Pages

ആത്മാവിന്റെ യാത്ര

Monday, November 14, 2011


തണുപ്പിന്റെ ലോകമായിരുന്നു അത് . .
വെളുത്ത കിടക്കയില്‍ ചെറുപുഞ്ചിരിയോടെ അമ്മയുടെ കയ്യില്‍ തന്റെ കൈയ്യകളാല്‍ അമര്‍ത്തിപിടിച്ചവള്‍ കിടക്കുന്നുണ്ട്  . . 
കണ്ണുകളിലെ പ്രകാശം മങ്ങാതെ അമ്മയെ നോക്കി ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു 
" ഒന്നും അച്ഛനോട് പറയേണ്ട , അച്ഛന് വിഷമം ആവില്ലേ ? 
എന്തിനും മരുന്നില്ലേ ഈ ലോകത്ത്? നമ്മുക്കും ശ്രമിക്കാം ജീവിക്കാന്‍ ദൈവം അനുഗ്രഹികുന്നിടത്തോളം ജീവിക്കാം ,  
അതല്ല മറിച്ചാണ് വിധിയെന്കില്‍ അങ്ങനെ " 
കണ്ണുനീര്‍ മാത്രമേ മറുപടിയായി അവള്‍ക്കു നല്കാന്‍ ആ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളൂ 
അമ്മയുടെ കൈയ്യ മുറുകെ പിടിച്ചുകൊണ്ടാവള്‍ കിടന്നു . . . 
മുറിയുടെ ഒരു മൂലയില്‍ ഞാനും കാത്തു നിന്നു . .. 
ദിവസങ്ങള്‍ അവളുടെ കൂടെ മുറിയില്‍ ഞാനും കഴിഞ്ഞു . . 
ശരീരം കുത്തിതുളയ്ക്കുന്ന വേദനയില്‍ അവള്‍ കരയുന്ന രാത്രികളില്‍  തുളഞ്ഞത്    
എന്റെ ഹൃദയമായിരുന്നു 
അവള്‍ക്കയിട്ടാണ് ഞാന്‍ കാത്തു നിന്നത് 
അവസാനം ഡോക്ടര്‍ വിധിയെഴുതി ഇനിയൊരു ജീവിതമില്ല 
 ഡോക്ടറുടെ വാകുകള്‍ക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ച്‌ അവള്‍ ജനാലയില്‍ കൂടി പുറത്തേക്കു നോക്കിയിരുന്നു . . . . .
ഇഷ്ടങ്ങളെല്ലാം തീര്‍ത്തിട്ട് വേണം യാത്രയെന്ന് പലവട്ടം അവള്‍ തന്റെ കൊച്ചു ഡയറിയില്‍ കുറിച്ചിട്ടു . .
അതവള്‍ അമ്മയോട് പറഞ്ഞു 
പ്രകൃതിയോട് കെഞ്ചി  
പ്രകൃതി തന്റെ ചെപ്പിലോളിച്ചുവെച്ച കാഴ്ചകള്‍ അവള്‍ക്കായി തുറന്നു കാട്ടി . . .
മഴയും . . തണുപ്പും മഞ്ഞും എല്ലാം അവള്‍ക്കായി കൂട്ട് വന്നു . . . 
കാലം അവള്‍ക്കായി തന്റെ പതിവുകള്‍ തെറ്റിച്ചു . .. 
പുലര്‍കാലത്ത് മൂടിപുതച്ചുറങ്ങിയ കാലങ്ങളെ അവളോര്‍ത്തു ഇനി അവയെല്ലാം വെറുമൊരു സ്വപ്നമാണ് . . . 
ഇനി ബാക്കി ഏതാനും നാളുകള്‍ കൂടിയാല്‍ മാസങ്ങള്‍ . . അവയ്ക്കുള്ളില്‍ എന്തെല്ലാം കാണാന്‍ കഴിയും ? 
മാസങ്ങളുടെ അകലം അവളും വീടും തമ്മില്‍ വന്നുചേര്‍ന്നിരുന്നു 
 ആ  വീട്ടില്‍ ആരും അവള്‍ക്കുവേണ്ടി കാത്തിരിക്കുന്നുണ്ടയില്ല . . .
അവളുടെ മേശവലിപ്പിലെ ഡയറിയില്‍ മാനം കാണാത്ത മയില്‍പ്പീലികള്‍ക്കൊപ്പം
കണ്ണുനീരിന്റെ ഗന്ധം മണക്കുന്ന എഴുതി മുഴുമിപ്പിക്കാത്ത കടലാസു കഷ്ണങ്ങളും ഉണ്ടായിരുന്നു
അതവള്‍ വളരെ നാളുകള്‍ക്കു മുന്‍പ് അവളുടെ
 ആത്മാവായ എനിക്കായി എഴുതിയവയായിരുന്നു അതെല്ലാം . . . .. .
കടുംചായങ്ങള്‍ പൂശിയ മുറിയുടെ അകത്തേക്ക് കടക്കുമ്പോള്‍ അവള്‍ മുറി ചുറ്റും കണ്ണോടിച്ചു
ഒരു പാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു . . .
അവള്‍ മേശവലിപ്പിന്റെ താക്കോല്‍ കയ്യിലിടുത്തു ആ
മേശവലിപ്പില്‍ നിന്നും ഡയറിയെടുത്തു
ആ കടലാസു കഷ്ണങ്ങള്‍ പുറത്തെടുത്തു 
എഴുതിമുഴുമിപ്പിക്കാത വരികളില്‍ കണ്ണുനീരോടെ തലോടി അവള്‍ മുറിയില്‍ നിനിറങ്ങി . . .
അവളുടെ വാക്കുകളില്‍ ജീവിക്കുന്ന ഞാന്‍ ഇനി ? 
ഒരു ചോദ്യചിന്നമായി നില്‍ക്കവേ അവളാ മുറി പുറത്തുനിന്നു ഒരു ഏങ്ങലടിയോടെ അടച്ചു . . .
അറിയാമായിരുന്നു എനിക്കവളെ ആരെക്കാളും നന്നായി . . . 
എന്റെ ഓര്‍മ്മകള്‍പോലും അവളെ ജീവിക്കാന്‍ പ്രേരിപ്പികുന്നതാണ് 
ആ മുറിയവള്‍ നിറച്ചത് അക്ഷരങ്ങള്‍കൊണ്ടാണ് . . . ആ അക്ഷരങ്ങള്‍ ഞാനാണ് . . . 
ഇനിയവള്‍ പോകുമ്പോള്‍ . .. . ഞാന്‍ ? 
അവള്‍ എഴുതിതീര്‍ക്കാത്ത അനേകം കടലാസ്കഷങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന മനസുമായി 
ഞാന്‍ ആ മുറിയില്‍ കുനികൂടി ഇരുന്നു . . .. . .
അടച്ചിട്ട മുറിയില്‍ കിടക്കവേ 
പുറത്ത് അവളെക്കാള്‍ ഉച്ചത്തില്‍ മഴ കണ്ണുനീര്‍ പൊഴിക്കാന്‍ തുടങ്ങി . . .. .
നക്ഷത്രങ്ങളെയും ചന്ദ്രനെയും മാനത്തു നിന്നു വിലക്കി മഴ ആധിപത്യം സ്ഥാപിച്ചു
ആ രാത്രി പുലര്‍ന്നത് നിലവിളികള്‍കൊപ്പമായിരുന്നു  . . . .
വെളുത്ത തുണികെട്ടില്‍ പൊതിഞ്ഞു അവളുറങ്ങുമ്പോള്‍ . . .
നിലവിളക്കുകള്‍ അവളുടെ പുഞ്ചിരിയെ അന്ഗ്നികിരണങ്ങള്‍ കൊണ്ട്  പൊതിഞ്ഞു
ആ പുഞ്ചിരി എനിക്കുള്ള മറുപടിയായിരുന്നു . . . .
 ബാക്കി വെച്ച മോഹങ്ങള്‍ , സ്വപ്‌നങ്ങള്‍
എല്ലാം പൂര്‍ത്തികരിക്കാന്‍ ഇനിയുമവള്‍ എനിക്കായി ഒരിക്കല്‍ വരുമെന്നുള്ള ഉറപ്പായിരുന്നു അത്
പുറത്തവളുടെ ചിതയെരിഞ്ഞു തീരുമ്പോള്‍
പുറത്തു മഴ എന്നെയും അവളെയും പുണര്‍ന്നു . . .
അകലെനിന്ന്  കിതച്ചെത്തിയ കാറ്റ് എന്നെ മാറോട് ചേര്‍ത്ത്കൊണ്ട് എങ്ങേക്കോ പറന്നകന്നു
ചിലപ്പോള്‍ മാനത്തെ അവളുടെ കൊട്ടരത്തിലെക്കോ
 അല്ലെങ്കില്‍ അടുത്ത ജന്മത്തിലെക്കോ
ഉള്ളൊരു യാത്രയാവാം അത് . . . . .





Read more ...

തൊടുപുഴ മീറ്റ്‌

Sunday, July 31, 2011
അങ്ങനെ ഒരു മീറ്റും കൂടെ കൂടി
തൊടുപുഴയില്‍ . . . 
വന്നവരില്‍ ചിലര്‍ക്കെങ്കിലും ഒരു സംശയം ഇല്ലാതിരിക്കില്ല " അല്ല ഈ കൊച്ചിന് വേറെ പണിയൊന്നും ഇല്ലേ എന്ന് " , അല്ല തുഞ്ചന്‍പറമ്പില്‍ നിന്നും തുടങ്ങിയ മീറ്റല്‍ അല്ലെ ?
സത്യം പറയാലോ എനിക്ക് മീറ്റ്‌ കൂടി കൂടി ഇപ്പൊ എവിടെ മീറ്റെന്നു കേട്ടാലും 
അറിയാതെയെങ്കിലും ഞാന്‍ പേര് രജിസ്റ്റര്‍ ചെയ്തു പോകും 

ഇങ്ങനെ മീറ്റ്‌ മീറ്റ്‌ എന്ന് പറഞ്ഞു ഈ മാസം 
ഒരുമാസത്തെ പരിശ്രമംകൊണ്ട് ഞാനുണ്ടാക്കിയ എന്റെ ഗ്രൂപ്പിന്റെ മീറ്റിങ്ങും മാറ്റി വെച്ചേച്ചു ഞാങ്ങന്നു പോവുന്നു എന്ന് പറഞ്ഞപ്പോള്‍ ഗ്രൂപ്പിലെ പുലികള്‍ ആദ്യം എന്നെ ഒന്ന് നോക്കി 
അര്‍ഥം മനസിലാക്കാന്‍ നിഘണ്ടു ഒന്നും വേണ്ടല്ലോ ആ തിരുമുഖങ്ങള്‍ ഞാന്‍ വര്‍ഷങ്ങളായി കാണുന്നതല്ലേ ! 
അങ്ങനെ ഇന്നലെയും ഞാനാ കടും കൈയ്യ ചെയ്തു , 
" ഞാന്‍ നാളെ മീറ്റിങ്ങിനു വരില്ല , നിങ്ങളൊക്കെ കൂടെയങ്ങ് നടത്തു , പറ്റിയാല്‍ ഞാനിടയ്ക്കു വിളിക്കാം "
ഉടനെ വന്നില്ലേ ഉപ്പേരി " അല്ല അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കാ ! ന്തൂട്ടിനാ ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ മീറ്റ്‌ മീറ്റ്‌ എന്ന് പറഞ്ഞു നീയങ്ങിട് മുങ്ങനെ , എന്റെ പട്ടി നടത്തും മീറ്റിംഗ്  "
കര്‍ത്താവെ പണി പാളിയോ?
ചിന്തിച്ചു ചിന്തിച്ചു കാടും  മലയും എല്ലാം കേറി കേറി പോകുമ്പോ 
എന്റെ തലയില്‍ ഒരായിരം ലഡു ഒരുമിച്ചു അങ്ങിട് പൊട്ടി 
ഇനി സെന്റി എന്ന സെന്റ്‌അടിച്ചലെ രക്ഷയുള്ളൂ 
അങ്ങനെ കരഞ്ഞു പിഴിഞ്ഞു ഒരു വിധം തലയൂരി എന്ന് പറഞ്ഞപോരെ
പിന്നെ കൂട്ടുകാരെയും വിളിച്ചോണ്ട് ഒരോട്ടമാണ് വീട്ടിലേക്കു 
 രാവിലെ ഇറങ്ങാനുള്ള തയ്യാറെടുപ്പും കാര്യങ്ങളും , കൂട്ടുകാരും കൂടി 
എന്നെക്കാള്‍ എന്റെ  കൂട്ടുകാര്‍ക്കാണ് എന്നെ മീറിനു വിടാന്‍ ആവേശം ! 
രാത്രി അവരുടെ കൂടെ കത്തി വെച്ചും മറ്റുള്ളവരെ കളിയാക്കിയും നേരം കളഞ്ഞു 
സത്യത്തില്‍ ഉറങ്ങിയിട്ടില്ല . . . 
അങ്ങനെ ഒരുവിധം നേരം വെളുപ്പിച്ചു . . 
അഞ്ചു അഞ്ചര ആയപ്പോ ഉണര്‍ന്നു , ഞാന്‍ ക്ലോക്ക് നോക്കും വീണ്ടും കിടക്കും 
വീണ്ടും നോക്കും വീണ്ടും കിടക്കും അങ്ങനെ 
അവസാനം ക്ലോക്ക് എന്നെ നോക്കി ചിരിച്ചോണ്ട് ആറുമണിയടിച്ചു 
വേഗം ചാടിയോടി അമ്മയെ വിളിച്ചു റെഡിയായി 
ഡ്രൈവര്‍ ചേട്ടനെ വിളിച്ചു . . അതിനിടയ്ക്ക് കൂട്ടുകാരും വിളിച്ചു " ഹാപ്പി ജേര്‍ണി " നേര്‍ന്നു 
പിന്നെ ചേട്ടന്‍ കാറും കൊണ്ട് വന്നു . . 
എന്റെ വായ അടച്ചു വെയ്ക്കാന്‍ വേണ്ടി കാറില്‍ കേറിയപ്പോ തന്നെ 
പാട്ടും വെച്ചുതന്നു . . 
അങ്ങനെ പാട്ടും കേട്ട് യാത്ര തുടങ്ങി . . 
കുറച്ചു നേരം ഞാന്‍ ചേട്ടനെ കത്തി വെച്ചു 
പിന്നെ പെരുമ്പാവൂര്‍ കഴിഞ്ഞപ്പോ നല്ല നല്ല സ്ഥലങ്ങള്‍ കണ്ടു തുടങ്ങി . .
അപ്പൊ വായ തന്നെ അടഞ്ഞു , അത്രെയും നല്ല സ്ഥലങ്ങള്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത് . . എന്തൊരു പച്ചപ്പ് . .
ക്യാമറ എടുക്കാതിരുന്നത് വലിയ നഷ്ടമായി എന്ന് തോന്നി . . 
എന്നാലും ഏതു ക്യാമറയെക്കാളും നന്നായി കണ്ണും , സ്റ്റോര്‍ ചെയ്യാന്‍ ഏതു മെമറി കാര്‍ഡിനെ വെല്ലുന്ന മനസുമുള്ളപ്പോ എന്തിനൊരു ക്യാമറ ? 
അല്ല അങ്ങനെയെങ്കിലും ഞാന്‍ സ്വയം ആശ്വസിച്ചു . . 
കാഴ്ചയും കണ്ടു അതില് മെല്ട്ടായി ഇരിക്കുമ്പോ കാര്‍ നിന്നു
എന്തതിപ്പോ നിന്നെ ? കര്‍ത്താവെ കാര്‍ കട്ടപ്പുറത്തയോ ?
ചിന്തിച്ചുകൊണ്ട് അമ്മേനെ നോക്കി 
" വല്ലതും വേണേ വാ , ഇനി വിളിച്ചില്ല എന്ന് പറയരുത് " എന്നാപ്പിന്നെ പോയേക്കാം . . 
നല്ല ഹോട്ടല്‍ , ഓര്‍ഡര്‍ കൊടുത്താല്‍ മിനിമം ഒരു അര മണിക്കൂര്‍ കഴിഞ്ഞാലെ വല്ലതും കിട്ടു . 
അങ്ങനെ വെയിറ്റ് ചെയ്തു വെയിറ്റ് ചെയ്തു അവസാനം ഭക്ഷണം കിട്ടി 
ഒന്നെനിക്ക് മനസിലായി , ആ ഹോട്ടല്‍ അവിടെ ചെല്ലുന്നവര്‍ക്ക് ഭക്ഷണം കൂടാതെ 
ഒരു ക്ഷമയുടെ ക്ലാസ്സും ഫ്രീയായി കൊടുക്കുന്നുണ്ട് എന്ന് !
കിട്ടിയതും കഴിച്ചു അവിടുന്നിറങ്ങി കുറച്ചുനേരം ചുറ്റുമുള്ള കാഴ്ച കണ്ടുനിന്നു 
നല്ല കാറ്റ് . . . . 
അങ്ങനെ കാറ്റും കൊണ്ട് നില്ക്കുമ്പോ ഒരു അശിരിരി 
" അല്ല കാഴ്ചയും കണ്ടു നില്‍ക്കനാനെങ്കി നീ നിന്നോ മീറ്റും കഴിഞ്ഞു എല്ലാരും അങ്ങ് പോകും വാ "
 .തിരിഞ്ഞൊന്നു നോക്കി ആ വേറാരുമല്ല എന്റെ അമ്മ തന്ന്യ 
ഞാനും കാറില്‍ കേറി . . 
കാഴ്ചയും കണ്ടിരുന്നു നേരം പോയതറിഞ്ഞില്ല . . 
അങ്ങനെ തൊടുപുഴ എത്തി . . 
ഇനിപ്പോ ബാങ്ക് എങ്ങനെ കണ്ടു പിടിക്കും എന്നായി അടുത്ത സംശയം !
അവിടെ നിന്നിരുന്ന ഒരു നല്ല പോലീസുകാരന്‍ കറക്റ്റ് ആയി വഴി പറഞ്ഞു തന്നു . . 
അങ്ങനെ അവസാനം കണ്ടു പിടിച്ചു . .
അവിടെ ചെന്നപ്പോ എനിക്കാകെ ഒരു ശങ്ക !
ഇത് തന്നെയാണോ സ്ഥലം അതോ മാറിപ്പോയോ ? ആരെയും കാണുന്നില്ല 
വരുന്നത് വരട്ടെ സ്റെപ്‌ കേറി ചെന്നപ്പോ രണ്ടു മൂന്നു പേര് അവിടെ ഇവിടെ നില്‍പ്പുണ്ട് 
മീറ്റ്‌ മുതലാളി മൈക്ക് ടെസ്റ്റ്‌ ചെയ്തു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു 
ഒരു പാവം ചേച്ചി അവിടെ ഇരിപ്പുണ്ട് . . 
പേര് ജെയ്നി , ബ്ലോഗ്ഗര്‍ തന്നെയാ , ന്നാലും വല്ലാത്ത നാണമാണ് 
കുറെ പേരെ നോക്കി ചിലരൊക്കെ ചിരിച്ചു ഞാനും ചിരിച്ചു 
അങ്ങനെ തലയില്‍ തെങ്ങ വീണ പോലെ നില്‍കുമ്പോ അതാ വരുന്നു സൂപ്പര്‍സ്റ്റാര്‍സ് ഓരോരുത്തരായിട്ടു , ആദ്യം വന്നത് യുസുഫ്പ , കൂടെ പൊന്മളക്കരാന്‍ 
പിന്നെ ജിക്കു , ജോ ആന്റി , ജോ ചേട്ടന്‍ , നന്ദന്‍ചേട്ടന്‍ , മനോരാജ്ചേട്ടന്‍ , അങ്ങനെ
എല്ലാവരും വന്നു വന്നുകൊണ്ടിരുന്നു . . 
പിന്നെ പ്രതീക്ഷിക്കാത്ത ഒരാളും " ഹാഷിം " അങ്ങനെ പറഞ്ഞാ ആര്‍ക്കും അറിയില്ല 
കൂതറഹാഷിം എന്ന് പറഞ്ഞാ ബൂലോകത്തെ എല്ലാവരും അറിയും എന്നാണ് വിശ്വാസം !
വിശ്വാസം അതാണെല്ലോ എല്ലാം !
ബ്ലോഗ്ഗിണിമാര്‍ ഒരു സൈഡ്ലും ബ്ലോഗ്ഗെന്‍മാര്‍ ഇരു ധ്രുവം പോലെയിരുന്നപ്പോ 
ഹഷിമ്ക്ക പ്രധിഷേധിച്ചു ,പാവം ഞാനും ജെയ്നി ചേച്ചിയും ജോ ആന്റി (മാണിക്ക്യം )
  അമ്മയും കൂടി അങ്ങോട്ട്‌ ചെന്നിരുന്നു 
അപ്പോളേക്കും ചാടി വീണു ഒരു പൂട്ട്‌കുറ്റി പോലെത്തെ ക്യാമറയും കൊണ്ട് നമ്മുടെ റജിചേട്ടന്‍ 
ഫോട്ടോസ് എടുത്തു കൂട്ടി . . ( എവിടുന്നോ അടിച്ചോണ്ട് വന്ന ക്യാമറയാണെന്ന് കേട്ടു)
അതുകഴിഞ്ഞപ്പോ പൊന്മളക്കാരനും പോട്ടം പിടിക്കണം എല്ലാരും കൂടെ 
ക്യാമറയെടുത്ത് അറ്റാക്കിംഗ് തുടങ്ങി . . 
ഇതെല്ലം കണ്ടിട്ട് പാവം ജെയ്നി ചേച്ചി എന്നോട് ചോദിച്ചു " അല്ല ഒരു കല്യാണത്തിന് പോയ പോലെ ഉണ്ടല്ലോ ! നിറച്ച് ഫോട്ടോഗ്രഫെര്‍മാര്‍ ! അല്ല അത്യാവശ്യം വെല്ല കല്യാണമുണ്ടെങ്കി ഇവരെ വിളിച്ചാ മതിയെല്ലോ ! എന്തിനാ വെറുതെ കാശ് കളയുന്നത് !
(എല്ലാരും സൂക്ഷിച്ചോ ! പണി കിട്ടാന്‍ സാധ്യതയുണ്ട് . )
കുറച്ചുകൂടി കഴിഞ്ഞപ്പോ മീറ്റ്‌ മുതലാളിയും പിന്നെ വാഴക്കൊടനും കൂടി സ്റ്റേജ്ലേക്ക് കേറി 
പരിചയപ്പെടല്‍ തുടങ്ങി . .
ആദ്യം ആരാ പരിച്ചയപെടുത്തിയത് എന്നറിയില്ല ! ഒന്നറിയാം ജോആന്റിയും , ലതികആന്റിയും കഴിഞ്ഞു ഞാനാണ് പരിച്ചയപെടുത്തിയത് ! എന്നെ മഞ്ഞുകട്ട , ടൈറ്റാനിക് ഇടിച്ച മഞ്ഞുമല എനൊക്കെ ഇതിനു മുന്‍പ് നടന്ന കൊച്ചി മീറിനെ കുറിച്ചെഴുതിയ  പോസ്റ്റില്‍ ചില വിദ്വാന്മാര്‍ വെച്ചു കാച്ചിയത് കണ്ടു ! എന്ത് തന്നെ പറഞ്ഞാലും അതുകുറച്ചു അന്യായമായിപ്പോയി . .
ആ പേരില്‍ ഇളവ്‌ തരാന്‍ ഞാനവിടെ പറഞ്ഞിട്ടുണ്ട് , ഇവിടെയും പറയുന്നു . . പക്ഷെ ഗവണ്മെന്റ് ഓഫീസിലെ ഫയല്‍ പോലെയാകരുത് . . . ഈ ഇളവ്‌ വേഗം തന്നെ നിങ്ങളൊക്കെ എനിക്ക് അനുവദിച്ചു തരണം . . . 
എന്തൊക്കെയായാലും ഒന്ന് പറയാതെ വയ്യ , പണ്ട് മൈക്ക് എന്ന സാധനം കയ്യേല്‍ കിട്ടിയാല്‍ നിന്നു വിറച്ചുവീഴുന്ന എന്റെ ആ പേടി മാറിയത് ഇങ്ങനെ മീറ്റുകളില്‍ സ്വയം പരിചയപ്പെടുതുമ്പോലാണ് ഈ പേടി മാറി കിട്ടിയത് !
എന്റെ പരിചയപ്പെടുത്തല്‍ കഴിഞ്ഞപ്പോ റെജിചേട്ടന്‍ ക്യാമറയും കൊണ്ട് പരിചയപ്പെടുന്നവരുടെ ഫോട്ടോയെടുക്കാന്‍ വന്നു , അവിടെ നിന്നു എന്നോടും കത്തി വെച്ചു , കുറച്ചു കഴിഞ്ഞപ്പോ 
ഹബീബ്‌ (കാട്ടുകുതിര ) , പൊന്മളക്കാരന്‍ ,കുറെ പേര് അവിടെ കൂടി നിന്നു കത്തി വെയ്പ്പും ഫോട്ടോയെടുപ്പും ഗംഭീരമാക്കി 
ഇതിനിടയില്‍ റജിചേട്ടന്‍ ജിക്കുവിന്റെ അനുഗ്രഹം വിത് ശിക്ഷണംസ്വീകരിച്ചു ( ഞാനും പൊന്മളക്കാരനും സാക്ഷി ) 
ഇനി മുതല്‍ ജിക്കുന്റെ ശിഷ്യനായിട്ടു ജീവിക്കുമെന്ന് റജിചേട്ടന്‍ വാക്കും കൊടുത്തു. . . അനുഗ്രഹം കിട്ടിയത് വേഗം ഫലിച്ചു എന്ന് മനസിലാവാന്‍ അധികനേരം വേണ്ടി വന്നില്ല ,
 തൊട്ടപ്പുറത്തെ തെങ്ങില്‍ ഒരാള്‍ കള്ള്‌ ചെത്താന്‍ ഇരിക്കുന്നത് ജിക്കു എങ്ങനെയോ കണ്ടു ഉണ്ടാനെ തന്നെ റജി ചേട്ടനെ അങ്ങോട്ട്‌ വിട്ടു ഫോട്ടോയെടുപ്പിച്ചിട്ടെ അവനു സമാധാനമായുള്ള്.....
ഈ സമയം പരിച്ചയപെടല്‍ അവിടെ തകൃതിയായി നടന്നുകൊണ്ടിരുന്നു 
പരിച്ചയപെടുമ്പോള്‍ അനോണിയാണോ അനോണിബ്ലോഗുണ്ടോ ബസ്സ്‌ഉണ്ടോ ഇല്ലെയോ 
എന്നൊന്നും ചോദിക്കാന്‍ വാഴക്കോടന്‍ മറന്നില്ല (അതിന്റെ പിന്നിലെ ഉദേശ്യം ശേരിക്കങ്ങോട്ടു ക്ലിക്ക് ആയില്ല ) ചിലപ്പോള്‍ കഴിഞ്ഞമീറ്റില്‍ കുമാരന്‍ കാത്തിരുന്ന ത്രിപുര സുന്ദരിയെ പോലൊരു സുന്ദരി വഴക്കൊടനെയും പറ്റിച്ചുകാണും ! 
അല്ലെ പറയാന്‍ പറ്റില്ല അതാ കാലം !
അവസാനം ലതആന്റി മൈക്ക് വാങ്ങിച്ചു വാഴക്കോടനോട് പരിചയപെടാന്‍ പറഞ്ഞു 
ഒരു പാട്ടൊക്കെ പാടി ഗംഭീരമാക്കി വാഴക്കോടന്‍ തന്റെ പരിചയപ്പെടുത്തല്‍
 കൊച്ചിമീറ്റിന്റെ ഭാഗമായിട്ട് നടന്ന ഫോട്ടോ മത്സരത്തിന്റെ അവാര്‍ഡുകള്‍ നല്‍ക
 ലതികാ സുഭാഷ് ,സജിം തട്ടത്തുമല , മാണിക്യം തുടങ്ങിയവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 
പിന്നെ ഒരു ഗ്രൂപ്പ്‌ ഫോട്ടോ , ഒരു ഫോട്ടോ എടുത്തു കഴിയുമ്പോ ഒരു ഫോട്ടോഗ്രഫേര്‍ ഓടും പിന്നെ അടുത്തയാള്‍ അങ്ങനെ അങ്ങനെ എടുത്തുകൊണ്ടിരുന്നു . . 
ഫോട്ടോ എടുക്കുന്നതിനിടയില്‍ ഭക്ഷണം വന്നു !
ഉടനെ ഒരു അശിരിരി എവിടെ നിന്നോ വന്നു 
" ഫുഡ്‌ വന്നേ ......................."
ഫോട്ടോ എടുത്തു കഴിഞ്ഞു പിന്നൊരു ഓട്ടമാണ് ഭക്ഷണം കഴിക്കാന്‍ . .............
ഫുഡും എടുത്തു വന്നിട്ടായിരുന്നു പിന്നത്തെ അറ്റാക്കിംഗ് . . . 
എനിക്ക് കൂട്ടിനു അമ്മുന്റെ കുട്ടി (ജാനകി ചേച്ചി ) ഉണ്ടായിരുന്നു , ചേച്ചി എന്നെ വിളിക്കാന്‍ തോന്നു എന്റെ അമ്മായിടെ  പ്രായം ഉണ്ട് , 
ചേച്ചിക്ക് ബിരിയാണി കഴിക്കാന്‍ പറ്റില്ല , ചേച്ചി ഒരു കപ്പ്‌  വെള്ളവും കുടിച്ചുകൊണ്ട് ഞങ്ങളുടെ കൂടെ കൂടി ! 
ഭക്ഷണം കഴിച്ചു കയ്യും കഴുകി വരുമ്പോ ഐസ് -ക്രീം എല്ലാവര്ക്കും തന്നു !
ഐസ് - ക്രീം തിന്നുമ്പോ പോലും ആരെയും വെറുതെ വിടാന്‍ റജിചേട്ടന് ഉദേശമില്ല . .
ഐസ് ക്രീം തിന്നു തീര്‍ന്ന ജിക്കു ഈ ഫോട്ടോയെടുപ്പിന്റെ പേരും പറഞ്ഞു പൊന്മളക്കാരന്റെ കയ്യേല്‍ നിന്നും ഒരെണ്ണം കൂടി വാങ്ങി പോസ് ചെയ്തു . . 
സമയമില്ലാത്തത് കൊണ്ട് എനിക്ക് വേഗം ഇറങ്ങേണ്ടി വന്നു . . 
എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങളും ഇറങ്ങി . . . 
അങ്ങനെ മൂന്നാമത്തെ മീറ്റും കൂടി ഞാന്‍ എന്റെ വീട്ടിലേക്കു പോന്നു 

* ക്യാമറ എടുക്കാത്തിനാല്‍ എനിക്ക് ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല 
ആരുടെയെങ്കിലും കയ്യില്‍ നിന്നും കിട്ടുമ്പോള്‍ ആഡ് ചെയ്യുന്നതാണ് 



Read more ...

Kochi blogers Meet

Sunday, July 10, 2011
Read more ...

കൊച്ചി മീറ്റ്‌ 09/07/2011

Sunday, July 10, 2011
രാവിലെ തന്നെ കിടന്നുറങ്ങുന്ന ചേട്ടനെയും കുത്തിപൊക്കി കൊച്ചിക്ക് കൊണ്ട് വന്നിട്ട് 
അവസാനം കിടന്നുറങ്ങുന്നവനെ വിളിച്ചിട്ട് ചോറില്ല എന്ന്പറയുന്ന അവസ്ഥയായി 
കൊച്ചിയായ കൊച്ചി മൊത്തത്തില്‍ ചുറ്റിയിട്ടും ഈ ഹോട്ടല്‍ മയുര പാര്‍ക്ക്‌ ഹോട്ടല്‍ ആര്‍ക്കും അറിയില്ലാന്നു വെച്ചാല്‍ ? 
കണ്ണ്കൊണ്ട് കൊല്ലുന്ന നോട്ടത്തില്‍ നിന്നും പാവം കണ്ണ്കൊണ്ട് കാലു പിടിക്കുന്ന അവസ്ഥവരെയെത്തി . . പിന്നെ എന്റെ കത്തിവെപ്പും എല്ലാം കൂടെ ചേട്ടന് എന്നെ എങ്ങനെയെങ്കിലും അവിടെ തള്ളിയിട്ടു പോയാ മതിയെന്നായി . . 
അങ്ങനെ ഞാന്‍ ഡോക്ടര്‍ ചേട്ടായിയെ വിളിച്ചു എല്ലാം കൃത്യമായി ചോദിച്ചു വീണ്ടും ഒന്നുടെ വഴി 
തെറ്റിച്ചു കൊടുത്തു . . അങ്ങനെ എട്ടു മണിക്ക് കൊച്ചിയിലെത്തിയ ഞാന്‍ 
ഹോട്ടല്‍ കണ്ടു പിടിച്ചു കച്ചേരിപ്പടിയില്‍ എത്തിയപ്പോ എട്ടര ഒന്‍പതു മണി 
ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചെന്നു വരുത്തി ഇറങ്ങി 
ഹോട്ടലിന്റെ മുന്‍പില്‍ ചെല്ലുമ്പോ നല്ല ഒന്നാന്തരം കണി 
ജിക്കുചേട്ടനും ജയന്‍ചേട്ടായിയും 
അവിടെ കൂടി എന്തൊക്കെയോ എഴുതുന്നത് കണ്ടു 
ജിക്കുന് എന്നെ കണ്ടപ്പോ തന്നെ ക്ലിക്ക് ആയി "അഞ്ജലി " കുറച്ചു ശങ്കയോടെ ജിക്കു ചോദിച്ചു 
ഞാന്‍ അതെ എന്ന് ഉത്തരവും കൊടുത്തു 
എന്നെയും അമ്മയെയും കൊണ്ട് ജിക്കു ലിഫ്റ്റിന്റെ അടുത്തേക്ക് നടക്കുമ്പോ 
നീ എട്ടു മണിക്കല്ലേ വരാന്നു പറഞ്ഞെ പിന്നെ എന്തെ കൊച്ചെ ലേറ്റ് ആയെ എന്നൊക്കെ തനി അച്ചായന്‍ ഭാഷയില്‍ എന്നോട് ചോദിച്ചു , പാവം ഡ്രൈവര്‍ ചേട്ടനെ ചുറ്റിച്ച കഥയൊന്നും ഞാന്‍ പറയാന്‍ പോയില്ല , എന്റെ കത്തിയുടെ മൂര്‍ച്ച പാവം ഇപ്പോളെ അറിയേണ്ടേ എന്ന് കരുതി മിണ്ടാതിരുന്നു . . . 
ലിഫ്റ്റില്‍ കേറി ചെന്നിറങ്ങിയപ്പോ ആരുമില്ല
കുറച്ചുപേരൊക്കെ ഉണ്ട് . . . ഞാനിങ്ങനെ അന്തം വിട്ടു നില്ക്കുമ്പോ ജിക്കു ഉറക്കെ ആരോടോ 
വിളിച്ചു പറയുന്നതും എന്റെ തലയില്‍ ലഡു പൊട്ടിയതും ഒരുമിച്ചായിരുന്നു 
" ചാണ്ടിച്ചോ ദേ ഓസ്ട്രേലിയയില്‍ ഉള്ള കൊച്ചാ ഇത് ! എന്റെ മാതാവേ ഞാന്‍ എപ്പോള 
ഓസ്ട്രേലിയയില്‍ പോയത് , സ്പെല്ലിംഗിനു പോലും മരിയാതക്ക് എഴുതാന്‍ അറിയാത്ത ഞാനോ ?
അകെ കൂടെ തലയില്‍ ഇടി വെട്ടിയ പോലെ നില്ക്കുമ്പോ ജിക്കു തന്നെ ഓര്‍മിപ്പിച്ചു 
കുറെ കാലം എന്റെ ഫേസ്ബുക്കില്‍ ഓസ്ട്രേലിയ എന്നായിരുന്നു ഞാന്‍ ഇട്ടിരുന്നത് 
പിന്നെയത് മാറ്റിയതും ഇതുപോലെ ആരോ എന്തോ ചോദിച്ചപ്പോളാണ് 
എന്നാലും ഫേസ്ബുക്ക്‌ വരുത്തി വെച്ചൊരു വിനയെ !
ശ്യോ കൊടുങ്ങല്ലൂര് കിടക്കുന്ന ഞാന്‍ ഓസ്ട്രേലിയയില്‍ പത്തു പൈസ മുടക്കില്ലാതെ എത്തി 
അതൊക്കെ ഓര്‍ത്തു നടക്കുമ്പോ കുമാരന്‍ ചേട്ടന്‍ ഇങ്ങോട്ട് കേറി അറ്റാക്ക്‌ ചെയ്തു 
തുഞ്ചന്‍മീറ്റിനു എന്നെ അറ്റാക്ക്‌ ചെയ്യാന്‍ കിട്ടാത്തതിന്റെ വിഷമം അങ്ങ് തീര്‍ത്തു 
പിന്നെ നന്ദന്‍ചേട്ടനും സെന്തില്‍ ചേട്ടനും വന്നു പരിചയപെട്ടു  അങ്ങനെ ഒത്തിരി പേര് 
അങ്ങനെ എല്ലാരേയും പരിചയപെട്ടു ചുമ്മാ നടക്കുമ്പോ ജയന്‍ചേട്ടായി രജിസ്റ്റര്‍ ചെയ്യാന്‍ വിളിച്ചു 
ആദ്യം തന്നെ ആ ഭാഗ്യം എനിക്ക് കിട്ടി ! ഞാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്തു 
ചുമ്മാ ഇരിക്കുമ്പോ ജിക്കു വോട്ട് ചെയ്യാനുള്ള പേപ്പര്‍ കയ്യില്‍ തന്നു 
സമയം ഒട്ടും പാഴാക്കാതെ അതൊക്കെ ഭംഗിയായി ചെയ്തു 
അത് കഴിഞ്ഞു ആരോടോ സംസാരിച്ചു നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി 
തിരിഞ്ഞു നോക്കിയപ്പോ വീണ്ടും ജിക്കു ! കൂടെ സജീവേട്ടന്‍ 
എന്റെയി മരമോന്ത വരപ്പിക്കാതെ ഇവനെന്തിന്റെ അസുഖമാണ് എന്റെ കര്‍ത്താവെ !
എന്നെ തന്നെ വരപ്പിക്കണം എന്ന് ഇവനെന്തിനാ ഇത്ര നിര്‍ബന്ധം ?
മനസ്സില്‍ ചോദിച്ചതാ പക്ഷെ ഉത്തരം ജിക്കുന്റെ വായെന്നു തന്നെ വന്നു 
കൊച്ചെ , സജീവേട്ടന്‍ പറഞ്ഞു സജീവേട്ടന് യോജിക്കുന്ന ഒരാളെ തന്നെ ആദ്യം വരയ്ക്കണം എന്ന് ! കര്‍ത്താവേ കുറച്ചു വണ്ണം ഉണ്ടെന്നു വെച്ച് ! ഇത് കൊലച്ചതിയായിപ്പോയി 
അങ്ങനെ വരയ്ക്കാനിരുന്നു ! വരച്ചു കഴിഞ്ഞു എന്റെ മുഖവും വരച്ചതും കൂടി കണ്ടപ്പോ ഞാന്‍ കരഞ്ഞു പോയി ! 
എല്ലാരും വന്നു കുറച്ചു കഴിഞ്ഞപ്പോ സെന്തില്‍ ചേട്ടന്‍ പരിചയപ്പെടല്‍ എന്ന പരിചയും കൊണ്ടിറങ്ങി  , കുറെ പേര് വിയര്‍ത്തപ്പോള്‍ ചിലര് സെന്തില്‍ചേട്ടനെ വിയര്‍പ്പിച്ചു !
പരിചയപ്പെടലും അതിന്ടയിലെ കഥയുണ്ടാക്കി പറയലും നമ്പര്‍ ഗെയിംമം 
പരിചയപ്പെടല്‍ കുറച്ചുടെ ഉഷാറാക്കി ! 
പിന്നെയൊരു ഗ്രൂപ്പ്‌ ഫോട്ടോ ചിരിക്കാത്തവര്‍ വരെ പിന്നിലും മുന്നിലും നില്‍ക്കുന്നവരുടെ കോമഡി കേട്ട് ഉറക്കെ ഉറക്കെ ചിരിച്ചു ! (അതിന്റെ പ്രതിഫലനം ഫോട്ടോയില്‍ കാണാം )
ഫോട്ടോയെടുപ്പ് കഴിഞ്ഞു എല്ലാരും ചാടിയോടി വീണ്ടും പരിചയപ്പെടല്‍ തുടങ്ങി !
ഇത്തവണ ഞാനും വിട്ടില്ല സകലരെയും കത്തി വെച്ച് കൊന്നു ! 
ഒരാളെയും വെറുതെ വിട്ടില്ല എന്നാണ് വിചാരിക്കുന്നത് ! 
അതിനിടയില്‍ അറിയാതെ ജയന്‍ ചേട്ടായി എവിടെ എനോന്നു നോക്കി !
ചേട്ടായി എന്നെയും കണ്ടു  , പാവം ആരൊക്കെയോ ചേട്ടായിയെ കത്തി വെച്ചുകൊണ്ടിരിക്കാ 
അതും നോക്കി ചുമ്മാ ഒന്ന് ചിരിച്ചു ! എന്നെ അടുത്തോട്ടു വിളിച്ചു 
അങ്ങോട്ട്‌ ചെന്നപ്പോളാണ്‌ മനസിലായത് സംഫവം പത്രകാരുമായിട്ടുള്ള സംസാരമാണ് 
എന്നെ അവിടെ പിടിച്ചിരുത്തി ! ആ ചേച്ചി എന്നെയും നല്ലപോലെ ആക്രമിച്ചു 
പോരാതെ പാവം എന്റെ ഒരു ഫോട്ടോയും എടുത്തു 
പിന്നെ ആ ഏരിയയില്‍ ഞാന്‍ നിന്നില്ല , 
മഹേഷ്‌വിജയനും , മാഷും , ഞാന്‍ , ഇന്ദു ചേച്ചി , കുസുമം ചേച്ചി , എല്ലാരും കൂടെ നില്‍ക്കുമ്പോളാണ്  മത്താപ്പ് , ഒരു മത്താപ്പ് ഇവിടെ കത്തിചെക്കാം എന്ന് കരുതി  ഭക്ഷണം കഴിച്ചുകൊണ്ട് ഓടി വന്നത് ! * എന്തോ ഒരു സംശയം മത്താപ്പ് മഹേഷ്‌ വിജയനോട് മഹേഷിന്റെ കഥയെ കുറിച്ച് ചോദിച്ചു ! ആര്‍ക്കും മനസിലായില്ലെങ്കിലും മത്താപ്പിന്റെ അടുത്ത് നിന്ന ഞാനത് വ്യക്തമായി കേട്ടു ! പാവത്തിനെ എല്ലാരും കൂടെ കത്തി വെയ്ക്കുന്നതിനിടയില്‍ ജിക്കുവും ഓടി വന്നു ! ജിക്കു വന്നിട്ട് എന്നെ വിളിച്ചു ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോയി , 
കഴിച്ചു കൊണ്ടിരിക്കുമ്പോലും ആരും കത്തിവെപ്പോന്നും നിര്‍ത്തിയില്ല , 
ഞാനും റെജിമാഷും അമ്മയും എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും ജിക്കു അവിടുന്ന് മാറുന്നില്ല 
അവസാനം ആരോ വന്നു വിളിച്ചുകൊണ്ട് പോയി ,
പിന്നെ ഞാനും കുമാരന്‍ചേട്ടനും കൂടിയായിരുന്നു കത്തിവെപ്പു
ജിക്കുവും കൂട്ടുകാരും അവിടെ ഫോട്ടോ മത്സരത്തിന്റെ മാര്‍ക്ക് കൂട്ടാനും കിഴിക്കാനും 
കണക്ക് അറിയുന്നവരില്‍നിന്നും പഠിക്കാനും പോയി 
പിന്നെയും കുറെ പേര് എന്നെയും ഞാന്‍ അങ്ങോട്ടും കത്തി വെച്ചുകൊണ്ടിരുന്നു 
സമയം പോയതാരും അറിഞ്ഞില്ല , സമയം മൂന്നു കഴിഞ്ഞപ്പോ
ഞാനും എല്ലാവരോടും യാത്രപറഞ്ഞു സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങി ! 

ഇനി ബാക്കി ചിത്രങ്ങള്‍ പറയട്ടെ !











ഡോക്ടര്‍ ചേട്ടായി 
ജോചേട്ടന്‍ && സെന്തില്‍ ചേട്ടന്‍ 
ഫോട്ടോ പ്രദര്‍ശനം 











Read more ...

കടലാസു വഞ്ചി

Sunday, July 3, 2011

സമയം ഏറെ വൈകിയിരുന്നു . . .
ട്ട്രെയിന്‍ വൈകിയാണ് വന്നത് . .  പിന്നെ മഴയും 
അമ്മടെം അച്ഛന്റേം കൂടെ ഓടി വന്നു തോണിയില് കയറിത്
യ്യോ . . ന്താവോ അതിങ്ങനെ ഇളകനെ? 
നടുവില് ഞാന്‍ അമ്മേടെ അടുത്ത് ഇരുന്നു 
തോണിയില്‍ ഇരിക്കവേ നാട്ടിലെ കാഴ്ചകളൊക്കെ ഞാന്‍ നോക്കികൊണ്ടിരുന്നു 
അമ്മ പറഞ്ഞതിനേക്കാള്‍ ഭംഗിണ്ട് 
തോണിടെ ഏറ്റത് ഇരുന്നു പുഴയെ ഒന്ന് തൊടണം ന്നുണ്ട് 
പക്ഷെ ഉള്ളിലെ പേടി ഞാന്‍ അമ്മയോട് ചേര്‍ന്നിരുന്നു . . 
ന്താവോ ഞങ്ങള് ഇങ്ങോട്ട് വരുമ്പോ നല്ല മഴയായിരുന്നു 
ഇപ്പൊ മഴ എങ്ങോട്ടോ ഓടി പോയപോലെ 
അല്ലാ ഈ മഴയ്ക്ക്‌ അങ്ങനെ ഓടാന്‍ കഴിവുണ്ടോ ?
ഉണ്ടാവും , ന്നാലല്ലേ എല്ലാടത്തും എത്താന്‍ പറ്റുള്ളൂ !
അപ്പുറത്തും ഇപ്പുറത്തും ഉള്ള മരങ്ങളിലെ ഇലകളില് വെള്ളതുള്ളികള് പറ്റിപിടിച്ച്‌ ഇരിക്കനുണ്ട
ഇനിപ്പോ അത് എന്റെ മുറിലെ ആ ചുവന്ന റോസപൂവിലെ വെള്ളത്തുള്ളി പോലെ ആയിരിക്കോ ?
പക്ഷെ അത് എനഗാതെ ഇരിക്കും , ഇതുപോലെ കാറ്റ് വരുമ്പോ താഴേക്കു വീഴില്ല 
റോസാപൂവിനെക്കാലും , ഫ്ലാറ്റിലെ ഗാര്‍ഡന്‍നിലെ പച്ചചെട്യെക്കാളും ഭംഗിണ്ട് മരോം 
ചെടികളും കാണാന്‍ ! 
അവടെ സ്കൂളില് കുട്ട്യോളെ പൊക്കംഅനുസരിച്ച് നിര്‍ത്തും പോലെയാ മരം വെച്ചിട്ടുല്ലേ 
ഇവടെ എല്ലാംകൂടെ പുഴ്യ്ടെ സൈഡ്ല് അടക്കി അടക്കി വെച്ചിട്ടുള്ളത് കാണാന്‍ നല്ല 
ഭംഗിണ്ട് . .  
എല്ലാം നോക്കി നോക്കി ഇരിക്കുമ്പോ തോണി ഒരിടത് നിന്നു !
ആള്‍ക്കാരൊക്കെ തോണിന്ന്‍ ചാടി കരയില്ക്ക് ഇറങ്ങാന്‍ തുടങ്ങി
എന്നെ അപ്പാ എടുത്തു താഴെ നിര്‍ത്തി :)
ഞാന്‍ എല്ലാരേം നോക്കി , വവേനെ എല്ലാരും ന്താ ഇങ്ങനെ നോക്കണേ !
അവിടുന്ന് അച്ഛന്റേം അമ്മേടേം കൂടെ , പാടത്തിന്റെ നടുവില് കൂടി നടന്നു പോയി
ന്ത് രസാ കാണാന്‍ ! പാടം കഴിഞ്ഞു കുറച്ചങ്ങിട് നടന്നപോ അവിടെ ഒരു വീട്
ഓലയൊക്കെ വെച്ചിട്ട് ദെ അവിടെ ഒരു  ചില്ല് കുപ്പില് തീ കാത്തനു
വിരല്‍ ചൂണ്ടി കാണിച്ചപ്പോ അപ്പ പറഞ്ഞു തന്ന്യ പറഞ്ഞു തന്നെ
" വാവേ അത് റാന്തല്‍ വിളക്കാ! "
റാന്തല് വിളക്കോ?  ഞാന്‍ അങ്ങനെ അതുനോക്കി നോക്കി നടന്നു
ഇവടത്തെ ആള്‍ക്കാരൊക്കെ ന്താവോ കറത്തിരിക്കണേ ? അവടെ എല്ലാരും വെളുതിട്ടാ
അവിടയൂല്ലൊരു അടുത്ത് വരുമ്പോ നല്ല മണാ ! ഇവിടെ എല്ലാര്ക്കും വിയര്‍പ്പിന്റെം
പശുന്റെം മണാ . . .ന്നാലും ഇവര് ചിരിക്കണ കാണാന്‍ നല്ല ശെലാ ! അവിടെ ഉള്ളോരു
ചിരികൂല എപ്പോളും ഗൌരവാ . . . ഇവരാ നല്ലത്
കുറച്ചങ്ങിട് നടന്നപ്പോ പാലം ,ഞാന്‍ അവിടുത്തെ റോഡു പാലം മാത്രേ കണ്ടിട്ടുള്ളൂ
ഇതെന്താപ്പോ മരം മുറിചിട്ടിരിക്കണോ? പേടിച്ചു പോയി . .
പാവം അപ്പാ എന്നെ എടുത്തുകൊണ്ട് പാലം കടന്നു
അവിടുന്ന് നേരെയുള്ള വഴി തറവാട്ടിലെക്കാ . .
ഞാന്‍ ഓടി മുറ്റത്ത്‌ ചെന്ന് , അമ്മമ്മയും അപ്പുപ്പനും നാമം ജപിക്കാ
ഓടി ചെന്ന് അമ്മുംമെടെ കണ്ണുപൊത്തി
" അമ്മുംമെടെ വാവുട്ടി വന്ന്വോ ?" കയ്യ് മാറ്റിക്കൊണ്ട് അമ്മമ്മ ചോദിച്ചു
അമ്മമ്മ കയ്യിലുണ്ടായിരുന്ന ഭസ്മം എന്റെ നെറ്റിയില് തൊട്ട്തന്നു
അപ്പുപ്പന്‍ എന്നേം എടുത്തു ഉള്ളിലേക്ക് പൊന്നു
അമ്മമ്മയും അപ്പുപനും എന്നെ കുളിപ്പിച്ച്
അമ്മമ്മ വാങ്ങിയ പാവടെം ബ്ലൌസ്ഉം ഇട്ടു തന്നു
കുളിയൊക്കെ കഴിഞ്ഞു ഊണ് കഴിച്ചു , അമ്മമ്മ എനിക്ക് മാങ്ങാകറിയും പാല്പാസയവും
ഉണ്ടാക്കി വെച്ചതൊക്കെ കഴിച്ചു . .
തിടുക്കത്തില് അമ്മമെടെ കിടക്കില് കേറി കിടന്നു
ഇങ്ങിട് വന്നത് തന്നെ അമ്മമെടെ കഥകേള്‍ക്കാനാ , അവിടെ അമ്മ ടിവിയില്
ടോംമം ജെറിയും വെച്ച് തരും , ഒട്ടും കൊള്ളില്ല്യ . .
അമ്മമ്മ പറയാനാ കഥ കേള്‍ക്കാന്‍ നല്ല രസാ . . .
എല്ലാ ദിവസോം പുതിയ പുതിയ കഥ പറയും
അവടെ അച്ഛന്‍ ആ രാമുഭാഗവതരുടെ ഹാര്‍മോണിയപെട്ടി
തുറക്കണ പെട്ടി പോലെത്തെ ഒന്ന് തുറന്നു
വന്നാല്‍ മുതല്‍ അതിലാ ! ലാപ്‌ടോപ്‌ ആത്രേ , ഞാന്‍ തൊടാനും പാടില്ല
ന്നാലും ഇടയ്ക്ക് അതിന്റെ ആ തല ഞാനും പൊക്കി നോക്കും , ഒരു കറുത്ത ചില്ലാ
പേട്യാ അതോണ്ട് ഞാന്‍ അടച്ചു വെച്ചിട്ട് പോരും . .
നിട്ടു ഒരിസം മിച്ചു വനിട്ടു അത് തുറന്നു വെച്ചിട്ട് പോയി
അതിനു അമ്മ കുറെ അടിക്കേം ചെയ്തു . . .
അതിപിന്നെ ആ മുറില് ഞാന്‍ കേറുലാ
അപ്പ പോവ്വുമ്പോ അത് പൂട്ടിട്ടാ പോവ്വാ . . .
അവടതെക്കാലും രസം ഇവിടെയാ ,
അവടെ ചെറിയാ വീടാ , വേലിയ ഒരു വീടില് ചെറിയ ചെറിയ വീടുകള്
അതിലൊന്നാ എന്റെ , അപ്പുറത്ത് അഫ്സും കൊയാലും ഒക്കിണ്ട്
ന്നാലും എല്ലാരും ഇംഗ്ലീഷില്‍ലാ മിണ്ടാ അവര്‍ക്ക് മലയാളം അറിയുലാ
ഇവടെ വന്നാ , ചിന്നും , കാര്‍ത്തികയും ഒക്കിണ്ട് അവടെ ആരുല്ല്യ
കഥകേട്ട് ഉറങ്ങിത് എപ്പോലാന്നു അറിയില ,
വന്നതിലും തിടുക്കത്തില്‍ അമ്മ ഉടുപ്പൊക്കെ എടുത്തു വെയ്ക്കനുണ്ട് 
ഞാന്‍ ചോദിച്ചപ്പോ ഒന്നും മിണ്ടില്യ 
അച്ഛനും മിണ്ടില്യ . . . 
അമ്മുമ്മയും ഉടുപ്പൊക്കെ മാറി , ഒന്നും എടുതില്യ അകെ ഗുരുവായുരപ്പന്റെ ഫോട്ടോയും 
പിന്നെ ഭാഗവതോം മാത്രം എടുത്തു 
അപ്പുപ്പന്‍ കണ്ണടയും പിന്നെ ഒരു ചെറിയ ബാഗും മാത്രം 
ന്താവോ ല്ലാര്‍ക്കും പറ്റിയെ ?
എന്നേം ഉടുപോക്കെ മാറിച്ചു 
ഉമ്മറത്ത്‌ വന്നു കിടക്കുന്ന കാറില് കേറാന്‍ പറഞ്ഞു 
കുറെ വാശിയെട്ത് കരഞ്ഞപ്പോ അമ്മ പറഞ്ഞു പോവ്വാന്നു 
കുറെ ദൂരം പോയി . . 
ഒരു വെല്യ വീട്ടില് ചെന്ന് നിന്ന് . . 
അപ്പുപ്പനും അമ്മുമ്മയും പോലെ കുറെപേരുണ്ട് അവടെ 
അവടെ ഒരു ഓഫീസില്ല് കേറി അച്ഛനും അമ്മയും ന്തോക്കെയോ പറയുന്നുണ്ടായിരുന്നു 
കുറച്ചുടെ കഴിഞ്ഞപ്പോ അപ്പുപ്പന്റെ ബാഗും ഒക്കെ ഒരാള് എടുത്തോണ്ട് പോയി 
എനിക്കൊന്നും മനസിലായില്ല . . . 
കുറേനേരം കഴിഞ്ഞു അച്ഛനും അമ്മയും തിരികെ വന്നു 
" അമ്മമ്മ എവടെ അപ്പാ ?" 
" അമ്മമ്മയും അപ്പുപ്പനും ഇനി ഇവടെയാ , " അച്ഛന്‍ പറഞ്ഞു 
"അപ്പൊ നമ്മള് ഇനി അവധിക്കു എങ്ങിടാ വര്വാ ?" 
"നമ്മള് അമ്യുസ്മെന്റ് പാര്‍കില് പോവ്വും " അച്ഛന്‍ മറുപടി തന്നു 
വേറൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അച്ഛനും അമ്മയും കാറില് കേറി 
ഞാന്‍ തിരിഞ്ഞു നോക്കി . . . .
അപ്പുപ്പനും അമ്മുമ്മയും അവിടെ നിക്കാന് കരഞ്ഞോണ്ട് . . 
എനിക്കും അവരടെ ഒപ്പം നിക്കണം ന്ന് പറഞ്ഞു ഞാന്‍ നെലോളി കൂട്ടി 
ആരും കേട്ടില്ലാ . . . 
കാറ് നീങ്ങാന്‍ തുടങ്ങി . . . 
അമ്മമ്മ ഉണ്ടാക്കിത്തന്ന കടലാസ് വഞ്ചി  കയ്യില്‍ നിനര്‍ടന്നു 
പുഴയില്‍ വീണു . . . 
അവരെ പോലെ അതും എന്നില്‍ നിന്നടര്‍ന്നു പോയി . . 
ബാല്യത്തിന്റെ നിറമുള്ള ഇതളുകള്‍ പോലെ . . . . . 



Read more ...

വൃദ്ധന്‍

Monday, May 30, 2011


പാതിരാകാറ്റിന്റെ വികൃതി   മേശയില്‍ അയാള്‍  കത്തിച്ചു
വെച്ച റാന്തല്‍ വിളക്കിന്റെ വെളിച്ചം ഊതി കെടുത്തി എങ്ങോട്ടോ
തിരക്കില്‍  ഓടി പോയി . .
ഇന്നലെ വരെ മാനത്ത്  നോക്കി ചിരിച്ച താരകങ്ങളും എങ്ങോട്ടോ പോയിരിക്കുന്നു
അവിടെ ഇരുണ്ട കാര്‍മേഘങ്ങള്‍ സ്ഥാനം പിടിച്ചു
അവ ഉറക്കെ ഉറക്കെ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കികൊണ്ട്
മഴയെ മാനത് നിന്നും ഇറക്കി ഭൂമിയിലേക്ക്‌ ഇറക്കി വിട്ടു
അവള്‍ കരഞ്ഞിരിക്കണം . . . അവള്‍ കണ്ണീരോടെ ഇറങ്ങി വന്നു
മണ്ണിനോട് ചേര്‍ന്നിരുന്നു . .  ചിലവര്‍ മുത്തശി മാവിന്റെ കൊമ്പിലെ ഇലകളോട്
സ്വകാര്യം പറയാനെന്നവണ്ണം ഒളിച്ചിരുന്നു . .
എങ്കില്‍ ചിലരോ . .  ദ്രവിച്ചുതുടങ്ങിയ ഓലകള്‍കൊണ്ട് കെട്ടിയ  മേല്‍കൂരയിലുടെ
അയാളുടെ  മേല്‍ പതിച്ചു . .
അയാള്‍  ഓര്‍ത്തു . .  എന്തിനാണ് അവള്‍ വന്നു വിളിച്ചപ്പോള്‍ പോവതിരുന്നത് ?
ആരെ കാത്തിട്ടാണ് ?  . . .
എഴുതി മുഴുമിപ്പിക്കാത്ത ഈ കടലാസുകഷങ്ങള്‍ക്ക് വേണ്ടിയോ ?
ഇല്ല അയാള്‍ക്ക്‌ ഉത്തരമില്ല ....
വീണ്ടും അണഞ്ഞ വിളക്ക് അയാള്‍  കൊളുത്തി വെച്ചു
അണയാന്‍ വെമ്പുന്ന തന്റെ  ജീവനെ താന്‍  നിലനിര്‍ത്തും പോലെ
മുറിയിലെ പ്രകാശം വീണ്ടും വീണ്ടും തെളിഞ്ഞും മങ്ങിയും ഇരുന്നു
അയാളുടെ ഓര്‍മ്മകള്‍ പോലെ . .
 കുഞ്ഞിന്റെ കരച്ചിലും , കൊഞ്ചലും , തന്റെ പ്രിയ പത്നിയുടെ ചന്ദനം മണക്കുന്ന മുടിയിഴകളും
ഇടയ്ക്കിടെ ഇവിടെ വീണ്ടും അലയടിക്കുന്നത് പോലെ . .
അയാള്‍ തന്റെ വിളക്കും എടുത്തു മുറിയിലേക്ക് വെച്ചു വെച്ചു നടന്നു . .
കിടക്കയില്‍ എലികള്‍ സൃഷ്‌ടിച്ച മുറിവിന്‍ മുകളില്‍ താന്‍ കയറ്റി വെച്ച തന്റെ  
പെട്ടി തുറന്നു നോക്കി . . 
മുഷിഞ്ഞ വസ്ത്രങ്ങള്‍ , മങ്ങിയ ഫോട്ടോകള്‍ 
തന്റെ ജീവിതത്തിലെ സമ്പാദ്യങ്ങള്‍ . . 
കൂട്ടിവെച്ചത്  മക്കള്‍ പങ്കിട്ട്എടുത്ത് യാത്രയായപ്പോള്‍ ബാക്കിയായത് അച്ഛനും അമ്മയും 
തന്റെ മരണത്തില്‍ കൂടി അമ്മ അത് സാധിച്ചു കൊടുത്തു . .  
അല്ലെങ്കിലും അമ്മമാര്‍ക്ക് മക്കളാണ് എന്നും മുഖ്യം ആരെക്കാളും മക്കളെ സ്നേഹിക്കാനും 
അവര്‍ക്ക് വേണ്ടത് പറയാതെ തന്നെ
സാധിച്ചു കൊടുക്കാനും അവര്‍ക്ക് കഴിഞ്ഞു , അവളും അത് തന്നെ ചെയ്തു 
പക്ഷെ താന്‍ മാത്രം  അവര്‍ക്കൊരു ഭാരമായി . .
അല്ലെങ്കിലും ഭാര്യ മരിച്ചാല്‍ പിന്നെ ഏതൊരു മനുഷ്യനും 
ആര്‍ക്കും ശല്യം തന്നെ . . അവര്‍ ഉള്ളപ്പോള്‍ അയാളുടെ കാര്യങ്ങള്‍ എല്ലാം തന്നെ നോക്കാന്‍ 
ആളുണ്ടായിരുന്നു . .
ഇന്ന് . . 
ഈ ദ്രവിച്ചു തുടങ്ങിയ വീട്ടില്‍ തനിച്ചായി . . 
ഓര്‍മ്മകള്‍ കൂട്ടിനെതി . . .
അവസാനം  മക്കളുടെ ആവലാതി അയാളെ നാളെ ഒരു വൃദ്ധസദനത്തില്‍  എത്തിക്കും 
ആവലാതി അല്ല , മക്കള്‍ നോക്കുന്നില്ല എന്ന് നാട്ടുകാര്‍ പറഞ്ഞാല്‍ അവര്‍ക്കത് ഒരു കുറവാണത്രേ 
പക്ഷെ 
എങ്ങനെഇവിടം ഉപേക്ഷിച്ചു അയാള്‍ പടിയിറങ്ങും ? 
അവള്‍ ഉറങ്ങുന്ന ഈ മണ്ണില്‍ നിന്നും . . .

ഓര്‍മകളുടെപുഴയില്‍ നിന്നും അയാള്‍ നീന്തി കയറവെ 
അയാള്‍  അവശനായിരുന്നു . . . 
ക്ഷീണിച്ച ആ ശരീരത്തെ  വിശ്രമിക്കാന്‍ അനുവദിച്ച്
അയാള്‍ എങ്ങോട്ടോ നടന്നകന്നു . . 
മുത്തശി മാവിലെ മഴതുള്ളിപോല്‍ 



Read more ...

പ്ലേസ്കൂള്‍

Monday, May 23, 2011


നേരംപുലര്‍ന്ന്‍വരുന്നേയുള്ളൂ 
ജൂണ്‍മാസിലെ മഴയുടെ തണുപ്പില്‍ അമ്മഇന്നലെ പുതപ്പിച്ചുതന്ന ചുവന്നപൂക്കളുള്ള കമ്പിളിപുതപ്പില്‍ 
അപ്പു  നല്ല ഉറക്കത്തിലാണ് 
" അപ്പു . ... .  ഇതുവരെ ഉണര്‍ന്നില്ലേനീ ? ഇന്ന് സ്കൂളില് പോവ്വെണ്ടേ ? എണീക് "
അമ്മ അടുക്കളയില്‍ നിന്നും വിളിച്ചു പറഞ്ഞു 
അമ്മയുടെ ശബ്ദം വീട്മുഴുവന്‍ മാറ്റൊലി കൊണ്ടാതല്ലാതെ അപ്പുവിനെ കണ്ടില്ല 
ഉണര്‍ന്നിട്ടിലെന്നു മനസിലാക്കിയ അമ്മ , അടുക്കളയിലെ റാക്കില്‍ നിന്നും അപ്പുവിനെ പേടിപ്പിക്കാനുള്ള  വജ്രായുധം എടുത്തുകൊണ്ട് അപ്പുവിന്റെ മുറിയിലേക്ക് നടന്നു . . . 

ടോം ആന്‍ഡ്‌ ജെറിയുടെ പടങ്ങള്‍ പതിച്ച ചുവരില്‍ അവന്റെ കുഞ്ഞുനാളിലെ ചിത്രങ്ങള്‍ ഭംഗിയായി  ഫ്രെയിംചെയ്തു വെച്ചിട്ടുണ്ട് , പാവകളും കളിക്കുടുക്കയും മിട്ടായികടലാസുകളും 
നിറഞ്ഞ ആ മുറിയുടെ ഒരു മൂലയിലാണ് അപ്പുവിന്റെ കട്ടില്‍ 
താന്‍  പറഞ്ഞതൊന്നും അവന്‍കേട്ടിട്ടില്ല എന്ന് അവര്‍ മനസിലാക്കി 
അവന്റെയടുത്‌ ചെന്ന് , പുതപ്പ് പതിയെ മാറ്റി 
അവന്റെ ചെവിയിലൊരു നുള്ള് കൊടുത്തുകൊണ്ട് വഴക്കാരംബിച്ചു 
"നിനക്കെന്താ വിളിച്ചാല് എണീറ്റ് വന്നുടെ അപ്പു ? നല്ലൊരു ദിവസായിട്ട് അടി വാങ്ങണോ ?"
വടി കാണിച്ചുകൊണ്ട് അവര്‍ ചോദിച്ചു 
"മോന് സ്കൂളില് പോവ്വേണ്ട , അച്ഛച്ചന്റെയും അമ്മുംമയുടെയും കൂടെ ഇവടെ ഇരുന്നോളാം 
സ്കൂളിലെ  ചീച്ചര്‍ന്നെ തല്ലുംമോന് സ്കൂളില് പോവ്വേണ്ട " 
സ്കൂളില്‍ ചേര്‍ത്താന്‍ ചെന്നപ്പോലുള്ളഓര്‍മയില്‍അവന്‍ കരയാന്‍ തുടങ്ങി 
"പറ്റില്ല , വേഗം റെഡിയാവു , അച്ഛന്‍സ്കൂളില് ആക്കിട്ടു പോവും , വൈകീട്ട് വരുമ്പോ നിനെയും 
കൊണ്ട് വരും , മമ്മിക്ക് ഹോസ്പിറ്റലില്‍ പോവണം വേഗവട്ടെ, ഇല്ലെങ്കി അറിയാലോ ?"
വടികാണിച്ചു ഒന്നുകൂടി പേടിപ്പിച്ച ശേഷം അവര്‍ മുറിവിട്ടു പോയി
കുറച്ചുനേരം അവനവിടെഇരുന്നു കരഞ്ഞു ,
പിന്നെ കുളിച്ചു റെഡിയായി 
ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു അച്ചന്റെയോപ്പം സ്കൂളിലേക്ക് തിരിച്ചു 


ബട്ടര്‍ഫ്ലൈ " 
അതാണ്‌ അപ്പുന്റെ സ്കൂളിന്റെ പേര് . . സ്കൂളല്ല മൂന്നു വയസുമുതല്‍ ഉള്ള കുട്ടികള്‍ക്കായുള്ള 
ഒരു പ്ലേ സ്കൂള്‍ , പക്ഷെ രണ്ടരവയസുഉള്ളവര്‍ തുടങ്ങി അവിടുത്തെ വിദ്യാര്‍ഥികള്‍ആണ് 
കുറെപൂക്കളുള്ള ഗാര്‍ഡന്‍ഉം , പച്ചയും പിങ്കും നീലയും ചുവപ്പും , മഞ്ഞയും 
എല്ലാം ചാലിച്ച ചുവരുള്ള സ്കൂളും അവിടെ ഉറുമ്പുംകുഞ്ഞുങ്ങളെ പോലെ അച്ഛന്റെയും 
അമ്മയുടെയും വിരലില്‍ തൂങ്ങി വരുന്ന കുട്ടികളെയും കണ്ടപ്പോള്‍ അപ്പുന്റെ 
പേടി പകുതികുറഞ്ഞു . . 
അപ്പുവും അച്ഛനും നേരെ പോയത്‌ , പ്രിന്സിപ്പളുടെ മുറിയിലാണ് 
കറുത്ത കൊട്ടും , മിഡിയും ഉടുത്തൊരു സ്ത്രീ 
ചുണ്ടില്‍ ചുവന്ന നിറമുള്ള പെയിന്റ്അടിച്ചിട്ടുണ്ട് ,
കണ്ണിന്റെ മുകളില്‍ ഒരു ചുവന്ന നിറം , 
വീടിലെ പശുന്റെ കാലുപോലെയുണ്ട് ചെരുപ്പ് 
ന്താ പൊക്കം 
അപ്പു എല്ലാം കൌതുകത്തോടെ നോക്കിയിരുന്നു 
പെട്ടന്നാണ് എല്ലാം മാറിയത് ,
പ്രിന്‍സിപ്പല്‍ ആരെയോ ഫോണില്‍ വിളിച്ചു 
വാതിലില്‍ ആരോ മുട്ടി 
" മേ ഐ കമെഇന്‍ മേടെം " ഒരു ശബ്ദം 
" യെസ് മിസ്സ്‌ റോസലിന്‍ " പ്രിന്‍സിപ്പല്‍ പറഞ്ഞു 
ചുവന്ന സാരിയുടുത്ത ഒരു ടീച്ചര്‍ , തന്നെ നോക്കി ചിരിച്ചു 
" ഓക്കേ മിസ്റ്റര്‍ ഗോപന്‍ , ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ നിങ്ങള്‍ക എപ്പോ വേണമെങ്കിലും 
ജിത്തിനെ  കൊണ്ടുപോവാം " തന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു 
"ജിത്തു റോസലിന്‍ ടീച്ചറുടെ കൂടെ ക്ലാസ്സിലേക്ക് പോയിക്കോ ," ഇത്രയും പറഞ്ഞു 
പറഞ്ഞുതീര്ന്നപ്പോലെക്കും ടീച്ചര്‍ അച്ഛന്റെ കയ്യില്‍ നിന്നും ബാഗ്‌ വാങ്ങി 
ക്ലാസ്സിലേക്ക് കൊണ്ട് പോയി 
അപ്പുന്റെ ക്ലാസ്സ്‌ ചുവന്ന പെയിന്റ് അടിച്ച ക്ലാസയിരുന്നു 
അപ്പു ആരോടും മിണ്ടാതെ ടീച്ചര്‍ പറഞ്ഞയിടത് തന്നെയിരുന്നു 
ആരും  മിണ്ടിയില്ല , ഉച്ചയ്ക്ക് എല്ലാരും ഉറക്കായിരുന്നു 
മൂന്നുമണിക്ക് അച്ഛന്‍ വന്നു വിളിച്ചു 
എവിടുന്നോ രക്ഷപെട്ട പോലെയ അപ്പുനു അപ്പൊ തോന്നിത്
ബാഗും തൂക്കി അച്ഛന്റെ കൂടെ കാറില് വീടിലേക്ക് പോയി 

അവിടെ ഉമ്മറത്ത്‌ അമ്മ കാത്തു നിന്നിരുന്നു . . 
കാറിനു ഇറങ്ങി ഓടിത്തു അച്ഛമ്മയുടെ മടിയിലിരുന്നു കരഞ്ഞു 
" അവിടെ ആരും കൊള്ളില്ല , വല്ലാത്ത മണാ അച്ചമ്മേ , എല്ലാരും കരയാ , വീട്ടിപോണംന്നു പറയ 
ടീച്ചര് പറയണത് ഒന്നും തിരിയില്ല . . . അപ്പുനു ഇനിയവടെ പോവ്വേണ്ട "
" അപ്പുനു പഠിക്കേണ്ടേ ? അച്ഛനെപ്പോലെ വെലിയാആള്‍ആവെണ്ടേ ? ന്റെ കുട്ടി കരയാതെ
വേഷം മാറി വല്ലതും കഴിക്കു , അമ്മ കാത്തിരിപ്പുണ്ട് അവിടെ "
അപ്പു  ബാഗുംഎടുത്ത് മുറിയില്‍പ്പോയി വേഷംമാറി 
വന്നിരുന്നു 
"അപ്പു . . പാല് കുടിച്ചേ , അമ്മയ്ക്ക് നാലുമണിക്ക് ഹോസ്പിറ്റലില്‍ പോവണം " 
മുറിയില്‍ ഒരുങ്ങുന്നതിനിടയില്‍ അമ്മ വിളിച്ചു പറഞ്ഞു 
"കുടിച്ചു , ഞാന്‍ പറമ്പില് പോവട്ടെ ?" യാചന പോലെയവാന്‍ ചോദിച്ചു 
"വേണ്ട , വെല്ല ജന്തുക്കള്‍ ഒക്കെ ഉണ്ടാവും അവിടെ , ടിവി കണ്ടോ ," അമ്മ ആജ്ഞാപിച്ചു 
അപ്പു മുറിയില്‍ പോയി തനിച്ചിരുന്നു 
തിരക്കിട്ട ജീവിതത്തില്‍ അമ്മ മകന് മറക്കാതെ നല്‍ക്കുന്ന ഒന്നാണ് 
ഹോസ്പിറ്റലില്‍ പോകുമ്പോള്‍ അവന്റെ ചുവന്ന കവിളത്ത് കൊടുക്കുന്ന ഉമ്മ 
തിരക്കിട്ട് അവരും പോയി , അച്ഛന്‍ ഓഫീസ്റൂമിലാണ് ചെന്നാല്‍ വഴക്ക് കേള്‍ക്കും 
അവന്‍ ടിവി വെച്ച്കണ്ടുകൊണ്ടിരുന്നു 
ഇന്ന് രാത്രിയും അപ്പുനെ അമ്മ വേഗം ഉറക്കി , നാളെ സ്കൂള്‍ ഉള്ളതല്ലേ 

തിരക്കിട്ട  ജീവിതത്തില്‍ മക്കളെ നോക്കാന്‍ നേരമില്ല 
അവന്റെ ആവിശ്യങ്ങള്‍ സാധിച്ചു കൊടുക്കാന്‍ കഴിയുന്നില്ല 
പിന്നെ കെയര്‍ കിട്ടുന്നത് പ്ലേ സ്കൂള്‍ പോലെയുള്ളവയില്‍ നിന്നുമാത്രമാണ് 
അച്ഛനും അമ്മയ്ക്കും വയസായി , അവര്‍ക്കെന്തെങ്കിലും അസുഖം വന്നാല്‍ മോന്‍ 
മാത്രമാണ് ഇവിടെ അവനെന്തു ചെയ്യാന്‍ ? അപ്പൊ പിന്നെ കെയര്‍ കിട്ടുന്നത് 
സ്കൂളില്‍ നിന്നും മാത്രമാണ് . .  
അവരുടെ  ചിന്തകള്‍ കാട്കയറവെ , നേഴ്സ് വന്നു വിളിച്ചു 
ചിന്തകള്‍ വീണ്ടും എങ്ങോ പാതി മുറിരിഞ്ഞവര്‍ തിരക്കിലേക്ക് ഊളയിട്ടു 

പിറ്റേന്നു രാവിലെതന്നെ 
വീട്ടുമുറ്റത്ത്‌ സ്കൂളില്‍ പോവാന്‍ റെഡിയായി ഇരിക്കുന്ന അപ്പുകണ്ടു 
ബട്ടര്‍ഫ്ലൈ കിന്ടെര്‍ ഗാര്‍ഡന്‍ പ്ലേ സ്കൂള്‍ 
എന്നൊരു വണ്ടി വന്നു ഗേറ്റ്നു വെളിയില്‍ നില്‍കുന്നത് 
വണ്ടിയുടെ ഹോണ്‍ കേട്ടയുടനെ അമ്മ തന്റെ ബാഗ്‌ എടുത്കൊണ്ട് പറഞ്ഞു 
"ഇന്ന് മുതല് അപ്പു സ്കൂള്വാനിലാ പോവ്വാ 
വൈകുന്നേരവും അവര് ഇവിടെ കൊണ്ടക്കും , പേടിക്കെണ്ടാട്ടോ . . "
അരുമ മകന്റെ സുരക്ഷിതത്വം ഒന്നുകൂടി ഉറപ്പാക്കി അവരവനെ വാനില്‍ കയറ്റി വിട്ടു 
മാസങ്ങള്‍ കഴിഞ്ഞു . . 
സ്കൂളിലെ ഫീസ് ടേം ബൈ ടേം കൂടിക്കൊണ്ടിരുന്നു 

ഒരു ദിവസം മകനെ ക്ലാസ്സില്‍ വിട്ടശേഷം വീട്ടുപണികള്‍ തീര്‍ത്തു ഹോസ്പിറ്റലിലേക്ക് 
ഇറങ്ങാന്‍ തുടങ്ങവേ ന്യൂസ്‌ ചാനലില്‍ ഒരു ഫ്ലാഷ് ന്യൂസ്‌ കണ്ടഅവരുടെ 
നിലവിളി എത്ര ഉച്ചത്തിലായിരുന്നു എന്ന് അവര്‍ക്ക് പോലും അറിയില്ലായിരുന്നു 
" കിന്റെര്‍ ഗാര്‍ഡന്‍ സ്കൂള്‍ വാന്‍ അപകടത്തില്‍ പെട്ട് എട്ടു കുഞ്ഞുന്ങ്ങള്‍ മരിച്ചു"
അപ്പുവിന്റെ  അച്ഛനും അമ്മയും 
ആശുപത്രിയിലെ വാര്‍ഡുകളില്‍ അരിച്ചുപെരുക്കിയെന്കിലും അവനെ കണ്ടില്ല 
അവസാനം 
ഐ സി യു  യുണിറ്റിലെ അനേകം രോഗികളുടെ കൂട്ടത്തില്‍ 
തലയിലൊരു മുറിവുമായി അവനും 
മണിക്കൂറുകളുടെ  കാത്തിരിപ്പ്‌ അവസാനിച്ചത് 
ആ കുഞ്ഞുശരീരം ഒരു വെളുത്തതുണികെട്ടായി 
പുറത്തേക്കു കൊണ്ടുവന്നു 

അവനുറങ്ങുന്നമണ്ണിലേക്ക് കണ്ണുനട്ട് നില്‍ക്കവേ 
അവരിയാതെ പറഞ്ഞു " വേണ്ടായിരുന്നു ഞാന്‍ നോക്കുന്നതുപോലെ എന്റെഅപ്പുനെ 
ആരാ നോക്കുക ? ആരെയും ഏല്‍പ്പിക്കെണ്ടായിരുന്നു ഞാന്‍ തന്നെ നോക്കിയാ മതിയായിരുന്നു "
എവിടെ നിന്നോ വന്നകാറ്റില്‍ അവരുടെ ആ തേങ്ങലും അലിഞ്ഞില്ലാതായി . . . .






Read more ...

കണ്ണുനീരിന്റെ മണമില്ലാത്ത ഒരോര്‍മ

Thursday, May 5, 2011
പുറത്തു കാലവര്‍ഷതിന്റെ വരവറിയിച്ചുകൊണ്ട് 
ഇടിയും മിന്നലും ഭൂമിയിലേക്ക്‌ ഇറങ്ങിവന്ന രാത്രിയായിരുന്നു
സമയം ഏറെ വൈകിയിട്ടും ഞാന്‍ ഉറങ്ങിയിരുന്നില്ല 
കിടന്നിട്ടും ഉറക്കം എന്നെ തേടി വന്നില്ല , ഞാന്‍ ഉറക്കാതെ തേടാന്‍ ശ്രമിക്കുമ്പോള്‍ , ഉറക്കം എന്നില്‍ നിന്നും തെന്നിമാറിക്കൊണ്ടിരുന്നു 
അവസാനം ഉറങ്ങാനുള്ള ശ്രമം അവസാനിപ്പിച്ചു
കിടക്കയില്‍ നിന്നും എഴുനേറ്റു  , 
മേശക്കു സമീപം ചെന്നു അവിടെ ഒരുകൂട്ടം പുസ്തകങ്ങള്‍ക്ക് നടുവില്‍  വെച്ചിരുന്ന എന്‍റെ ഡയറി തുറന്നു നോക്കി 
അതില്‍ മാനം കാണാത്ത മയില്‍പീലിക്കും , അമ്പലമുറ്റത്തെ ചന്ദനം പുരണ്ട 
ആലിലകള്‍ക്കും കൂടെ ചുവന്ന കടലാസില്‍ കുനു കുനെ എഴുതിയ 
എഴുത്തുകള്‍ . . . 
പതിയെ ഞാന്‍ അവ എടുത്തു . . 
എനിക്കൊരുപാടിഷ്ടമായിരുന്നു ആ അക്ഷരങ്ങള്‍ 
അര്‍ച്ചകുട്ടിക്ക് എന്ന് തുടങ്ങുന്ന കത്തുകള്‍ . .
ചെറിയ ഒരു തുണ്ട് കടലാസില്‍ ഒരുപാട് എഴുതിയിരുന്നു 
ഓരോ കത്തുകള്‍ എടുത്തു ഞാന്‍ വായിച്ചുകൊണ്ടിരുന്നു 
തമാശയും , സംഗീതവും , കവിതയും നിറഞ്ഞ എഴുത്തുകള്‍ 
ഇടയ്ക്ക് വരച്ചിരുന്ന ചിത്രങ്ങള്‍ . . 
ആ കത്തുകളുടെ കൂട്ടത്തില്‍  കടുംചുവപ്പ് കടലാസില്‍ നീലമഷിപേന കൊണ്ട് എഴുതിയ  ഒരു കത്തുണ്ടായിരുന്നു . . 
എന്‍റെ പന്ത്രണ്ടാം പിറന്നാളിന് എനിക്കയച്ച കത്ത്
ആരും ഓര്‍ക്കാത്ത എന്‍റെ പിറന്നാള്‍ ദിനങ്ങളില്‍
ആരും ആശംസകള്‍ നേരാത്ത പിറനാള്‍ ദിനങ്ങളില്‍
ആ കത്തുകള്‍ എന്നെ തേടി വന്നുകൊണ്ടിരുന്നു
ഈ വര്‍ഷവും പതിവ് തെറ്റാതെ ആ കത്തുകള്‍ എന്നെ തേടി വന്നു
പതിവുപോലെ ചുവന്നകടലാസില്‍ കുനു കുനെ എഴുതിച്ചേര്‍ത്ത ആശംസ
വാചകങ്ങളും കവിതയും . .
അതിനു കൂടെ ഒരു വെളുത്ത ഒരു കടലാസും ഉണ്ടായിരുന്നു
അതില്‍ ഒരു ചുവപ്പ് മഷികൊണ്ട് ഒരായിരം പിറന്നാള്‍ ആശംസകള്‍
എന്നാണ് ഒരു പുറം മുഴുവന്‍ എഴുതിയിരുന്നത്
അപ്പുറത്തെ പുറം നിറച്ചു കൂട്ടുകാരുടെ വിശേഷങ്ങളും . .
നാട്ടിലെ വിശേഷങ്ങളും . . .
അവസാനത്തെ വാചകം . .
" അര്‍ച്ചകുട്ടി , ചിലപ്പോള്‍ ഇതെന്‍റെ അവസാനത്തെ എഴുത്തായിരിക്കും  ,
അതിനു മുന്‍പേ നിന്നെ ഒന്ന് കാണണം എന്നുണ്ട് . . എഴുതാന്‍ വയ്യാത്ത വിധം ഞാന്‍ തളര്‍നിരിക്കുന്നു വിരലുകള്‍ എഴുതാന്‍ വിസമ്മതിക്കുന്നു . . .
അസുഖം അത്അതിന്‍റെ സര്‍വശക്തിയും കൊണ്ട് എന്നെ തളര്‍ത്തുകയാണ്  . .  പക്ഷെ ഞാനെന്നും എന്‍റെ പ്രിയപെട്ടവളുടെ കൂടെ കാണും. .
ഒരായിരം ജന്മദിനാശംസകള്‍നേരുന്നു
ഞാനറിയാതെ എന്‍റെ മനസ് നിന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു
ഒരുപാട് കാലം സന്തോഷത്തോടെ ജീവിച്ചുതീര്‍ക്കണം
ഒരിക്കല്‍ പോലും നെ കരയരുത്  
ആ ***** "
തിടുക്കത്തില്‍ എഴുതിയതുപോലെ തോന്നിയിരുന്നു
വായിച്ച കത്ത് മടക്കി ഞാന്‍ ഡയറിയില്‍ തന്നെ വെച്ചു
ഞാന്‍ നാളെ അയക്കാന്‍ വേണ്ടി എഴുതിയ കത്തും എടുത്തു നോക്കി
ഒരായിരം വട്ടം എഴുതിയവ കീറി കളഞ്ഞു , അവസാനം എഴുതിവെച്ച
എഴുത്തായിരുന്നു , വെട്ടിയും തിരുത്തിയും ആകെപ്പാടെ അത് വൃത്തികെടയത്പോലെ
ഞാന്‍ ആ എഴുത്തും കീറി കളഞ്ഞു . . .
പുതിയത് എഴുതാന്‍ എന്തോ അപ്പോള്‍ തോന്നിയില്ല . .

ഡയറിയിലെ നാളെത്തെ ദിവസത്തെ പേജില്‍ ഞാന്‍ എഴുതി
" മരിക്കില്ല നീ ഒരിക്കലും
ജീവനോടെ എന്നുമെന്‍ ഹൃദയത്തില്‍ എന്‍റെ ജീവനില്‍
നീ ജീവിക്കും "
അത്ര മാത്രം എഴുതി
ഞാന്‍ എന്‍റെ ജനാലക്കരികില്‍ ചെന്ന് നിന്നു
ചിന്നി ചിതറി താഴേക്ക് പതിക്കുന്ന മഴത്തുള്ളികളെ  നോക്കി നിന്നു
അതിലൊരു തുള്ളി മാത്രം എന്‍റെ മുഖത്തേക്ക് വന്നു പതിച്ചു
അതും എന്‍റെ കണ്ണുനീരില്‍ ഒന്നായി ലയിച്ച് ഇരുളിന്‍റെ മറയില്‍ എങ്ങോ
മറഞ്ഞു . . .
കാറ്റിന്‍റെ അലകള്‍ പുണര്‍ന്നപ്പോള്‍ എന്‍റെ ഡയറിയുടെ പേജുകള്‍ എങ്ങോട്ടൊക്കെയോ മറിഞ്ഞു . . . .
പിന്നെയും ജനഴികളിളുടെ കാറ്റുകള്‍ എന്നെയും പുണര്‍ന്നുകൊണ്ട് എങ്ങോട്ടൊക്കെയോ മറിഞ്ഞു
പിന്നെയെപ്പോഴോ എന്‍റെ കണ്ണുകളെ നിദ്രകീഴടക്കാന്‍ തുടങ്ങിയപ്പോള്‍
ഞാന്‍ തിരിഞ്ഞു കിടക്കയിലേക്ക് നടക്കാന്‍ തുടങ്ങുമ്പോള്‍
എന്‍റെ മേശയില്‍ ഞാന്‍ കണ്ടു ,
അനേകം പേജുകള്‍ മറിഞ്ഞ എന്‍റെ ഡയറിയുടെ എട്
17/05/2009 . . 
" ഇന്നൊരു സുഹൃത്തിനെ  കിട്ടി , അവിചാരിതമായി കണ്ടുമുട്ടിയതാണ് 
ഇനിയെന്നാണ് ഇയാളും പോകുന്നതെന്നറിയില്ല . . 
എല്ലാവരും പോയില്ലേ ? ഒരു ഇല പോലെ  പോഴിയുംപോലെ നിശബ്ദമായി 
ഇയാളും പോയികൂടാ  എന്നില്ല എല്ലാവരെയും പോലെ . . . 
പറഞ്ഞും പറയാതെയും എന്നായാലും നാം പിരിയും 
അത് സത്യമാണ് , ചിലര്‍ നേരത്തേ , മറ്റുചിലര്‍ വൈകി . . ."

ചിലതൊക്കെ ആ വാക്കുകള്‍ക്കു  എന്നോട് പറയാനുണ്ട് എന്ന് തോന്നുന്നു 
പക്ഷെ എന്‍റെ കണ്ണുകളെ നിദ്ര വന്നു തഴുകിയുറക്കി
ചിന്തകളും കാഴ്ചകളും എന്നില്‍ നിന്നും മുറിഞ്ഞു 

പിറ്റേന്ന് പിറന്ന പ്രഭാതം 
തലേന്ന് പെയ്തപുതു മഴയുടെ ഗന്ധവും സൌന്ദര്യവും എവിടെയും നിറഞ്ഞു 
നില്കുന്നത് കണ്ടു . . .
വീടിന്റെ ഉമ്മറത്ത്‌ അലസമായി അച്ഛന്‍ വയിച്ചിട്ട
പത്രത്തിന്‍റെ അവസാനത്തെ താളില്‍ ഞാന്‍ കണ്ടു 
" ഇന്ന് സഞ്ചയനം " 
" ആ****"

മരവിച്ച മനസുമായി മുറിയില്‍ ചെന്നിരുന്ന ഞാന്‍ കണ്ടത് 
ഇന്നലെ കാറ്റ്മറച്ചുവെച്ചു പോയ ഡയറിയിലെ 
അക്ഷരങ്ങളാണ് . . 
" ഒരു ഇല പോലെ  പോഴിയുംപോലെ നിശബ്ദമായി 
ഇയാളും പോയികൂട എന്നില്ല എല്ലാവരെയും പോലെ . . . 
പറഞ്ഞും പറയാതെയും എന്നായാലും നാം പിരിയും 
അത് സത്യമാണ് , ചിലര്‍ നേരത്തേ , മറ്റുചിലര്‍ വൈകി . . ."

നീ എന്നില്‍ നിന്നും അകന്നു പോയെങ്കിലും
നീ എന്നില്‍ ഇന്നും ജീവിക്കുന്നു
എന്നിലെ ജീവന്‍ അകലും വരെ
നീ ഞാനയും ഞാന്‍ നീയായും
ഇവിടെ  ജീവിക്കും . . .. . .









Read more ...

പലവര്‍ണങ്ങള്‍ നിറഞ്ഞ ജീവിതതാളുകള്‍

Monday, May 2, 2011

പലപ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് 
നീയൊരു മനുഷ്യ ജീവിയാണോ ? 
ഉറക്കെ ഉറക്കെ ചിരിച്ചു ഞാന്‍ പറയുന്നു ,
അല്ല ഞാന്‍ ഒരിക്കലും ഒരു മനുഷ്യ ജീവിയല്ല ,
എന്‍റെയീ അട്ടഹാസം കേട്ടന്നപോലെ എന്നെ വിട്ടകന്നവര്‍ 
ക്രുധമായി എന്നെ നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് 
ആ നോട്ടംപോലും ഇന്നെന്നെ ചിരിപ്പിക്കുന്നു ,
ഒരു കോമാളിയായി ഞാന്‍ സ്വയം മാറുന്നു 
അതിനാല്‍ എല്ലാത്തില്‍ നിന്നും ഓടിയൊളിച്ചു  എന്‍റെ ഹൃദയത്തില്‍
ഞാന്‍ സൃഷ്‌ടിച്ച ഇരുട്ടറയില്‍ ഒരു തപസിനായി കയറിഇരുന്നു
തപസ്? എന്തിനായിരുന്നുവെന്ന് ഇന്നെന്നെ
വിട്ടകലാത്തവര്‍ എന്നോട് ചോദിച്ചു
" എന്നിലെ എന്നിലേക്കുള്ള മടക്ക യാത്ര "
എന്ന് മാത്രം ഉത്തരം നല്‍കി ഞാന്‍ അവരെ തള്ളി പുറത്താക്കി , ഹൃദയത്തിന്റെ വാതില്‍ കൊട്ടിയടച്ചു "
ഹൃദയത്തിന്റെ ഇരുട്ടറയില്‍ ഇരുന്നുകൊണ്ട് ഞാന്‍ എന്‍റെ കഴിഞ്ഞ
കാലത്തിലെ വര്‍ണങ്ങള്‍ ചാലിച്ച  താളുകള്‍ ഞാന്‍ മറിച്ചു നോക്കി
അതില്‍ കാലം കോറിയിട്ട വരികള്‍ കണ്ണുനീരില്‍ രൂപം കൊണ്ട വരികള്‍
ഇന്നെന്നെ ചിരിപ്പിക്കുന്നു , ഒരു ചെകുത്താനെ പോലെ ഞാന്‍ അവ
കാണുമ്പോള്‍ അലറി അലറി ചിരിച്ചു
കാരണം ഇന്നെനിക്കു കണ്ണുനീര്‍ എന്തെന്നറിയില്ല !
കണ്ണുനീര്‍ എന്താണ് ? ഞാന്‍ സ്വയം ഇന്ന് എന്നോട് തന്നെ ചോദിച്ചു
അതിനിയും ഞാന്‍ ഒത്തിരി പുറകോട്ടു നടക്കേണ്ടി വന്നു
കാലത്തിന്റെ ചിറകിലേറി എന്‍റെ  കഴിഞ്ഞകാലത്തില്‍ ഞാന്‍  ചെന്നിറങ്ങി
അവിടെ ഞാന്‍ കണ്ടു ,
ഒരു ഹിന്ദുവിനെ സ്നേഹിച്ച കുറ്റത്തിന് ഞാന്‍ കാരണം ബെലിയാടായ
എന്‍റെ വാപ്പയെ ഉമ്മയെ ,
ഹിന്ദു പെണ്‍കുട്ടിയെ വഴി തെറ്റിച്ചു എന്നാ കുറ്റത്തിന് നിക്കാഹ് സ്വപ്നം കണ്ടുറങ്ങിയ എന്‍റെ കുഞ്ഞുപെങ്ങളുടെ
മാനം നിഷ്കരുണം എന്‍റെ മുന്നില്‍ വെച്ച് പിച്ചികീറുന്നത്
ജീവനുറ്റ എന്‍റെ പെങ്ങളുടെയും മാതപിതാകളുടെയും ശരീരം നെഞ്ചോടു ചേര്‍ത്തുപിടിച്ചു തേങ്ങുന്ന എന്നെ !
മതങ്ങള്‍ തമ്മില്‍ കലഹമായി എന്‍റെ ഉപ്പയും ഉമ്മയും പെങ്ങളും കൊല്ലപെട്ടതുപോലെ അനേകം മനുഷ്യര്‍ കൊല്ലപെട്ടു ,
കരുണയുടെയും സ്നേഹത്തിന്റെയും നേര് കാണിച്ചു
തരുന്ന പുണ്യഗ്രന്ഥങ്ങളെ ,
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും
സന്ദേശം ഭൂമിയിലെ മാനവന്മാര്‍ക്ക് പകര്‍ന്നു നല്കാന്‍അവതരിച്ചവരെ
ഞാന്‍ വെറുത്തു , മതങ്ങളെ വെറുത്തു
അന്ന് വരെ എന്നിലുണ്ടായ പച്ചയായ മനുഷ്യനിലെ കരുണയും സ്നേഹത്തെയും ഞാന്‍ എന്‍റെ ഹൃദയത്തില്‍ നിന്നും തുടച്ചുമാറ്റി
പകരം പകയും പ്രതികാരവും ഞാന്‍ എന്‍റെ ഹൃദയത്തില്‍ വിതച്ചു
അവ വളര്‍ന്നപ്പോള്‍
ഞാന്‍ ഒരു രാജദ്രോഹിയായി , മനസ്സില്‍ കരുണയില്ലാതവനായി
ഒരായിരം മനുഷ്യരുടെ രക്തം എന്‍റെ കരങ്ങളില്‍ പുരണ്ടു
എന്നിലെ പകയാളിക്കത്തികാന്‍ ആരൊക്കെയോ ഉണ്ടായിരുന്നു
അവര്‍ക്ക് വേണ്ടി ആരെയോക്കോ കൊന്നു
പതിയെ ഞാനൊരു  മരവിച്ച മനസിനുഉടമയായി
മഞ്ഞുപുതച്ച മനസിന്റെ താഴ്വരയിലേക്ക് ഞാന്‍ നടന്നിറങ്ങി
ഇന്നിതാ ഇരുട്ടിന്റെ ലോകത്ത് , ഇരുള്‍ മാത്രം നിറഞ്ഞ മനസുമായി ഞാന്‍
ഓര്‍മകളില്‍ നിന്നും ഞാന്‍ തിരകെ എന്‍റെ വര്‍ത്തമാനകാലത്തിലേക്ക് നടക്കുമ്പോള്‍ ഞാന്‍ പോലുമറിയാതെ  എന്‍റെ കണ്ണില്‍ നിന്നും നീര്‍തുള്ളികള്‍ എന്‍റെ കവിളുകളില്‍കൂടി ഒഴുകാന്‍ തുടങ്ങി . .
ഇരുട്ടിന്റെ ലോകത്ത് തളച്ചിട്ട എന്‍റെ ജീവിതത്തിന്റെ താളുകളില്‍
അവസാന വാക്കുകളും കോറിയിട്ട് ഞാനിന്നു യാത്രയാവുകയാണ്
തൂക്കുമരത്തില്‍ ജീവനര്‍പിച്ചു
ഞാന്‍ ഇന്ന് യാത്രയാവുകയാണ് , ആരും വെറുപ്പോടെ മാത്രം ഓര്‍ക്കുന്ന  രാജ്യദ്രോഹികളുടെ കൂട്ടത്തില്‍ ഇനി ഞാനും . . .


 





Read more ...

ആത്മാവിന്‍റെ പ്രാര്‍ത്ഥന

Friday, April 29, 2011
അവള്‍ ആര്‍ക്കും പരിചിതയായിരുന്നില്ല
ഏകാന്തതയുടെ തടവറയില്‍ അവള്‍ സ്വയം തന്നെ അടച്ചുവെച്ചു
എങ്കിലും  ഏകാന്തമായ അവളുടെ മനസിനെ എന്നും സന്തോഷിപ്പിച്ചിരുന്നത്
മാറി മാറി പ്രകൃതിയെ പുണര്‍ന്നുകൊണ്ടിരുന്ന ഋതുക്കളായിരുന്നു
ശിശിരവും ഹേമന്തവും ഗ്രീഷ്മവും ശരത്കാലവും എല്ലാം അവളെ തഴുകി മറഞ്ഞുകൊണ്ടിരുന്നപ്പോലും
 അവളെ സ്നേഹിക്കുവനായി ആരുമുണ്ടായിരുന്നില്ല
അവളെ സ്നേഹിക്കാന്‍ അവള്‍ മാത്രം
അങ്ങനെ തോന്നിതുടങ്ങിയ നിമിഷങ്ങളില്‍
അവളുടെ മനസ് അവള്‍ക്കായി ഒരു കൂട്ടുകാരനെ  സമ്മാനിച്ചു ,
അവളുടെ ആത്മാവിനെ ,
അവള്‍ സ്നേഹിച്ചു ,
ഇന്നേവരെ ആര്‍ക്കും നല്‍കാത്ത സ്നേഹം അവള്‍ തന്റെ ആത്മാവിനു നല്‍കി . ആ ആത്മാവ്   നിശബ്ദമായി അവള്‍ക്ക് പകരം വാക്കുകളുടെ അക്ഷയപാത്രം സമ്മാനിച്ചു ,
ഒരിക്കലും വറ്റാത്ത ആ അക്ഷയപാത്രത്തിലെ വാക്കുകള്‍ അവള്‍ അവളുടെ ആത്മാവിനു സമ്മാനിച്ചു
ആ വാക്കുകള്‍ അവളുടെ ആത്മാവിനു മാത്രമുള്ളതായിരുന്നു
ഇന്നേ വരെ തന്റെ ജീവതേജസിനെ സ്നേഹിച്ച
അവളുടെ ജീവിതത്തിലേക്ക്
ഒരു പുരുഷന്‍ കടന്നുവന്നപ്പോള്‍ , തന്നെ സ്നേഹിക്കാന്‍ തനിക്കു സ്നേഹിക്കാന്‍  സംസാരിക്കാന്‍ തന്റെ സ്വപ്നങ്ങള്‍ പങ്കുവെയ്ക്കാന്‍  മോഹങ്ങള്‍ സഫലമാക്കാന്‍ ഒരാള്‍കൂടി വന്നപ്പോള്‍ അവള്‍ സന്തോഷിച്ചു
ലോകത്തിന്‍റെ കാപട്യങ്ങള്‍ അറിയാത്ത അവളുടെമനസു അവനെ വിശ്വസിച്ചു , അവനു വേണ്ടി ജീവിച്ചു ,
അവള്‍ക് എല്ലാം അവനായി മാറിയപ്പോള്‍ അവളുടെ ആത്മാവ് നിശബ്ദമായി
അവളുടെ കൂടെ ഒരു നിഴല്‍ മാത്രമായി മാറി
പക്ഷെ ഒരിക്കലും അവളെ ഉപേക്ഷിച്ചു അകലാന്‍ അത് തയ്യാറായില്ല
അവള്‍ അവനാവിശ്യപെട്ടതെല്ലാം നല്‍കിയപ്പോള്‍ ,
അവന്‍റെ ആവിശ്യങ്ങല്ക്
ശേഷം അവളെ അവന്‍ വലിച്ചെറിഞ്ഞു
തകര്‍ന്ന മനസുമായി , അവള്‍ അലഞ്ഞു
അവസാനം തന്റെ കളങ്ങപെട്ട മനസിനും ശരീരത്തിനും
അവള്‍തന്നെ ശിക്ഷ വിധിച്ചു
മാനം മഞ്ഞിനെ പ്രണയിച്ചുകൊണ്ടിരുന്ന ഒരു രാവില്‍ അവള്‍ 
പകുതി മറയാന്‍ തുടങ്ങിയ കണ്ണുകള്‍ വീണ്ടും വിടര്‍ത്തി കയ്യില്‍ നിന്നും ഒലിച്ചിറങ്ങുന്ന തന്‍റെ രക്തം കൊണ്ട് അവള്‍ എഴുതി ഒരാള്കടന്നു വന്നപ്പോള്‍ അവളുപെക്ഷിച്ച തന്‍റെ ആത്മാവിനു
തന്നെ മൌനത്തിന്റെ ഭാഷയില്‍ സ്നേഹിച്ച
തന്‍റെ ആതാമാവിനോട് മാത്രമേ അവള്‍ക്കു
യാത്രപറയുവാന്‍ ഉണ്ടായിരുന്നുള്ളു . . .
അവസാന വാക്ക് മുഴുമിപ്പികുവാന്‍ അവളുടെ കണ്ണുകളും കരങ്ങളും
അവളെ അനുവദിച്ചില്ല . .
പതിയെ അവളും ആ നിദ്രയ്ക്കു കീഴടങ്ങി . .
പിന്നെയവള്‍ കണ്ണുതുറന്നത് ഒരു പുതിയ ലോകത്തായിരുന്നു
ഇരുള്‍ മാത്രം നിറഞ്ഞ നരച്ച ചുവരുള്ള ഒരു മുറി 
അവളുടെ കരങ്ങളും കാലുകളും ഇരുമ്പ് ചങ്ങലകള്‍ക്ക് കീഴടങ്ങിരിക്കുന്നു
നീണ്ടു ഇടതൂര്‍ന്ന മുടിയിഴകള്‍ ജടപിടിച്ചു ,
ചുവന്ന അധരങ്ങളില്‍ കറുപ്പ് നിറം പടര്‍നിരിക്കുന്നു
സാധാസമയം ആ ചുണ്ടുകള്‍ എന്തോ പറഞ്ഞുകൊണ്ടിരുന്നു
മുറിയുടെ മൂലയില്‍ ബന്ധിക്കപെട്ട അവളെ നോക്കി നിറകണ്ണുകളോടെ അവളുടെ ആത്മാവ് അവളുടെ സമീപം നിന്നു
 " ഇത്രയേറെ ഞാന്‍  സ്നേഹിച്ച നീ എന്തിനാ എന്നെ പറ്റിച്ചിട്ട് പോയത് ? നീ വരും എനിക്കറിയാം  നീ വരും "
അവള്‍ അവളുടെ പുതിയലോകത്തും തേടിയത് അവനെയായിരുന്നു
വേറെ എങ്ങോ പുതിയ ജീവിതം തുടങ്ങി  സന്തോഷത്തോടെ ജീവിക്കുന്ന അവനെ ,
പക്ഷെ അവളെയെന്നും സ്നേഹിച്ച സ്വന്തം ആത്മാവ് അവള്‍ക്കായി കാത്തിരുന്നു . . .
അവള്‍ സ്നേഹിച്ച ഋതുകള്‍ പോയും വന്നുമിരുന്നു പക്ഷെ ഒരിക്കല്‍പോലും അവള്‍ തിരിച്ചു വന്നില്ല
മഴതകര്‍ത്തു പെയുന്ന ഒരു കര്‍ക്കിടകമഴയില്‍ അവള്‍ യാത്രയി , ഒരിക്കല്‍ അവള്‍ യാത്ര തിരിച്ച ലോകത്തേക്ക്
ഒരു ജന്മം മുഴുവന്‍ അവള്‍ക്കായി അവളായി ജീവിച്ച അവളുടെ ആത്മാവ് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവളുടെ ശരീരം വെളുത്ത തുണിയാല്‍ മറച്ചുകൊണ്ട് ചിതയിലേക്ക് എടുക്കുന്നത് കണ്ടുകൊണ്ടു നിന്നു
നിറഞ്ഞ കണ്ണുനീരോടെ ആ ആത്മാവും യാത്രയായി നക്ഷത്രങ്ങളുടെ ലോകത്തേക്ക് , കാത്തിരുന്നു കണ്ണീരോടെ അവളായി വീണ്ടും പിറക്കാന്‍
പാതിവഴിയില്‍ ഗതിമാറി ഒഴുകാത്ത ഒരു പുഴപോലെ , താളം തെറ്റാത്ത സംഗീതംപോലെ . . . 
അവള്‍ സന്തോഷത്തോടെ ഒരായുസ് ജീവിച്ചു തീര്‍ക്കുന്നത് കാണാന്‍ . . .
ഇന്നും കാത്തിരിക്കുകയാണ് ആ അവള്‍ക്കായി
അവള്‍ എഴുതിതീര്‍ക്കാതെ പോയ കവിതാശകലങ്ങളും ചേര്‍ത്തുപിടിച്ച്
കാത്തിരുന്നു ഒരു പ്രാര്‍ത്ഥന പോലെ


Read more ...

ഒരു മഞ്ഞുകാലത്തിന്റെ ഓര്‍മ

Tuesday, April 19, 2011

ഇന്നലെ പെയ്തകന്ന മഞ്ഞില്‍ പ്രകൃതി ആകെ സുന്ദരിയായത് പോലെ തോന്നിച്ചു  വിടരാന്‍ കൊതിക്കുന്ന ചെറു മുട്ടുകളും വിടര്‍ന്നു പുന്ചിരിതൂകി നില്‍കുന്ന ചെറു പുഷ്പങ്ങളും ഇലകളും മഞ്ഞിന്‍റെ കുളിര്‍അണിഞ്ഞു നില്‍കുന്നത് പോലെ ഇനിയും പൂര്‍ണമായും അകലാത്ത മഞ്ഞുപടലങ്ങളെ ഇടയ്ക്ക്‌ കീറി മുറിച്ചുകൊണ്ട് സൂര്യനും തന്‍റെ കിരണങ്ങലാല്‍ പ്രകൃതിയെ ഒരു വശ്യ മോഹിനിയാക്കികൊണ്ടിരുന്നു . .
എപ്പോളോ വിടര്‍ന്നു പൊഴിഞ്ഞു വീണ പുഷ്പദളങ്ങള്‍ ആ പാതകളെ പുഷ്പങ്ങളുടെ മെത്തയാക്കി മാറ്റി
 അതില്‍കൂടി ആരോ കടന്നു വന്നുകൊണ്ടിരുന്നു 
മൌനത്തിന്റെ ലോകത്ത് തപസുചെയ്തു കൊണ്ടിരുന്ന പ്രകൃതി ആ കാല്‍പെരുമാറ്റം കേട്ടുന്നര്‍ന്നുവെന്നു തോന്നുന്നു
വാകമാരത്തിന്റെ ഇലകള്‍ പൊഴിഞ്ഞ ഒരു ശാഖയില്‍ കൂടുകൂട്ടിയ പ്രാവുകള്‍  ചില ശബ്ദങ്ങള്‍ പുരപെടുവിച്ചു പറന്നകന്നു , ചിലപ്പോള്‍  കാല്‍പെരുമാറ്റം പോലും അവയെ ശല്യപെടുതിയിരിക്കാം . . .
അവിടെ തങ്ങി നിന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവളും അവനും മഞ്ഞിന്‍റെ  മൂടുപടലത്തില്‍
കൈയ്യകള്‍ ചേര്‍ത്ത്നടന്നുവന്നു
ഏറെനേരത്തെ നടപ്പിന് ശേഷം ഒരു വാകമരത്തിന്‍റെ ചുവട്ടിലുള്ള ബെഞ്ചില്‍ അവര്‍ഇരുന്നു കായലിന്റെ ഭംഗിയും ആസ്വദിച്ചു രണ്ടുപേരും പരസ്പരം ചേര്‍ന്നിരുന്നു
ഉണര്‍ന്നു വരുന്ന സുര്യരശ്മികള്‍ കായലിന്റെ ഓളങ്ങളില്‍ മിന്നിതിളങ്ങികൊണ്ടിരുന്നു
പെട്ടന്ന് ഒരു സൈക്ലിന്റെ ആലോരസപെടുതുന്ന ശബ്ദം കേട്ടവര്‍ ഇരുവരും തിരിഞ്ഞു നോക്കി
ഇരുവര്‍ക്കും ഓരോ പുഞ്ചിരി സമ്മാനിച്ച്‌ അവരെ ലക്ഷ്യമാകി സൈക്കിള്‍ വന്നു നിന്നു
ഒരു കൂടപൂവും എടുത്തു ഒരുവള്‍ അവരുടെ അടുത്തേക്ക് വന്നു
മൂവരും കൂടിയുള്ള സംസാരം കുറച്ചു നേരം നീണ്ടു നിന്നു
അതിനു ശേഷം അവനോടപ്പം ആദ്യം  കയ്കോര്‍ത്തു നടന്നവള്‍ തന്നെ
പിന്നീട് വന്ന അവളുടെ കൈയ്യ അവന്റെ കരങ്ങളില്‍ ചേര്‍ത്ത് വെച്ചു
സൂര്യന്റെ രശ്മികള്‍ അവരിരുവരുടെയും കണ്ണുകളില്‍ ആശ്ചര്യം നിറച്ചു
അവള്‍ ഒരു വേദനയൂറുന്ന പുഞ്ചിരിയും സമ്മാനിച്ച്‌ കണ്ണുകള്‍ ഇറുക്കിയടച്ചു അവിടെ നിന്നും
നടക്കാന്‍ തുടങ്ങി , മനസിലെ മോഹങ്ങളും സ്വപ്നവും കായലിലെ ഓളങ്ങളെ പോലെ ഒന്നിന് മീതെ ഒന്നായി പതിച്ചു ആഴങ്ങളില്‍ മുങ്ങി . .
കണ്ണിലെ കണ്ണുനീര്‍ തുള്ളികളെ  തുടച്ചുമാറ്റി , തന്‍റെ പ്രിയപെട്ടവന്റെ മനസാഗ്രഹിച്ചത് അവന്‍ പറയാതെ അറിഞ്ഞു അവനു സമ്മാനിച്ച്‌
ഒരു മഞ്ഞുപടലത്തില്‍ എങ്ങോട്ടോ പോയി മറഞ്ഞു

* ഈ കഥ എന്റെ സഹോദരന്‍ വിനുവുമായി ഞാന്‍ ഒരിക്കല്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കെ 
അവനു ചോദിച്ച ഒരു ചോദ്യത്തിന്ഉത്തരമായി പറഞ്ഞുകൊടുതതാണ് 
അത് കുറച്ചുകൂടി നന്നാക്കി എവിടെ ചേര്‍ക്കുന്നു



Read more ...

ഇതുമൊരു ലോകം

Monday, April 18, 2011
നഗരത്തിന്റെ കാപട്യങ്ങള്‍ അണിഞ്ഞ മുഖങ്ങളില്‍നിന്നും തീര്‍ത്തും വെത്യസ്തയയിരുന്നു അവള്‍
നാഗരികതയുടെ ചമയങ്ങള്‍ അണിയാത്ത അവളെ ഞാന്‍ എന്ന് തുടങ്ങി ശ്രദ്ധിച്ചു എന്നറിയില്ല
യാത്രയുടെ വിശ്രമ വേളകളില്‍ ചില വഴിയോരകാഴ്ചകളില്‍ ഒരു ചിത്രമായി അവളും എന്റെ മനസ്സില്‍ കടന്നു വന്നിരുന്നോ? അറിയില്ല . .
ഒരുപക്ഷെ അവളുടെ പുഞ്ചിരികള്‍ എന്റെ കണ്ണുകള്‍ കൂടുതല്‍കാണുവാന്‍ ശ്രമിചിരിക്കില്ല
പക്ഷെ എന്നോ ഒരു ദിവസം ഐശ്വര്യമണിഞ്ഞ ആ സുന്ദരമുഖം
പെട്ടന്ന് ഒരു വിഷാധതിന്റെ മൂടുപടം എടുത്തണിഞ്ഞ പോലെ തോന്നി

അവള്‍ എനിക്കും ഞാന്‍ അവള്‍ക്കും ഒരു അപരിചിതയയിരുന്നു , അവള്‍ കേവലം ഒരു പൂകച്ചവിടക്കാരി ,  അവളെന്നും ഒരുചിരി സമ്മാനിച്ച്‌ പൂകുടയുമായി വരുമ്പോള്‍  ഒരു മുഴംപൂവ് വാങ്ങാന്‍ ഞാന്‍ ഒരിക്കലും മറന്നില്ല
അതുകൊണ്ട് തന്നെ എന്നെകാണുമ്പോള്‍ ഒന്ന് ചിരിക്കാനും അവളും  മറന്നില്ല
ഇങ്ങനെ മിണ്ടാതെ അവളോട്‌ ഞാന്‍ മിണ്ടികൊണ്ടിരുന്നു , ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഞാന്‍ മിഴികളാല്‍ ഞാന്‍ അവളോട്‌ ചോദിച്ചു ചോദിച്ചുകൊണ്ടിരുന്നു
 അങ്ങിനെ എന്റെ യാത്രയില്‍ ഒരുദിവസം
ഞാന്‍ അവിചാരിതമായി അവളെ ബസ്‌സ്റ്റോപ്പില്‍ വെച്ച് കണ്ടു . . 
ആളുകള്‍ തിങ്ങിനിറഞ്ഞു നിന്ന ആ ബസ്‌സ്റ്റോപ്പില്‍ അവളോട്‌ ഒന്ന് മിണ്ടുക 
എന്നത്  അസാധ്യമാണ് , അവളുടെ അടുത്തേക്ക് എത്താന്‍ ശ്രമിച്ചു എങ്കിലും വിഫലമായി 
എങ്ങിലും  ഞെങ്ങി ഞെരുങ്ങി ഒരു വിധം അവള്‍ക്കു കാണാന്‍ ആവും വിധം തലപുറത്തിട്ടു 
അവളെന്നെ  കണ്ടു ഞങ്ങള്‍ പരസ്പരം ഒരു പുഞ്ചിരി കയ്യ്മാറി
കുറച്ചു നിമിഷങ്ങള്‍കൊണ്ട് തിരകൊന്നുഒതുങ്ങി , ഞാന്‍ ഒരുവിധം അവളുടെ അടുതെത്തി 
ഒരു ചിരിയോടെ ഒട്ടും അപരിചിതത്വം ഇല്ലാതെ അവള്‍ എന്നോട് ചോദിച്ചു
"ചേച്ചി ഈ ബസ്‌സ്റ്റോപ്പില്‍ നിന്നാണോ ബസ്‌ കയറുന്നെ ?"
"അതെ , നീ എന്താ ഇവിടെ? സാധാരണ നീ പറവൂര്‍ സ്റ്റാന്‍ഡില്‍ വെച്ചല്ലേ കേരുന്നെ ?
ഇന്നെന്തു പറ്റി ഇവിടെ?" ഞാന്‍ അവളോട്‌ ചോദിച്ചു 
പക്ഷെ ഒരു വിഷാദത്തില്‍ ചാലിച്ച ഒരു പുഞ്ചിരി മാത്രമയിരുന്നു എനിക്കവളുടെ മറുപടി 
ഉടനെ വന്നൊരു ബസില്‍ കയറി അവള്‍എങ്ങോട്ടോ മറഞ്ഞു 
ഞാന്‍ അപ്പോളും അവളെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു  , കുറച്ചു നിമിഷങ്ങല്കുളില്‍
എനിക്ക് പോകുവാനുള്ള ബസും വന്നതിനാല്‍ അധികം ചിന്തകള്‍ക് ഇട കൊടുകാതെ 
തിരക്ക് പിടിച്ച ആ ബസില്‍  അനേകം മനുഷ്യവാവലുകള്‍ക്കിടയില്‍ ഞാനും ചേര്‍ന്ന് കൊണ്ട് 
തിരിച്ചുള്ള യാത്ര തുടങ്ങി . .
എങ്കിലും വീട്ടില്‍എത്തിയ ശേഷവും അവളുടെ ആ പുഞ്ചിരി എന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോയില്ല, നാളെ കാണുമ്പൊള്‍ സമയം കിട്ടിയാല്‍ ചോദിക്കാം എന്ന്ഉറപ്പിച്ചു ഞാന്‍ 
ഉറങ്ങാന്‍ കിടന്നു , 
പിറ്റേന്ന് പതിവുപോലെ യാത്ര തുടങ്ങിയപോള്‍ പതിവിലേറെ മനസു എന്തിനോ വേണ്ടി
തിടുക്കം കൂട്ടും പോലെ തോന്നി 
എന്നത്തേയും പോലെ പറവൂര്‍സ്റ്റാന്റ് എത്തിയപ്പോള്‍ അനേകം പേര്‍ ബസില്‍ നിന്നും ഇറങ്ങി 
അതിനാല്‍ ഞാന്‍ എന്നും ഇഷ്ടപെട്ടിരുന്ന സൈഡ് സീറ്റ് തന്നെ എനിക്ക് കിട്ടി 
കയ്യില്‍ കരുതിയ പുസ്തകതാളുകള്‍ മറിച്ചും , വാച്ചില്‍ സമയം നോക്കിയും ഞാനിരുന്നു 
കുറച്ചു കഴിയെ തന്റെ വെള്ളികൊലുസ് കിലുക്കിക്കൊണ്ട് അവള്‍ ബസിലേക്ക് കയറി വന്നു 
കുറച്ചുപേര്‍ പൂക്കള്‍ വാങ്ങിയപ്പോള്‍ മറ്റുചിലര്‍ അവളെ ശ്രദിച്ചത്പോലുമില്ല 
ഞാനും പതിവുപോലെ ഒരു മുഴം പൂവ് വാങ്ങി , അവളെന്നോട് ചിരിച്ചു 
അന്നുപക്ഷേ അവള്‍ ബസില്‍ നിന്നും ഇറങ്ങിയില്ല  , പകരം അവളും ഒരു ടിക്കറ്റ്‌ എടുത്തു 
എന്റെ അടുക്കല്‍ ഒഴിഞ്ഞുകിടന്ന സീറ്റില്‍ വന്നിരുന്നു . . 
കുറച്ചു നേരത്തെ മുനതിനു വിരാമമിട്ടു അവള്‍ തന്നെ എന്നോട് സംസാരിക്കാന്‍ തുടങ്ങി 
പഠനം മുടങ്ങിയതും അപ്പന്റെ മരണത്തെ കുറിച്ചും അമ്മവേറെ ഒരാളുടെ ഭാര്യയതും അവളും ഒരു
കുഞ്ഞനുജന്‍ മാത്രം വീട്ടില്‍ തനിച്ചയാതും എല്ലാം അവള്‍ പറഞ്ഞു
പക്ഷെ അവയെല്ലാം എന്നോട് വിശദീകരിച്ചു പറയുമ്പോള്‍ ഒരിക്കല്‍ പോലും അവളുടെ കണ്ണുകള്‍
നിറഞ്ഞിരുന്നില്ല പകരം ഒരു നിര്‍വികാരതയിരുന്നു . .
അങ്ങിനെ എന്നെകുറിച്ചും അവള്‍ ചോദിച്ചു . . ഓരോ കാര്യങ്ങള്‍ ചോതിച്ചും അറിഞ്ഞും സമയം നീങ്ങവേ തലേന്ന് ചോദിച്ച ആ ചോദ്യം ഞാന്‍ വീണ്ടും അവള്‍ക് മുന്നിലേക്ക്‌ എറിഞ്ഞിട്ടു 
കൂടെ എന്തിനാണ് നീയപ്പോള്‍ ചിരിച്ചതും എന്നും ആരഞ്ഞു 
കുറച്ചു നേരം എന്തോ ആലോചിക്കുമ്പോള്‍ഇരുന്നു അവള്‍ പറയാന്‍ തുടങ്ങി
അവളുടെ ഒന്‍പതാമത്തെ വയസില്‍ അവളും അനിയനും തനിച്ചു ജീവിക്കാന്‍ തുടങ്ങിയതാണ്
അവര്‍ താമസികുന്നത് ആരുടെ ഭൂമി എന്നുപോലുമറിയാതെ കുറെയേറെ നാടോടികളും ഭിക്ഷകാരുകളും തിങ്ങിപാര്കുന്ന പ്രദേശം , കുറച്ചു വര്‍ഷങ്ങളായി അവിടെ ആരും 
അവിടെ ഉടമസ്ഥാവകാശം പറഞ്ഞു വന്നില്ല , അങ്ങിനെയയപ്പോള്‍ അനേകം നാടോടികള്‍ അവിടെ താമസക്കാരായി അതില്‍ ഒരാളായി അവളും അനിയനും 
പൂമാല വിറ്റു കിട്ടുന്ന പണവും പിന്നെ അല്ലറ ചില്ലറ വീട്ടുജോലിയും ചെയ്തു 
സ്വന്തം അനിയനെ വിശപ്പിന്റെ വിളിയറിയാതെ വളര്‍ത്താന്‍ അവള്‍ അവളെകൊണ്ടാവും 
വിധം പണിയെടുത്തു . . 
അങ്ങനെ ഉടമസ്ഥാവകാശംഇല്ലാതെ ഉടമസ്താരായി അവര്‍ അവിടെ ജീവിച്ചുപോന്നു 
കുറച്ചുനാള്‍ മുന്‍പ്  കുറെയാളുകള്‍ വന്നു അവരുടെ കുടിലുകള്‍ക് തീവെയ്കുകയും 
തല്ലുകയും ചെയ്തു , പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ ഉപദ്രവിച്ചും 
അവരെ അവിടെ നിന്നും തുരത്താന്‍ അവര്‍ ഒരു മടിയും കാണിച്ചില്ല 
അങ്ങിനെ അനെകംപെര്‍ക്ക് കുടിലുകള്‍ നഷ്ടപെട്ടു 
അവളും അനിയനും കിട്ടിയതൊക്കെ വാരി പെറുക്കി അവിടെ നിന്നും ഇറങ്ങി
ഇറങ്ങി ഒരു വഴിയോരത്ത് ഇരിക്കവേ ഒരു കാര്‍ അവരുടെ മുന്‍പില്‍ വന്നു നിന്ന് 
അതില്‍ നിന്നും ഒരു മധ്യവയസ്കന്‍ ഇറങ്ങി വന്നു 
അവരുടെ അവസ്ഥകള്‍ അയാള്‍ ചോതിച്ചു മനസിലാക്കി
അവരെ സഹായിക്കാം എന്നും അയാള്‍ ഉറപ്പിച്ചു 
അനിയനെ സ്കൂളില്‍ അയക്കാം എന്നുകൂടി പറഞ്ഞപ്പോള്‍ അവള്‍ എല്ലാം മറന്നു 
കൂടെ പോകുവാന്‍ തയ്യാറായി 
അയാള്‍ അവരെ മറ്റൊരു കൊച്ചുവീടിലേക്ക്‌ കൊണ്ടുപോയി 
അതൊരു ഗസ്റ്റ്ഹൌസ് ആയിരുന്നു , അവിടെ അവള്‍ക്കു ജോലി കൊടുത്തു 
താമസിക്കാനുമുള്ള സൌകര്യവും ചെയ്തു കൊടുത്തു 
അവളെ സംബന്ധിച്ച് അതൊരു ആശ്വാസമായിരുന്നു 
പക്ഷെ ജോലിയുടെ ആദ്യദിവസം തന്നെ അവിടെ താമസിക്കുന്ന ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് 
ചായ കൊണ്ടുകൊടുക്കാന്‍ മുറിയില്‍ പോയതായിരുന്നു ആ പതിമൂന്നു വയസുകാരി 
അന്നവള്‍ ആ മുറിക്കു പുറത്തുവന്നത് കീറിപരിഞ്ഞവസ്ത്രങ്ങളും , പാറിപറന്നമുടിയും പിന്നെ   അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകേട്ടുകല്കൊണ്ടായിരുന്നു  . . കണ്ണില്‍നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് 
ആ നോട്ടുകള്‍ അവള്‍ മുഖത്തോട് ചേര്‍ത്തുവെച്ചു 
പിന്നീട് അതൊരു പതിവായി ഒരു കളിപാവയെപോലെ പലരും അവളെ ഉപയോഗിച്ച്  വലിച്ചെറിഞ്ഞു 
ഇടറുന്ന വാകുകളില്‍ ഇവയെല്ലാം പറഞ്ഞുകൊണ്ടവള്‍ തുടര്‍ന്നു
എനിക്ക് വിഷമമില്ല ചേച്ചി കാരണം എന്റെയനിയന്‍നു പഠിക്കാന്‍ പറ്റുന്നുവേല്ലോ
അവന്‍ വിശപ്പ്‌എന്തെന്ന് അറിയുന്നില്ല 
നിറഞ്ഞകണ്ണുകള്‍ തുടച്ചുകൊണ്ട്അവള്‍ തുടര്‍ന്നു . . 
ഒരു മാറാരോഗം അവളെ ഈ ചെറുപ്രായത്തില്‍ പിടികൂടിയിരിക്കുന്നു 
ഇനി ദിവസങ്ങളും വര്‍ഷങ്ങളും ഒന്നുമില്ല , കാത്തിരിക്കാന്‍ ആകെയുള്ളത് 
ഒന്നുമാത്രം മരണം , എങ്കിലും അവള്‍ ഒരു പരമാണുകൊണ്ടുപോലും ആരെയും വെറുത്തില്ല
അവസാനമായി ഒരു ചിരി സമ്മാനിച്ച്‌   എല്ലാം കേട്ട് സ്തബ്ധയായി ഇരിക്കുന്ന എന്നോട് അവള്‍ യാത്രപറഞ്ഞിറങ്ങിപോകുമ്പോള്‍
ഒരു തരം മരവിപ്പായിരുന്നു എന്റെ മനസ്സില്‍ കൂടെ ഈ സമൂഹത്തിനോടുള്ള വെറുപ്പും 
അമ്മയെ അമ്മയും പെങ്ങളെ പെങ്ങള്‍ആയും കാനുള്ള കഴിവ് 
നമ്മുടെ സമൂഹത്തിനു നഷ്ടപെട്ടുകൊണ്ടിരികുകയാണ് 
അല്ലെങ്ങില്‍ നാമ്പിട്ടു വിടരാന്‍ കൊതിച്ചു തപസില്‍ കഴിഞ്ഞിരുന്ന ഈ പാവം 
പൂവിനെ നാം നശിപിച്ചു കളയുമായിരുന്നോ ?
പിന്നീട് കുറച്ചുനാള്‍ ഞാന്‍ അവളെ കണ്ടില്ല , എങ്കിലും പ്രതീക്ഷയോടെ ഞാന്‍ എന്നും അവള്‍ക്കു
വേണ്ടി കാത്തിരുന്നു , ആ കാത്തിരിപ്പവസാനിപ്പിച്ചുകൊണ്ട് 
ഒരു ദിവസം ഞാന്‍ പത്രത്താളില്‍ വായിച്ചറിഞ്ഞു അവള്‍ ഈ ലോകം വിട്ട്പോയെന്നു . . .
 

 








Read more ...

ചാറ്റ് ചെയ്യു ചീറ്റ്‌ ചെയു

Saturday, March 19, 2011
നമ്മള്‍ മലയാളികള്‍ക് പൊതുവായി ഒരു സ്വാഭാവമുണ്ട്
ഒത്തിരി  പാഠം പഠിച്ചാലും " എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല "
എന്ന  ഒരു സ്വഭാവം

ശാസ്ത്രം കണ്ടുപിടിച്ചത്‌ ഒരു മനുഷ്യന്റെ ജീവിതം മറ്റൊരുവന്റെ കയ്യാല്‍നശിപ്പിക്കാന്‍ ആണെന്ന പറയേണ്ട ഒരു കാലമല്ലേ ഇത്?
ഇവിടെ ശാസ്ത്രം പറയേണ്ട കാര്യം എന്താണെന്നു വെച്ചാല്‍
ശാസ്ത്രം നമ്മുക്ക് തന്ന പൊന്നോമന പുത്രനും പുത്രിയുമല്ലേ
ഇന്റര്‍നെറ്റ്‌ഉം മൊബൈലും ,
അതാണ്  ഇവിടുത്തെ നായകനും നായികയും
ഇതൊരു കഥയല്ല , ഒരാളുടെ അനുഭവമാണ് , അതിവിടെ പോസ്റ്റ്‌ആക്കാന്‍ മാത്രമുണ്ടോഎന്ന് എനിക്കറിയില്ല ,
എങ്കിലും എല്ലാവരും അറിഞ്ഞിരികുന്നത്  നന്നായിരിക്കും . . .

ഇവിടെനമ്മുക്ക് നായികയ്ക്ക് " നന്ദു " എന്ന് പേരിടാം
ഒരുവലിയ രാജകുടുംബത്തിലെ അംഗമാണ് നന്ദു , അച്ഛനും അമ്മയും
അത്ര രസതില്ലല്ല ജീവികുന്നത് എങ്കിലും , സംഗീതം , വര ,സാഹിത്യം
എന്നിവയില്‍ തന്റെ വിഷമങ്ങള്‍ ചാലിചില്ലതാകാനും , അതില്‍ സന്തോഷം
കണ്ടെത്താനും അവള്‍ക് കഴിഞ്ഞിരുന്നു ,
സ്മാര്‍ട്ട്‌  ആയ ഒരു പെണ്‍കുട്ടി , ചെറുപ്രായത്തില്‍ തന്നെ അവള്‍ ഇന്‍സ്ട്രുമെന്റ് മ്യൂസിക്‌ അവള്‍ പഠിച്ചിരുന്നു ,
ചില പ്രോഗ്രാമിന് വേണ്ടി അവ വായിച്ചു അല്പം പോക്കറ്റ്‌ മണി
ഉണ്ടാക്കാനും അവള്‍ക്കു കഴിഞ്ഞിരുന്നു . .
ആതൊക്കെ മാറി മറഞ്ഞത്  അവള്‍ ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ആയിരുന്നു
 ഗള്‍ഫില്‍ ജോലിനോക്കുന്ന അച്ഛന്‍ അത്തവണ ലീവിന് വന്നപ്പോള്‍  അവള്‍ക്കൊരു കമ്പ്യൂട്ടര്‍ഉം ഇന്റര്‍നെറ്റ്‌കണക്ട്ഇഒനും
സമ്മാനിച്ചതോടെ എല്ലാം ആകെ മാറി
അതുവരെ അമ്പലവും , പ്രാര്‍ത്ഥനയും , പഠനവുമായി
ജീവിതംനയിച്ചിരുന്ന നന്ദു ,
പിന്നെ ഇരുപത്തിനാല്മണികൂറും കമ്പ്യൂട്ടറിന്റെ മുന്‍പില്‍
സമയം പാഴാക്കാന്‍ തുടങ്ങി
അതുവരെ ശനിയും ഞായറും അവള്‍ക ഒഴിവ് ഉണ്ടായിരുന്നില്ല , നല്ലൊരു ദൃംസ്പ്ലയെരും , ഗിത്താര്‍ പ്ലയെരും ആയിരുന്ന നന്ദു
അതൊക്കെ മറന്നുകമ്പ്യൂട്ടറിന്റെ മുന്‍പില്‍ തന്നെയായി ,
ഓര്‍ക്കുട്ട്ഉം , ഫേസ്ബുക്ക്‌ഉം മാത്രമായി അവളുടെ ലോകം,
പിന്നെ സൈബര്‍ ഫ്രണ്ട്സ്സുമായ്‌ ,
ഫോണ്‍നമ്പര്‍ ഷെയര്‍ ചെയ്തു സംസാരവും തുടങ്ങി . .
നന്നായി  പഠിക്കുന്ന വിദ്യാര്‍ഥിയായിരുന നന്ദു ,
പിന്നീട് അവള്‍ ആ ക്ലാസ്സിലെ ഏറ്റവും  മോശമായി
പഠിക്കുന്ന വിദ്യാര്‍ഥിയായി ,
രാത്രിയും പകലും , ഉറക്കം പോലുമില്ലാതെ അവള്‍
അവളുടെ കൂട്ടുകാരുമായി ഫോണ്സംസാരം തുടര്‍ന്ന് ,
ഓരോ കൊല്ലവും എങ്ങനെയൊക്കെയോ  പാസ്സായി
അങ്ങനെയിരിക്കെ അവള്‍ ഒരു പുതിയ കൂട്ടുകരേനെ പരിചയപെട്ടു.
 ആ പുതിയകൂടുകാരന്‍ , അവളുടെ ബെസ്റ്റ്‌ ഫ്രണ്ട് ആയി
പിന്നെ ആ ബന്ധം വളര്‍ന്നു ,
പക്ഷെ ഫോണില്‍ കൂടിയുള്ള സംസാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ . . അവനൊരു ഫ്ലിര്റ്റ്‌ ആണെന
ലോകം എന്തെന്നറിയാത്ത ആ പതിമൂന്നു കാരിയെന്ങ്ങനെ മനസിലാകാന്‍ ?
ദിവസങ്ങള്‍ ആഴ്ചകള്‍ എല്ലാം കടന്നുപോയി ,
അവന്റെ അവിശ്യങ്ങള്‍ എല്ലാം അവന്‍ ഫോണില്‍ കൂടി സാധിച്ചു . . .
അവളും അവനെ അന്ധമായി വിശ്വസിച്ചു ,
പറഞ്ഞതരത്തില്‍ പറഞ്ഞ രീതിയില്‍ അവന്‍ ആവിശ്യപെടുമ്പോള്‍
അവള്‍ അവളുടെ ഫോട്ടോകള്‍ എടുതയച്ചു കൊടുത്തു . .
പിന്നീട് അവന്റെ ആവിശ്യങ്ങള്‍ എല്ലാം തീര്ന്നപോള്‍ , ഒരുദിവസംഅവളെകുറെ തെറിയും വിളിച്ചു അവനിറങ്ങി പോയി
അപ്പോളേക്കും അവന്‍ അവളുടെ ഫോണ്‍നമ്പര്‍ അവന്റെ കൂട്ടുകര്കും
ഓര്‍ക്കുട്ട്ഇലെ കൂട്ടുകര്കും അയച്ചു കൊടുത്തു . .
അവള്‍ക് താങ്ങാന്‍ആവുന്നതിലുംഅപ്പുറം  അവനവളെ നാണം കെടുത്തി
അവനോടൊപ്പം അവള്‍ സംസാരിച്ച ഓഡിയോ ക്ലിപ്പ്
എല്ലാം അവന്‍ അപ്‌ലോഡ്‌ ചെയ്തു . .
എല്ലാവരും അവളെ പഴി പറഞ്ഞു . .
പിന്നെ അവളും വിചാരിച്ചുഎന്തിനു ഞാന്‍ ഇനി നന്നായി നടക്കണം ? എന്തായാലും ചീത്തയായി ഇനി അങ്ങനെ തന്നെ പോട്ടെ
എന്ന് അവളും കരുതി . .  പലരും അവളെ പറ്റിച്ചു
അവസാനം ആദ്യത്തെ നായകന്‍ വീണ്ടും വന്നു , അവളെ കുറിച്ച് വീണ്ടുംഅപവാദം പറഞ്ഞു പരത്തി , ഇന്നും അവനത് തുടരുന്നുണ്ട്
ജീവിതം നശിച്ചു എന്നുതന്നെ അവളും ഉറപ്പിച്ചു , നന്നാവാന്‍ ആരും സമ്മതിക്കില്ല എങ്കിലും ചീതയാകാന്‍ സഹായിക്കാന്‍ ഒതിരിപെരുണ്ടാവുമെല്ലോ ? അങ്ങനെ അവളും ചീത്തയായി മനസുകൊണ്ട് മാത്രം , മറ്റുള്ള വഴികൊന്നും പോകാന്‍ എന്തുകൊണ്ടോ അവള്‍ക തോന്നിയില്ലഅത് ഈശ്വരന്റെ നന്മ
അപ്പോളും ആദ്യത്തെ നായകന്‍ അവളെ ഉപ്ദ്രവിച്ചുകൊണ്ടേ ഇരുന്നു
അവനോടു അവളെന്തു തെറ്റ് ചെയ്തു ?
അതിനവന്‍ അവള്‍ക് കൊടുത്ത ഉത്തരം വളരെ രസകരമായിരുന്നു  " ഞാന്‍ ഒരു പെന്കുട്ട്യെ സ്നേഹിച്ചിരുന്നു അവളെന്നെ പറ്റിച്ചുപോയി , അതുകൊണ്ട് അവന്‍ അവളോടുള്ള വൈരാഗ്യം തീര്‍ത്താ"
അതും ഒന്നും അറിയാത്ത ഒരു പാവം പെണ്ണിനോട് ,
വൈരാഗ്യം ഉണ്ടെങ്കില്‍ അവന്‍ അത് അവളോട്‌ തീര്‍ത്താല്‍ പോരെ?
എന്തിനാണ്  മറ്റുള്ളവരെ ഉപദ്രവികുന്നത് ? ,
പലതരത്തിലുംഉപദ്രവിച്ചുഅവളെ  നാണം കെടുത്തി ,
ഓര്‍ത്തു നോക്ക് , ഈ നായകനും ഉണ്ട് ഇതേ പോലെ ഒരു പെങ്ങള്‍
 അവള്‍ക് ഈ ഗതി വരുമ്പോള്‍ മാത്രമേ അവനതു  മനസിലാക്കു
അപ്പോള്‍ നായകന്‍ പറഞ്ഞ മറുപടി
" എന്‍റെ പെങ്ങള്‍ കുടുംബത്തില്‍ പിറന്നത നിന്റെ പോലെ അല്ല എന്ന് "
ഇതേ പോലെ തന്നെയല്ലേ അവളും , അവളും ഒരു പെങ്ങളാണ്
ഒന്നും അറിയാത്ത അവളെ അവന്‍ ചതിച്ചതല്ലേ
അപ്പോള്‍ പിന്നെ അവന്റെ പെങ്ങളുടെ കാര്യത്തില്‍ അവനെന്തു ഉറപ്പാണ്
ഉള്ളത്? അവളെ ചതിക്കാനും ഇതേപോലെ ആരെങ്കിലും
ഉണ്ടാകാതിരികില്ലല്ലോ ?
എല്ലാ ആങ്ങലമാര്‍ക്ക്ഉം  ഈ ഉറപ്പു ഉണ്ട്
എങ്കിലും ഈ ആങ്ങളമാര്‍ തന്നെ
ഇത്രെയും ദുഷ്ടതരം കാണിക്കുമ്പോ അതൊക്കെ
അനുഭവിക്കേണ്ടി വരുക ചില്ലപോ അവര്‍ കൂടുതല്‍
സ്നേഹിക്കുന്ന അമ്മയോ പെങ്ങലോ ആവാം
ഇതെല്ലാം  കഴിഞ്ഞു , അവന്റെ അടുത്ത പ്രസ്താവന അവളെ കൊന്നുകളയും എന്നായിരുന്നു , നായിക അതിലും പേടിച്ചില്ല ,
എന്തിനാണ് പെടികുന്നത് ? എല്ലാം നശിചില്ലേ ? നശിപ്പിച്ചില്ലേ ?
ഇനി ചത്താല്‍ എന്താണ് ജീവിച്ചാല്‍ എന്താണ് ,
എന്ന നിലപാടാണ് അവള്‍ക്ക്
കുറച്ചു മാസങ്ങള്‍ കൂടി കടന്നുപോയി ,
പിന്നെ ഒരു ദിവസം അവള്‍ കേട്ടത തന്റെ അമ്മയെ പറ്റി അവന്‍ അപവാദം
പറഞ്ഞു പരത്തുന്ന വാര്‍ത്തയാണ് ,
എല്ലാവരും അവളെ അതുവെച്ച് പലതും പറഞ്ഞു പരത്തി , 
അതുമാത്രം അവള്‍ക് സഹിച്ചില്ല , തന്നെ എന്തുവേണമെങ്കിലും പറയട്ടെ
എന്തിനു ഒന്നും അറിയാത്ത തന്റെ പാവം അമ്മയെ പറയുന്നു ?
അത് ചെന്നവസാനിച്ചത് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ്
അവള്‍ തന്‍റെ അലേര്‍ജി ടാബ്ലെട്സ് ഒക്കെയെടുത്തു കഴിച്ചു
ഹൈ ഡോസ്മരുന്ന്  കഴിച്ചു തലകറങ്ങി വീണതോ
സ്ടിര്‍ കേസില്‍ നിനും താഴേക്ക്‌
ആ വീഴ്ചയില്‍ തല ചെന്ന് കൂര്‍ത്ത ഒരു ഗ്രാനൈറ്റ് സ്റെപില്‍ അടിച്ചു
അത് അവളെ ഒരു മാസം ഹോസ്പിറ്റലില്‍ കെടുത്തി
ആശുപത്രി വിട്ടിറങ്ങുമ്പോള്‍ പുതിയൊരു അസുഖവും കൂടെ കിട്ടി
" ബ്ലഡ്‌ ക്ലോറ്റ്‌ "
എങ്ങനെയിരിക്കുന്നു ഇന്റര്‍നെറ്റ്‌ വരുത്തി വെച്ചൊരു വിന ?
ജീവിതകാലം മുഴുവന്‍ ഓര്‍മിക്കാന്‍ ഉള്ളൊരു സമ്മാനം
മരുന്നുകൊണ്ട് വേദന കുറയ്ക്കാം എന്നൊരു വഴി മാത്രമേഉള്ളു
പിന്നെ ഉള്ളൊരു മാര്‍ഗം ഒരു സര്‍ജെറി , അത് ചെയ്താലും ആളു
തിരികെ വേരുമെന്നൊരു ഉറപ്പുമില്ല അതുകൊണ്ട് എല്ലാം മനസിലടക്കിജീവിതം മുന്‍പോട്ടു കൊണ്ട് പോകുന്നു
ഇതുപോലെ ഒരുപാട് നന്ദു മാരും അതുപോലെ ചാറ്റ് ചെയ്ത ചീറ്റ്‌ ചെയാന്‍ഒരുപാട് പേര്‍  നമ്മുടെ സമൂഹത്തില്‍ഉണ്ടെല്ലോ
ഇവരുടെയൊക്കെ കയ്യില്പെടാതെ എത്ര പേര്‍ എന്ന് ജീവികുന്നുണ്ടാവും ?
എനിട്ടും വീണ്ടും വീണ്ടും  അവളെ പറ്റി അപവാദംപറയാന്‍ എങ്ങനെ നാവു പൊന്തുന്നു ?
ഒരു മുറിക്കുള്ളില്‍ ഇന്നും കഴിഞ്ഞ ആ കാലത്തിന്റെ സമ്മാനം പേറി
ഭക്ഷണത്തില്‍കൂടുതല്‍ മരുന്നും കഴിച്ചു അവള്‍ ജീവിക്കുന്നു
ജീവിതത്തില്‍  ഇനിയൊരു പ്രതീക്ഷപോലും ഇല്ലാതെ . . .

അവനോ പുതിയ ഇരയെ തേടി കഴുകന്റെ കണ്ണുകളുമായി ഇന്നും അവിടെ
ഓരോ പെണ്ണിനും പിന്നില്‍ വട്ടമിട്ടു പറക്കുന്നു
ഇവിടെ ആരാണ് തെറ്റുകാര്‍ ?
കമ്പ്യൂട്ടര്‍ വാങ്ങിച്ചുകൊടുത്ത അച്ഛനോ ?
അതോ അവനെ അന്ധമായി വിശ്വസിച്ച അവലോ ?
അല്ലെങ്കില്‍ അവനോ ?
ഒറ്റവാക്കില്‍ ഉത്തരം ആസധ്യമാണ്
കാരണം അവളുടെ ഭാഗത്തും തെറ്റുണ്ട് , അവന്റെ ഭാഗത്തും തെറ്റുണ്ട്
ഈ കമ്പ്യൂട്ടര്‍ വാങ്ങി നല്‍കുമ്പോള്‍ അച്ഛനൊരു കടമയില്ലേ ?
മകളെ ഒന്ന് പറഞ്ഞു ബോധ്യപെടുതാം അതിന്റെ നന്മ തിന്മകളെ കുറിച്ച്


* കൊച്ചു വായിലെ വലിയവര്‍ത്തമാനം ആണെന്നഅറിയാം ഈ പോസ്റ്റ്
എങ്കിലും ഈ പോസ്റ്റ്‌ ചിലപ്പോ ചിലര്‍ക്ക് കുറ്റബോധവും , മറ്റുചിലര്‍ക്ക്ഒരു കരുതലോടെ മക്കളെ വളര്‍ത്താനും ഉള്ളൊരു പോസ്റ്റ്‌ ആകുമെന്ന് പ്രതീക്ഷിക്കുന്നു ,
ഞാനും ഒരു ഒരു കൊച്ചു കുട്ട്യാണ് , ഇത് എനിക്കും ഉള്ളൊരു പാഠം ആണെന്ന അറിഞ്ഞുകൊണ്ട് തന്നെയാണ് പോസ്റ്റ്‌ ഇട്ടത്*







Read more ...