Pages

Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

ആത്മാവിന്റെ യാത്ര

Monday, November 14, 2011


തണുപ്പിന്റെ ലോകമായിരുന്നു അത് . .
വെളുത്ത കിടക്കയില്‍ ചെറുപുഞ്ചിരിയോടെ അമ്മയുടെ കയ്യില്‍ തന്റെ കൈയ്യകളാല്‍ അമര്‍ത്തിപിടിച്ചവള്‍ കിടക്കുന്നുണ്ട്  . . 
കണ്ണുകളിലെ പ്രകാശം മങ്ങാതെ അമ്മയെ നോക്കി ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു 
" ഒന്നും അച്ഛനോട് പറയേണ്ട , അച്ഛന് വിഷമം ആവില്ലേ ? 
എന്തിനും മരുന്നില്ലേ ഈ ലോകത്ത്? നമ്മുക്കും ശ്രമിക്കാം ജീവിക്കാന്‍ ദൈവം അനുഗ്രഹികുന്നിടത്തോളം ജീവിക്കാം ,  
അതല്ല മറിച്ചാണ് വിധിയെന്കില്‍ അങ്ങനെ " 
കണ്ണുനീര്‍ മാത്രമേ മറുപടിയായി അവള്‍ക്കു നല്കാന്‍ ആ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളൂ 
അമ്മയുടെ കൈയ്യ മുറുകെ പിടിച്ചുകൊണ്ടാവള്‍ കിടന്നു . . . 
മുറിയുടെ ഒരു മൂലയില്‍ ഞാനും കാത്തു നിന്നു . .. 
ദിവസങ്ങള്‍ അവളുടെ കൂടെ മുറിയില്‍ ഞാനും കഴിഞ്ഞു . . 
ശരീരം കുത്തിതുളയ്ക്കുന്ന വേദനയില്‍ അവള്‍ കരയുന്ന രാത്രികളില്‍  തുളഞ്ഞത്    
എന്റെ ഹൃദയമായിരുന്നു 
അവള്‍ക്കയിട്ടാണ് ഞാന്‍ കാത്തു നിന്നത് 
അവസാനം ഡോക്ടര്‍ വിധിയെഴുതി ഇനിയൊരു ജീവിതമില്ല 
 ഡോക്ടറുടെ വാകുകള്‍ക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ച്‌ അവള്‍ ജനാലയില്‍ കൂടി പുറത്തേക്കു നോക്കിയിരുന്നു . . . . .
ഇഷ്ടങ്ങളെല്ലാം തീര്‍ത്തിട്ട് വേണം യാത്രയെന്ന് പലവട്ടം അവള്‍ തന്റെ കൊച്ചു ഡയറിയില്‍ കുറിച്ചിട്ടു . .
അതവള്‍ അമ്മയോട് പറഞ്ഞു 
പ്രകൃതിയോട് കെഞ്ചി  
പ്രകൃതി തന്റെ ചെപ്പിലോളിച്ചുവെച്ച കാഴ്ചകള്‍ അവള്‍ക്കായി തുറന്നു കാട്ടി . . .
മഴയും . . തണുപ്പും മഞ്ഞും എല്ലാം അവള്‍ക്കായി കൂട്ട് വന്നു . . . 
കാലം അവള്‍ക്കായി തന്റെ പതിവുകള്‍ തെറ്റിച്ചു . .. 
പുലര്‍കാലത്ത് മൂടിപുതച്ചുറങ്ങിയ കാലങ്ങളെ അവളോര്‍ത്തു ഇനി അവയെല്ലാം വെറുമൊരു സ്വപ്നമാണ് . . . 
ഇനി ബാക്കി ഏതാനും നാളുകള്‍ കൂടിയാല്‍ മാസങ്ങള്‍ . . അവയ്ക്കുള്ളില്‍ എന്തെല്ലാം കാണാന്‍ കഴിയും ? 
മാസങ്ങളുടെ അകലം അവളും വീടും തമ്മില്‍ വന്നുചേര്‍ന്നിരുന്നു 
 ആ  വീട്ടില്‍ ആരും അവള്‍ക്കുവേണ്ടി കാത്തിരിക്കുന്നുണ്ടയില്ല . . .
അവളുടെ മേശവലിപ്പിലെ ഡയറിയില്‍ മാനം കാണാത്ത മയില്‍പ്പീലികള്‍ക്കൊപ്പം
കണ്ണുനീരിന്റെ ഗന്ധം മണക്കുന്ന എഴുതി മുഴുമിപ്പിക്കാത്ത കടലാസു കഷ്ണങ്ങളും ഉണ്ടായിരുന്നു
അതവള്‍ വളരെ നാളുകള്‍ക്കു മുന്‍പ് അവളുടെ
 ആത്മാവായ എനിക്കായി എഴുതിയവയായിരുന്നു അതെല്ലാം . . . .. .
കടുംചായങ്ങള്‍ പൂശിയ മുറിയുടെ അകത്തേക്ക് കടക്കുമ്പോള്‍ അവള്‍ മുറി ചുറ്റും കണ്ണോടിച്ചു
ഒരു പാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു . . .
അവള്‍ മേശവലിപ്പിന്റെ താക്കോല്‍ കയ്യിലിടുത്തു ആ
മേശവലിപ്പില്‍ നിന്നും ഡയറിയെടുത്തു
ആ കടലാസു കഷ്ണങ്ങള്‍ പുറത്തെടുത്തു 
എഴുതിമുഴുമിപ്പിക്കാത വരികളില്‍ കണ്ണുനീരോടെ തലോടി അവള്‍ മുറിയില്‍ നിനിറങ്ങി . . .
അവളുടെ വാക്കുകളില്‍ ജീവിക്കുന്ന ഞാന്‍ ഇനി ? 
ഒരു ചോദ്യചിന്നമായി നില്‍ക്കവേ അവളാ മുറി പുറത്തുനിന്നു ഒരു ഏങ്ങലടിയോടെ അടച്ചു . . .
അറിയാമായിരുന്നു എനിക്കവളെ ആരെക്കാളും നന്നായി . . . 
എന്റെ ഓര്‍മ്മകള്‍പോലും അവളെ ജീവിക്കാന്‍ പ്രേരിപ്പികുന്നതാണ് 
ആ മുറിയവള്‍ നിറച്ചത് അക്ഷരങ്ങള്‍കൊണ്ടാണ് . . . ആ അക്ഷരങ്ങള്‍ ഞാനാണ് . . . 
ഇനിയവള്‍ പോകുമ്പോള്‍ . .. . ഞാന്‍ ? 
അവള്‍ എഴുതിതീര്‍ക്കാത്ത അനേകം കടലാസ്കഷങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന മനസുമായി 
ഞാന്‍ ആ മുറിയില്‍ കുനികൂടി ഇരുന്നു . . .. . .
അടച്ചിട്ട മുറിയില്‍ കിടക്കവേ 
പുറത്ത് അവളെക്കാള്‍ ഉച്ചത്തില്‍ മഴ കണ്ണുനീര്‍ പൊഴിക്കാന്‍ തുടങ്ങി . . .. .
നക്ഷത്രങ്ങളെയും ചന്ദ്രനെയും മാനത്തു നിന്നു വിലക്കി മഴ ആധിപത്യം സ്ഥാപിച്ചു
ആ രാത്രി പുലര്‍ന്നത് നിലവിളികള്‍കൊപ്പമായിരുന്നു  . . . .
വെളുത്ത തുണികെട്ടില്‍ പൊതിഞ്ഞു അവളുറങ്ങുമ്പോള്‍ . . .
നിലവിളക്കുകള്‍ അവളുടെ പുഞ്ചിരിയെ അന്ഗ്നികിരണങ്ങള്‍ കൊണ്ട്  പൊതിഞ്ഞു
ആ പുഞ്ചിരി എനിക്കുള്ള മറുപടിയായിരുന്നു . . . .
 ബാക്കി വെച്ച മോഹങ്ങള്‍ , സ്വപ്‌നങ്ങള്‍
എല്ലാം പൂര്‍ത്തികരിക്കാന്‍ ഇനിയുമവള്‍ എനിക്കായി ഒരിക്കല്‍ വരുമെന്നുള്ള ഉറപ്പായിരുന്നു അത്
പുറത്തവളുടെ ചിതയെരിഞ്ഞു തീരുമ്പോള്‍
പുറത്തു മഴ എന്നെയും അവളെയും പുണര്‍ന്നു . . .
അകലെനിന്ന്  കിതച്ചെത്തിയ കാറ്റ് എന്നെ മാറോട് ചേര്‍ത്ത്കൊണ്ട് എങ്ങേക്കോ പറന്നകന്നു
ചിലപ്പോള്‍ മാനത്തെ അവളുടെ കൊട്ടരത്തിലെക്കോ
 അല്ലെങ്കില്‍ അടുത്ത ജന്മത്തിലെക്കോ
ഉള്ളൊരു യാത്രയാവാം അത് . . . . .





Read more ...

ആത്മാവിന്‍റെ പ്രാര്‍ത്ഥന

Friday, April 29, 2011
അവള്‍ ആര്‍ക്കും പരിചിതയായിരുന്നില്ല
ഏകാന്തതയുടെ തടവറയില്‍ അവള്‍ സ്വയം തന്നെ അടച്ചുവെച്ചു
എങ്കിലും  ഏകാന്തമായ അവളുടെ മനസിനെ എന്നും സന്തോഷിപ്പിച്ചിരുന്നത്
മാറി മാറി പ്രകൃതിയെ പുണര്‍ന്നുകൊണ്ടിരുന്ന ഋതുക്കളായിരുന്നു
ശിശിരവും ഹേമന്തവും ഗ്രീഷ്മവും ശരത്കാലവും എല്ലാം അവളെ തഴുകി മറഞ്ഞുകൊണ്ടിരുന്നപ്പോലും
 അവളെ സ്നേഹിക്കുവനായി ആരുമുണ്ടായിരുന്നില്ല
അവളെ സ്നേഹിക്കാന്‍ അവള്‍ മാത്രം
അങ്ങനെ തോന്നിതുടങ്ങിയ നിമിഷങ്ങളില്‍
അവളുടെ മനസ് അവള്‍ക്കായി ഒരു കൂട്ടുകാരനെ  സമ്മാനിച്ചു ,
അവളുടെ ആത്മാവിനെ ,
അവള്‍ സ്നേഹിച്ചു ,
ഇന്നേവരെ ആര്‍ക്കും നല്‍കാത്ത സ്നേഹം അവള്‍ തന്റെ ആത്മാവിനു നല്‍കി . ആ ആത്മാവ്   നിശബ്ദമായി അവള്‍ക്ക് പകരം വാക്കുകളുടെ അക്ഷയപാത്രം സമ്മാനിച്ചു ,
ഒരിക്കലും വറ്റാത്ത ആ അക്ഷയപാത്രത്തിലെ വാക്കുകള്‍ അവള്‍ അവളുടെ ആത്മാവിനു സമ്മാനിച്ചു
ആ വാക്കുകള്‍ അവളുടെ ആത്മാവിനു മാത്രമുള്ളതായിരുന്നു
ഇന്നേ വരെ തന്റെ ജീവതേജസിനെ സ്നേഹിച്ച
അവളുടെ ജീവിതത്തിലേക്ക്
ഒരു പുരുഷന്‍ കടന്നുവന്നപ്പോള്‍ , തന്നെ സ്നേഹിക്കാന്‍ തനിക്കു സ്നേഹിക്കാന്‍  സംസാരിക്കാന്‍ തന്റെ സ്വപ്നങ്ങള്‍ പങ്കുവെയ്ക്കാന്‍  മോഹങ്ങള്‍ സഫലമാക്കാന്‍ ഒരാള്‍കൂടി വന്നപ്പോള്‍ അവള്‍ സന്തോഷിച്ചു
ലോകത്തിന്‍റെ കാപട്യങ്ങള്‍ അറിയാത്ത അവളുടെമനസു അവനെ വിശ്വസിച്ചു , അവനു വേണ്ടി ജീവിച്ചു ,
അവള്‍ക് എല്ലാം അവനായി മാറിയപ്പോള്‍ അവളുടെ ആത്മാവ് നിശബ്ദമായി
അവളുടെ കൂടെ ഒരു നിഴല്‍ മാത്രമായി മാറി
പക്ഷെ ഒരിക്കലും അവളെ ഉപേക്ഷിച്ചു അകലാന്‍ അത് തയ്യാറായില്ല
അവള്‍ അവനാവിശ്യപെട്ടതെല്ലാം നല്‍കിയപ്പോള്‍ ,
അവന്‍റെ ആവിശ്യങ്ങല്ക്
ശേഷം അവളെ അവന്‍ വലിച്ചെറിഞ്ഞു
തകര്‍ന്ന മനസുമായി , അവള്‍ അലഞ്ഞു
അവസാനം തന്റെ കളങ്ങപെട്ട മനസിനും ശരീരത്തിനും
അവള്‍തന്നെ ശിക്ഷ വിധിച്ചു
മാനം മഞ്ഞിനെ പ്രണയിച്ചുകൊണ്ടിരുന്ന ഒരു രാവില്‍ അവള്‍ 
പകുതി മറയാന്‍ തുടങ്ങിയ കണ്ണുകള്‍ വീണ്ടും വിടര്‍ത്തി കയ്യില്‍ നിന്നും ഒലിച്ചിറങ്ങുന്ന തന്‍റെ രക്തം കൊണ്ട് അവള്‍ എഴുതി ഒരാള്കടന്നു വന്നപ്പോള്‍ അവളുപെക്ഷിച്ച തന്‍റെ ആത്മാവിനു
തന്നെ മൌനത്തിന്റെ ഭാഷയില്‍ സ്നേഹിച്ച
തന്‍റെ ആതാമാവിനോട് മാത്രമേ അവള്‍ക്കു
യാത്രപറയുവാന്‍ ഉണ്ടായിരുന്നുള്ളു . . .
അവസാന വാക്ക് മുഴുമിപ്പികുവാന്‍ അവളുടെ കണ്ണുകളും കരങ്ങളും
അവളെ അനുവദിച്ചില്ല . .
പതിയെ അവളും ആ നിദ്രയ്ക്കു കീഴടങ്ങി . .
പിന്നെയവള്‍ കണ്ണുതുറന്നത് ഒരു പുതിയ ലോകത്തായിരുന്നു
ഇരുള്‍ മാത്രം നിറഞ്ഞ നരച്ച ചുവരുള്ള ഒരു മുറി 
അവളുടെ കരങ്ങളും കാലുകളും ഇരുമ്പ് ചങ്ങലകള്‍ക്ക് കീഴടങ്ങിരിക്കുന്നു
നീണ്ടു ഇടതൂര്‍ന്ന മുടിയിഴകള്‍ ജടപിടിച്ചു ,
ചുവന്ന അധരങ്ങളില്‍ കറുപ്പ് നിറം പടര്‍നിരിക്കുന്നു
സാധാസമയം ആ ചുണ്ടുകള്‍ എന്തോ പറഞ്ഞുകൊണ്ടിരുന്നു
മുറിയുടെ മൂലയില്‍ ബന്ധിക്കപെട്ട അവളെ നോക്കി നിറകണ്ണുകളോടെ അവളുടെ ആത്മാവ് അവളുടെ സമീപം നിന്നു
 " ഇത്രയേറെ ഞാന്‍  സ്നേഹിച്ച നീ എന്തിനാ എന്നെ പറ്റിച്ചിട്ട് പോയത് ? നീ വരും എനിക്കറിയാം  നീ വരും "
അവള്‍ അവളുടെ പുതിയലോകത്തും തേടിയത് അവനെയായിരുന്നു
വേറെ എങ്ങോ പുതിയ ജീവിതം തുടങ്ങി  സന്തോഷത്തോടെ ജീവിക്കുന്ന അവനെ ,
പക്ഷെ അവളെയെന്നും സ്നേഹിച്ച സ്വന്തം ആത്മാവ് അവള്‍ക്കായി കാത്തിരുന്നു . . .
അവള്‍ സ്നേഹിച്ച ഋതുകള്‍ പോയും വന്നുമിരുന്നു പക്ഷെ ഒരിക്കല്‍പോലും അവള്‍ തിരിച്ചു വന്നില്ല
മഴതകര്‍ത്തു പെയുന്ന ഒരു കര്‍ക്കിടകമഴയില്‍ അവള്‍ യാത്രയി , ഒരിക്കല്‍ അവള്‍ യാത്ര തിരിച്ച ലോകത്തേക്ക്
ഒരു ജന്മം മുഴുവന്‍ അവള്‍ക്കായി അവളായി ജീവിച്ച അവളുടെ ആത്മാവ് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവളുടെ ശരീരം വെളുത്ത തുണിയാല്‍ മറച്ചുകൊണ്ട് ചിതയിലേക്ക് എടുക്കുന്നത് കണ്ടുകൊണ്ടു നിന്നു
നിറഞ്ഞ കണ്ണുനീരോടെ ആ ആത്മാവും യാത്രയായി നക്ഷത്രങ്ങളുടെ ലോകത്തേക്ക് , കാത്തിരുന്നു കണ്ണീരോടെ അവളായി വീണ്ടും പിറക്കാന്‍
പാതിവഴിയില്‍ ഗതിമാറി ഒഴുകാത്ത ഒരു പുഴപോലെ , താളം തെറ്റാത്ത സംഗീതംപോലെ . . . 
അവള്‍ സന്തോഷത്തോടെ ഒരായുസ് ജീവിച്ചു തീര്‍ക്കുന്നത് കാണാന്‍ . . .
ഇന്നും കാത്തിരിക്കുകയാണ് ആ അവള്‍ക്കായി
അവള്‍ എഴുതിതീര്‍ക്കാതെ പോയ കവിതാശകലങ്ങളും ചേര്‍ത്തുപിടിച്ച്
കാത്തിരുന്നു ഒരു പ്രാര്‍ത്ഥന പോലെ


Read more ...