Pages

Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts

പലവര്‍ണങ്ങള്‍ നിറഞ്ഞ ജീവിതതാളുകള്‍

Monday, May 2, 2011

പലപ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് 
നീയൊരു മനുഷ്യ ജീവിയാണോ ? 
ഉറക്കെ ഉറക്കെ ചിരിച്ചു ഞാന്‍ പറയുന്നു ,
അല്ല ഞാന്‍ ഒരിക്കലും ഒരു മനുഷ്യ ജീവിയല്ല ,
എന്‍റെയീ അട്ടഹാസം കേട്ടന്നപോലെ എന്നെ വിട്ടകന്നവര്‍ 
ക്രുധമായി എന്നെ നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് 
ആ നോട്ടംപോലും ഇന്നെന്നെ ചിരിപ്പിക്കുന്നു ,
ഒരു കോമാളിയായി ഞാന്‍ സ്വയം മാറുന്നു 
അതിനാല്‍ എല്ലാത്തില്‍ നിന്നും ഓടിയൊളിച്ചു  എന്‍റെ ഹൃദയത്തില്‍
ഞാന്‍ സൃഷ്‌ടിച്ച ഇരുട്ടറയില്‍ ഒരു തപസിനായി കയറിഇരുന്നു
തപസ്? എന്തിനായിരുന്നുവെന്ന് ഇന്നെന്നെ
വിട്ടകലാത്തവര്‍ എന്നോട് ചോദിച്ചു
" എന്നിലെ എന്നിലേക്കുള്ള മടക്ക യാത്ര "
എന്ന് മാത്രം ഉത്തരം നല്‍കി ഞാന്‍ അവരെ തള്ളി പുറത്താക്കി , ഹൃദയത്തിന്റെ വാതില്‍ കൊട്ടിയടച്ചു "
ഹൃദയത്തിന്റെ ഇരുട്ടറയില്‍ ഇരുന്നുകൊണ്ട് ഞാന്‍ എന്‍റെ കഴിഞ്ഞ
കാലത്തിലെ വര്‍ണങ്ങള്‍ ചാലിച്ച  താളുകള്‍ ഞാന്‍ മറിച്ചു നോക്കി
അതില്‍ കാലം കോറിയിട്ട വരികള്‍ കണ്ണുനീരില്‍ രൂപം കൊണ്ട വരികള്‍
ഇന്നെന്നെ ചിരിപ്പിക്കുന്നു , ഒരു ചെകുത്താനെ പോലെ ഞാന്‍ അവ
കാണുമ്പോള്‍ അലറി അലറി ചിരിച്ചു
കാരണം ഇന്നെനിക്കു കണ്ണുനീര്‍ എന്തെന്നറിയില്ല !
കണ്ണുനീര്‍ എന്താണ് ? ഞാന്‍ സ്വയം ഇന്ന് എന്നോട് തന്നെ ചോദിച്ചു
അതിനിയും ഞാന്‍ ഒത്തിരി പുറകോട്ടു നടക്കേണ്ടി വന്നു
കാലത്തിന്റെ ചിറകിലേറി എന്‍റെ  കഴിഞ്ഞകാലത്തില്‍ ഞാന്‍  ചെന്നിറങ്ങി
അവിടെ ഞാന്‍ കണ്ടു ,
ഒരു ഹിന്ദുവിനെ സ്നേഹിച്ച കുറ്റത്തിന് ഞാന്‍ കാരണം ബെലിയാടായ
എന്‍റെ വാപ്പയെ ഉമ്മയെ ,
ഹിന്ദു പെണ്‍കുട്ടിയെ വഴി തെറ്റിച്ചു എന്നാ കുറ്റത്തിന് നിക്കാഹ് സ്വപ്നം കണ്ടുറങ്ങിയ എന്‍റെ കുഞ്ഞുപെങ്ങളുടെ
മാനം നിഷ്കരുണം എന്‍റെ മുന്നില്‍ വെച്ച് പിച്ചികീറുന്നത്
ജീവനുറ്റ എന്‍റെ പെങ്ങളുടെയും മാതപിതാകളുടെയും ശരീരം നെഞ്ചോടു ചേര്‍ത്തുപിടിച്ചു തേങ്ങുന്ന എന്നെ !
മതങ്ങള്‍ തമ്മില്‍ കലഹമായി എന്‍റെ ഉപ്പയും ഉമ്മയും പെങ്ങളും കൊല്ലപെട്ടതുപോലെ അനേകം മനുഷ്യര്‍ കൊല്ലപെട്ടു ,
കരുണയുടെയും സ്നേഹത്തിന്റെയും നേര് കാണിച്ചു
തരുന്ന പുണ്യഗ്രന്ഥങ്ങളെ ,
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും
സന്ദേശം ഭൂമിയിലെ മാനവന്മാര്‍ക്ക് പകര്‍ന്നു നല്കാന്‍അവതരിച്ചവരെ
ഞാന്‍ വെറുത്തു , മതങ്ങളെ വെറുത്തു
അന്ന് വരെ എന്നിലുണ്ടായ പച്ചയായ മനുഷ്യനിലെ കരുണയും സ്നേഹത്തെയും ഞാന്‍ എന്‍റെ ഹൃദയത്തില്‍ നിന്നും തുടച്ചുമാറ്റി
പകരം പകയും പ്രതികാരവും ഞാന്‍ എന്‍റെ ഹൃദയത്തില്‍ വിതച്ചു
അവ വളര്‍ന്നപ്പോള്‍
ഞാന്‍ ഒരു രാജദ്രോഹിയായി , മനസ്സില്‍ കരുണയില്ലാതവനായി
ഒരായിരം മനുഷ്യരുടെ രക്തം എന്‍റെ കരങ്ങളില്‍ പുരണ്ടു
എന്നിലെ പകയാളിക്കത്തികാന്‍ ആരൊക്കെയോ ഉണ്ടായിരുന്നു
അവര്‍ക്ക് വേണ്ടി ആരെയോക്കോ കൊന്നു
പതിയെ ഞാനൊരു  മരവിച്ച മനസിനുഉടമയായി
മഞ്ഞുപുതച്ച മനസിന്റെ താഴ്വരയിലേക്ക് ഞാന്‍ നടന്നിറങ്ങി
ഇന്നിതാ ഇരുട്ടിന്റെ ലോകത്ത് , ഇരുള്‍ മാത്രം നിറഞ്ഞ മനസുമായി ഞാന്‍
ഓര്‍മകളില്‍ നിന്നും ഞാന്‍ തിരകെ എന്‍റെ വര്‍ത്തമാനകാലത്തിലേക്ക് നടക്കുമ്പോള്‍ ഞാന്‍ പോലുമറിയാതെ  എന്‍റെ കണ്ണില്‍ നിന്നും നീര്‍തുള്ളികള്‍ എന്‍റെ കവിളുകളില്‍കൂടി ഒഴുകാന്‍ തുടങ്ങി . .
ഇരുട്ടിന്റെ ലോകത്ത് തളച്ചിട്ട എന്‍റെ ജീവിതത്തിന്റെ താളുകളില്‍
അവസാന വാക്കുകളും കോറിയിട്ട് ഞാനിന്നു യാത്രയാവുകയാണ്
തൂക്കുമരത്തില്‍ ജീവനര്‍പിച്ചു
ഞാന്‍ ഇന്ന് യാത്രയാവുകയാണ് , ആരും വെറുപ്പോടെ മാത്രം ഓര്‍ക്കുന്ന  രാജ്യദ്രോഹികളുടെ കൂട്ടത്തില്‍ ഇനി ഞാനും . . .


 





Read more ...

ഓര്‍മചെപ്പിലെ ചന്ദ്രകാന്തം

Wednesday, March 2, 2011


രാത്രികാലങ്ങളില്‍ എന്‍റെ മുറിയുടെ ജനവാതിലുകള്‍ തുറന്നുവെച്ചു
ചിന്നിച്ചിതറിയ താരകങ്ങളെയും , പാല്‍പുഞ്ചിരി പൊഴിച്ചു നില്‍കുന്ന
അമ്പിളിഅമ്മാവനെയും നോക്കി നില്‍കുന്നത് എനിക്ക്എന്നും ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു   . ഇടയ്ക്ക് ആ ചിന്നിച്ചിതറിയ നക്ഷത്രകൂട്ടങ്ങളില്‍
ഒരു ഇന്ദ്രനീലവര്‍ണമുള്ള ഒരു താരകം എന്നെ നോക്കിപുഞ്ചിരികുന്നതായി
എനിക്ക്  തോന്നും , എന്നും ആ നക്ഷത്രം എനിക്കായികാതുനിന്നു
ഞാനും എന്നും ആ താരകത്തെ പ്രതീക്ഷിച്ചുകൊണ്ട് എന്‍റെ ജനവാതിലുകള്‍ തുറന്നുവെച്ചു . . കുറഞ്ഞ നാളുകള്‍കൊണ്ട് ആ കുഞ്ഞുനക്ഷത്രം എന്‍റെ  ഏറ്റവും അടുത്ത സുഹുര്‍ത്തായി മാറികഴിഞ്ഞു . . തണുത്തകാറ്റ് വീശുന്ന രാത്രികളില്‍ ഞാന്‍ ആ താരകത്തിന് എന്‍റെ വയലിന്‍ തന്ത്രികളില്‍ എന്‍റെ വിരലുകളാല്‍ സംഗീതവിസ്മയം തീര്‍ത്തു . . മഞ്ഞു പൊഴിയുന്ന രാവുകളില്‍ ഞാന്‍ എന്‍റെ പ്രിയപ്പെട്ട സുഹുര്‍ത്തിനു മാത്രമായി ഒരു രാഗം ഞാന്‍ എന്‍റെ വയലിന്‍ തന്ത്രികളില്‍
മെനഞ്ഞെടുത്തു . . മഞ്ഞുപൊഴിയുന്ന രാവുകളില്‍ ഞാന്‍ വയലിനുമായി എന്‍റെ മുറ്റത്തെ നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നുകൊണ്ട്  എന്‍റെ കുഞ്ഞുനക്ഷത്രതിനായി മാത്രം വായിച്ചു എന്‍റെ മാത്രം സുഹുര്‍ത്തിനുവേണ്ടി
മഞ്ഞുമാറി വേനല്‍കാലം ആഗമിച്ചു . . വേനല്‍ മാറി ഇടവപാതി അടുത്തുകൊണ്ടിരുന്നു . . പതിയെ രാത്രിയെ മഴമേഘങ്ങള്‍ പുണരാന്‍ തുടങ്ങി . .  ആ കുഞ്ഞുതാരകം എന്നോടായി ഒരിക്കല്‍ മന്ത്രിച്ചു " നീ എന്നെ മറക്കരുത് എന്‍റെ ഉറ്റതോഴിയായി എന്നോടൊപ്പം നീ ഒരുപാട് രാവുകള്‍ ചിലവഴിച്ചു . . നിന്‍റെ കണ്ണുനീരിലും സന്തോഷത്തിലും ഞാന്‍ എന്‍റെ
പ്രകാശം വര്‍ഷിച്ചു തന്നു . . ഇന്നിപ്പോള്‍ ഇതാ നാംപിരിയേണ്ട ദിനം സമാഗതമായിരികുന്നു . . നാം പിരിയാന്‍ പോവുന്നു . . എന്‍റെ ഓര്‍മയ്ക്കായി നിനക്ക് ഞാന്‍ എന്‍റെപ്രകാശത്താല്‍ ഒരു ചന്ദ്രകാന്തം സമ്മാനിക്കുന്നു , ഇനിയും നമ്മള്‍ക് തമ്മില്‍ കാണാന്‍ സാധിക്കില പക്ഷെ ഓര്‍മകള്‍ ഒരിക്കലും നശികുകയില്ല , അതുകൊണ്ട് ഈ നീലച്ചന്ദ്രകാന്തം ഞാന്‍ നിന്‍റെ 
ഓര്‍മചെപ്പിലാണ് ഞാനീ ചന്ദ്രകാന്തം നിക്ഷേപികുന്നത് . .  അതെന്നും നിന്‍റെ മനസ്സില്‍ പ്രകാശം ചൊരിയും നിന്‍റെ സന്തോഷത്തിലും വിഷമത്തിലും "
ഇത്രയും പറഞ്ഞശേഷം ആ നക്ഷത്രം എങ്ങോ പോയിമറഞ്ഞു
ഞാന്‍ കാത്തിരുന്നു , പക്ഷെ തിരികെവന്നില . . പക്ഷെ കാണാതെ ഞാന്‍ ആ സാമീപ്യം എന്നില്‍ തന്നെ അനുഭവിച്ചു . . . .  "

Read more ...

സുന്ദരമായ ഒരു സ്വപ്നം

Friday, February 25, 2011


നരച്ച ചുവരുകല്‍കുളില്‍ ഒതുങ്ങി കൂടിയ അവളെ  പുറംലോകവുമായി ബാന്ധിപിക്കുന്ന്നത് ഒരു ജനലയാണ് നിറം മങ്ങി ദ്രവിച്ചു തുടങ്ങിയ ആ ജാലകങ്ങളിളുടെ അവള്‍ ലോകത്തെ കണ്ടു , മഴയും , മഞ്ഞും , വേനലും എല്ലാം
എങ്കിലും തന്നെ ഈ ആശുപത്രി മുറിയില്‍ തളച്ചിട്ട വിധിയോട് അവള്‍ ഒരിക്കലും  പരാതി പറഞ്ഞില , പകരം അവള്‍ സ്നേഹിച്ചു, അവള്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു ഈ ഏകാന്തത , അതവളെ തന്‍റെമാത്രമായ ഒരു
ലോകത്തേക് ക്ഷണിച്ചു . . അതില്‍ അവള്‍ സന്തുഷ്ടയായിരുന്നു
 തന്‍റെ സ്വന്തം വേദനകളിലും വിഷമങ്ങളിലും അവള്‍ അവളുടെതായ സന്തോഷം കണ്ടെത്തി . .
രൂക്ഷമായ മരുന്ന് ഗന്ധതെയും അവള്‍ സ്നേഹിച്ചു തുടങ്ങി . .  തന്റെ ബാല്യവും കൌമാരവും എല്ലാം ഈ ഗന്ധമാണ് ആസ്വദിച്ചത് . .
അതിനാല്‍ ആരെയും മനം മടുപിക്കുന്ന ആ ഗന്ധം അവളെ ഒരിക്കലും
മടുപ്പിച്ചില,
 ഒരു നാള്‍ , ഇടവപാതി മഴ തകര്‍ത്തു പെയ്തൊഴിഞ്ഞ പ്രഭാതത്തില്‍
ഒരു നനുത്ത പുഞ്ചിരിയുമായി ഒരാള്‍ തന്‍റെ അരുകിലെക് നടന്നു വരുന്നത് കണ്ടു , അവളും പുഞ്ചിരിച്ചു വേദന എങ്ങനെ ഉണ്ടെന്നു അന്വേഷിച്ചു
പ്രഭാത ഭക്ഷണത്തിന് ശേഷം കഴികേണ്ട മരുന്നും നല്‍കി
കുറച്ചു നേരം അവളോട്‌ സംസാരിച്ച ശേഷം അയാള്‍ തന്‍റെ  മരുന്ന് പെട്ടിയും
കൊണ്ട് യാത്രയി , നാല് മാസമായി അവളുടെ ആകെയുള്ള ഒരു സുഹുര്‍താണ്
അയാള്‍ , വേദനിച്ചു ഉറങ്ങാന്‍ കഴിയാത്ത രാത്രികളില്‍ അയാള്‍ അവള്‍ക്
വേദന സംഹാരികള്‍ നല്‍കി , അതിനെക്കാള്‍ അവള്‍ അയാളുടെ സാമീപ്യം
ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു ,
അയാള്‍ അവള്‍ക് വായിക്കുവാന്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു , ഒഴിവു നേരം
അയാള്‍ അവളെ വീല്‍ചെയറില്‍ ഇരുത്തി ആശുപത്രിയില്‍ കൊണ്ട് നടന്നു . . .
പുറം ലോകം എന്തെന്നറിയാത്ത അവള്‍ക് അയാള്‍ സ്നേഹത്തിന്ടെ ഒരു ലോകം അയാള്‍ അവള്‍ക്കായി തുറന്നു വെച്ചു , ഒരിക്കലും ചിരികാനറിയാത്ത അവള്‍ അവന്റെ
സാമീപ്യത്തില്‍ ചിരിച്ചു , തമാശകള്‍ പങ്കുവെച്ചു . .
രാത്രിയുടെ രാഗവും താളവും , മഴയുടെ ഗന്ധവും നിറവും എല്ലാം അവര്‍ ആസ്വദിച്ചു , ജീവിതം അവള്‍ക്ഒരു  വസന്തകാലം സമ്മാനിച്ചു  . .
പിന്നെ കുറച്ചു നാള്‍ അയാള്‍ അവളെ കാണുവാന്‍ വന്നില
എങ്കിലും   എന്നും പ്രഭാതത്തില്‍  അവള്‍ അയാളുടെ വരവിനായി കാത്തിരുന്നു  . . . ആരും വന്നില. . . അവള്‍ കാത്തിരുന്നുവെങ്കിലും
ഇന്നെപോഴോ കണ്ണീരോടെ  അവള്‍ തന്‍റെ തലയിനകടിയില്‍
നിന്നും ആ നിറം മങ്ങിയ പത്രത്താളുകള്‍ . . തന്‍റെ വിറയാര്‍ന കയ്കളാല്‍
എടുത്തു നിവര്‍ത്തി നോകി അതില്‍ അവള്‍ കണ്ടു  പുഞ്ചിരിച്ച തന്‍റെ സുഹുര്‍ത്തിന്റെ മുഖം . . .
തന്നില്‍ നിന്നും വിധി തട്ടിപറിച്ചു കൊണ്ട് പോയ തന്‍റെ സുഹുര്‍ത്ത് 
അവള്‍ തന്‍റെ ജാലകങ്ങളിളുടെ പുറത്തേക് കണ്ണുനട്ടു. . ചിനം പിന്നം മഴത്തുള്ളികള്‍  താഴെ വീണു ചിതറി . . അതിലൊരു തുള്ളി അവളുടെ കന്നുനീരിനോട് ച്ചേര്‍ന്നു അവളുടെ കവിളുകളിളുടെ ഒലിച്ചിറങ്ങി
പെട്ടന്ന് എപോഴോ ഗതി മാറി വന്നൊരു കാറ്റ് ആ പത്രതാളുകള്‍ മറച്ചു
കണ്ണുകളടച്ചു അവള്‍ കിടന്നു ,. . . 
 പ്രഭാതത്തില്‍ നിറഞ്ഞ പുഞ്ചിരിയുമായി
വരുന്ന സുഹുര്‍തിനെ കാത്തുകൊണ്ട്  , കഴിഞ്ഞതെല്ലാം ഒരു കൊച്ചു സ്വപ്നമായി മറക്കാന്‍ ശ്രമിച്ചുകൊണ്ട് . . . .


 


 


Read more ...