Pages

വൃദ്ധന്‍

Monday, May 30, 2011


പാതിരാകാറ്റിന്റെ വികൃതി   മേശയില്‍ അയാള്‍  കത്തിച്ചു
വെച്ച റാന്തല്‍ വിളക്കിന്റെ വെളിച്ചം ഊതി കെടുത്തി എങ്ങോട്ടോ
തിരക്കില്‍  ഓടി പോയി . .
ഇന്നലെ വരെ മാനത്ത്  നോക്കി ചിരിച്ച താരകങ്ങളും എങ്ങോട്ടോ പോയിരിക്കുന്നു
അവിടെ ഇരുണ്ട കാര്‍മേഘങ്ങള്‍ സ്ഥാനം പിടിച്ചു
അവ ഉറക്കെ ഉറക്കെ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കികൊണ്ട്
മഴയെ മാനത് നിന്നും ഇറക്കി ഭൂമിയിലേക്ക്‌ ഇറക്കി വിട്ടു
അവള്‍ കരഞ്ഞിരിക്കണം . . . അവള്‍ കണ്ണീരോടെ ഇറങ്ങി വന്നു
മണ്ണിനോട് ചേര്‍ന്നിരുന്നു . .  ചിലവര്‍ മുത്തശി മാവിന്റെ കൊമ്പിലെ ഇലകളോട്
സ്വകാര്യം പറയാനെന്നവണ്ണം ഒളിച്ചിരുന്നു . .
എങ്കില്‍ ചിലരോ . .  ദ്രവിച്ചുതുടങ്ങിയ ഓലകള്‍കൊണ്ട് കെട്ടിയ  മേല്‍കൂരയിലുടെ
അയാളുടെ  മേല്‍ പതിച്ചു . .
അയാള്‍  ഓര്‍ത്തു . .  എന്തിനാണ് അവള്‍ വന്നു വിളിച്ചപ്പോള്‍ പോവതിരുന്നത് ?
ആരെ കാത്തിട്ടാണ് ?  . . .
എഴുതി മുഴുമിപ്പിക്കാത്ത ഈ കടലാസുകഷങ്ങള്‍ക്ക് വേണ്ടിയോ ?
ഇല്ല അയാള്‍ക്ക്‌ ഉത്തരമില്ല ....
വീണ്ടും അണഞ്ഞ വിളക്ക് അയാള്‍  കൊളുത്തി വെച്ചു
അണയാന്‍ വെമ്പുന്ന തന്റെ  ജീവനെ താന്‍  നിലനിര്‍ത്തും പോലെ
മുറിയിലെ പ്രകാശം വീണ്ടും വീണ്ടും തെളിഞ്ഞും മങ്ങിയും ഇരുന്നു
അയാളുടെ ഓര്‍മ്മകള്‍ പോലെ . .
 കുഞ്ഞിന്റെ കരച്ചിലും , കൊഞ്ചലും , തന്റെ പ്രിയ പത്നിയുടെ ചന്ദനം മണക്കുന്ന മുടിയിഴകളും
ഇടയ്ക്കിടെ ഇവിടെ വീണ്ടും അലയടിക്കുന്നത് പോലെ . .
അയാള്‍ തന്റെ വിളക്കും എടുത്തു മുറിയിലേക്ക് വെച്ചു വെച്ചു നടന്നു . .
കിടക്കയില്‍ എലികള്‍ സൃഷ്‌ടിച്ച മുറിവിന്‍ മുകളില്‍ താന്‍ കയറ്റി വെച്ച തന്റെ  
പെട്ടി തുറന്നു നോക്കി . . 
മുഷിഞ്ഞ വസ്ത്രങ്ങള്‍ , മങ്ങിയ ഫോട്ടോകള്‍ 
തന്റെ ജീവിതത്തിലെ സമ്പാദ്യങ്ങള്‍ . . 
കൂട്ടിവെച്ചത്  മക്കള്‍ പങ്കിട്ട്എടുത്ത് യാത്രയായപ്പോള്‍ ബാക്കിയായത് അച്ഛനും അമ്മയും 
തന്റെ മരണത്തില്‍ കൂടി അമ്മ അത് സാധിച്ചു കൊടുത്തു . .  
അല്ലെങ്കിലും അമ്മമാര്‍ക്ക് മക്കളാണ് എന്നും മുഖ്യം ആരെക്കാളും മക്കളെ സ്നേഹിക്കാനും 
അവര്‍ക്ക് വേണ്ടത് പറയാതെ തന്നെ
സാധിച്ചു കൊടുക്കാനും അവര്‍ക്ക് കഴിഞ്ഞു , അവളും അത് തന്നെ ചെയ്തു 
പക്ഷെ താന്‍ മാത്രം  അവര്‍ക്കൊരു ഭാരമായി . .
അല്ലെങ്കിലും ഭാര്യ മരിച്ചാല്‍ പിന്നെ ഏതൊരു മനുഷ്യനും 
ആര്‍ക്കും ശല്യം തന്നെ . . അവര്‍ ഉള്ളപ്പോള്‍ അയാളുടെ കാര്യങ്ങള്‍ എല്ലാം തന്നെ നോക്കാന്‍ 
ആളുണ്ടായിരുന്നു . .
ഇന്ന് . . 
ഈ ദ്രവിച്ചു തുടങ്ങിയ വീട്ടില്‍ തനിച്ചായി . . 
ഓര്‍മ്മകള്‍ കൂട്ടിനെതി . . .
അവസാനം  മക്കളുടെ ആവലാതി അയാളെ നാളെ ഒരു വൃദ്ധസദനത്തില്‍  എത്തിക്കും 
ആവലാതി അല്ല , മക്കള്‍ നോക്കുന്നില്ല എന്ന് നാട്ടുകാര്‍ പറഞ്ഞാല്‍ അവര്‍ക്കത് ഒരു കുറവാണത്രേ 
പക്ഷെ 
എങ്ങനെഇവിടം ഉപേക്ഷിച്ചു അയാള്‍ പടിയിറങ്ങും ? 
അവള്‍ ഉറങ്ങുന്ന ഈ മണ്ണില്‍ നിന്നും . . .

ഓര്‍മകളുടെപുഴയില്‍ നിന്നും അയാള്‍ നീന്തി കയറവെ 
അയാള്‍  അവശനായിരുന്നു . . . 
ക്ഷീണിച്ച ആ ശരീരത്തെ  വിശ്രമിക്കാന്‍ അനുവദിച്ച്
അയാള്‍ എങ്ങോട്ടോ നടന്നകന്നു . . 
മുത്തശി മാവിലെ മഴതുള്ളിപോല്‍ 



Read more ...

പ്ലേസ്കൂള്‍

Monday, May 23, 2011


നേരംപുലര്‍ന്ന്‍വരുന്നേയുള്ളൂ 
ജൂണ്‍മാസിലെ മഴയുടെ തണുപ്പില്‍ അമ്മഇന്നലെ പുതപ്പിച്ചുതന്ന ചുവന്നപൂക്കളുള്ള കമ്പിളിപുതപ്പില്‍ 
അപ്പു  നല്ല ഉറക്കത്തിലാണ് 
" അപ്പു . ... .  ഇതുവരെ ഉണര്‍ന്നില്ലേനീ ? ഇന്ന് സ്കൂളില് പോവ്വെണ്ടേ ? എണീക് "
അമ്മ അടുക്കളയില്‍ നിന്നും വിളിച്ചു പറഞ്ഞു 
അമ്മയുടെ ശബ്ദം വീട്മുഴുവന്‍ മാറ്റൊലി കൊണ്ടാതല്ലാതെ അപ്പുവിനെ കണ്ടില്ല 
ഉണര്‍ന്നിട്ടിലെന്നു മനസിലാക്കിയ അമ്മ , അടുക്കളയിലെ റാക്കില്‍ നിന്നും അപ്പുവിനെ പേടിപ്പിക്കാനുള്ള  വജ്രായുധം എടുത്തുകൊണ്ട് അപ്പുവിന്റെ മുറിയിലേക്ക് നടന്നു . . . 

ടോം ആന്‍ഡ്‌ ജെറിയുടെ പടങ്ങള്‍ പതിച്ച ചുവരില്‍ അവന്റെ കുഞ്ഞുനാളിലെ ചിത്രങ്ങള്‍ ഭംഗിയായി  ഫ്രെയിംചെയ്തു വെച്ചിട്ടുണ്ട് , പാവകളും കളിക്കുടുക്കയും മിട്ടായികടലാസുകളും 
നിറഞ്ഞ ആ മുറിയുടെ ഒരു മൂലയിലാണ് അപ്പുവിന്റെ കട്ടില്‍ 
താന്‍  പറഞ്ഞതൊന്നും അവന്‍കേട്ടിട്ടില്ല എന്ന് അവര്‍ മനസിലാക്കി 
അവന്റെയടുത്‌ ചെന്ന് , പുതപ്പ് പതിയെ മാറ്റി 
അവന്റെ ചെവിയിലൊരു നുള്ള് കൊടുത്തുകൊണ്ട് വഴക്കാരംബിച്ചു 
"നിനക്കെന്താ വിളിച്ചാല് എണീറ്റ് വന്നുടെ അപ്പു ? നല്ലൊരു ദിവസായിട്ട് അടി വാങ്ങണോ ?"
വടി കാണിച്ചുകൊണ്ട് അവര്‍ ചോദിച്ചു 
"മോന് സ്കൂളില് പോവ്വേണ്ട , അച്ഛച്ചന്റെയും അമ്മുംമയുടെയും കൂടെ ഇവടെ ഇരുന്നോളാം 
സ്കൂളിലെ  ചീച്ചര്‍ന്നെ തല്ലുംമോന് സ്കൂളില് പോവ്വേണ്ട " 
സ്കൂളില്‍ ചേര്‍ത്താന്‍ ചെന്നപ്പോലുള്ളഓര്‍മയില്‍അവന്‍ കരയാന്‍ തുടങ്ങി 
"പറ്റില്ല , വേഗം റെഡിയാവു , അച്ഛന്‍സ്കൂളില് ആക്കിട്ടു പോവും , വൈകീട്ട് വരുമ്പോ നിനെയും 
കൊണ്ട് വരും , മമ്മിക്ക് ഹോസ്പിറ്റലില്‍ പോവണം വേഗവട്ടെ, ഇല്ലെങ്കി അറിയാലോ ?"
വടികാണിച്ചു ഒന്നുകൂടി പേടിപ്പിച്ച ശേഷം അവര്‍ മുറിവിട്ടു പോയി
കുറച്ചുനേരം അവനവിടെഇരുന്നു കരഞ്ഞു ,
പിന്നെ കുളിച്ചു റെഡിയായി 
ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു അച്ചന്റെയോപ്പം സ്കൂളിലേക്ക് തിരിച്ചു 


ബട്ടര്‍ഫ്ലൈ " 
അതാണ്‌ അപ്പുന്റെ സ്കൂളിന്റെ പേര് . . സ്കൂളല്ല മൂന്നു വയസുമുതല്‍ ഉള്ള കുട്ടികള്‍ക്കായുള്ള 
ഒരു പ്ലേ സ്കൂള്‍ , പക്ഷെ രണ്ടരവയസുഉള്ളവര്‍ തുടങ്ങി അവിടുത്തെ വിദ്യാര്‍ഥികള്‍ആണ് 
കുറെപൂക്കളുള്ള ഗാര്‍ഡന്‍ഉം , പച്ചയും പിങ്കും നീലയും ചുവപ്പും , മഞ്ഞയും 
എല്ലാം ചാലിച്ച ചുവരുള്ള സ്കൂളും അവിടെ ഉറുമ്പുംകുഞ്ഞുങ്ങളെ പോലെ അച്ഛന്റെയും 
അമ്മയുടെയും വിരലില്‍ തൂങ്ങി വരുന്ന കുട്ടികളെയും കണ്ടപ്പോള്‍ അപ്പുന്റെ 
പേടി പകുതികുറഞ്ഞു . . 
അപ്പുവും അച്ഛനും നേരെ പോയത്‌ , പ്രിന്സിപ്പളുടെ മുറിയിലാണ് 
കറുത്ത കൊട്ടും , മിഡിയും ഉടുത്തൊരു സ്ത്രീ 
ചുണ്ടില്‍ ചുവന്ന നിറമുള്ള പെയിന്റ്അടിച്ചിട്ടുണ്ട് ,
കണ്ണിന്റെ മുകളില്‍ ഒരു ചുവന്ന നിറം , 
വീടിലെ പശുന്റെ കാലുപോലെയുണ്ട് ചെരുപ്പ് 
ന്താ പൊക്കം 
അപ്പു എല്ലാം കൌതുകത്തോടെ നോക്കിയിരുന്നു 
പെട്ടന്നാണ് എല്ലാം മാറിയത് ,
പ്രിന്‍സിപ്പല്‍ ആരെയോ ഫോണില്‍ വിളിച്ചു 
വാതിലില്‍ ആരോ മുട്ടി 
" മേ ഐ കമെഇന്‍ മേടെം " ഒരു ശബ്ദം 
" യെസ് മിസ്സ്‌ റോസലിന്‍ " പ്രിന്‍സിപ്പല്‍ പറഞ്ഞു 
ചുവന്ന സാരിയുടുത്ത ഒരു ടീച്ചര്‍ , തന്നെ നോക്കി ചിരിച്ചു 
" ഓക്കേ മിസ്റ്റര്‍ ഗോപന്‍ , ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ നിങ്ങള്‍ക എപ്പോ വേണമെങ്കിലും 
ജിത്തിനെ  കൊണ്ടുപോവാം " തന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു 
"ജിത്തു റോസലിന്‍ ടീച്ചറുടെ കൂടെ ക്ലാസ്സിലേക്ക് പോയിക്കോ ," ഇത്രയും പറഞ്ഞു 
പറഞ്ഞുതീര്ന്നപ്പോലെക്കും ടീച്ചര്‍ അച്ഛന്റെ കയ്യില്‍ നിന്നും ബാഗ്‌ വാങ്ങി 
ക്ലാസ്സിലേക്ക് കൊണ്ട് പോയി 
അപ്പുന്റെ ക്ലാസ്സ്‌ ചുവന്ന പെയിന്റ് അടിച്ച ക്ലാസയിരുന്നു 
അപ്പു ആരോടും മിണ്ടാതെ ടീച്ചര്‍ പറഞ്ഞയിടത് തന്നെയിരുന്നു 
ആരും  മിണ്ടിയില്ല , ഉച്ചയ്ക്ക് എല്ലാരും ഉറക്കായിരുന്നു 
മൂന്നുമണിക്ക് അച്ഛന്‍ വന്നു വിളിച്ചു 
എവിടുന്നോ രക്ഷപെട്ട പോലെയ അപ്പുനു അപ്പൊ തോന്നിത്
ബാഗും തൂക്കി അച്ഛന്റെ കൂടെ കാറില് വീടിലേക്ക് പോയി 

അവിടെ ഉമ്മറത്ത്‌ അമ്മ കാത്തു നിന്നിരുന്നു . . 
കാറിനു ഇറങ്ങി ഓടിത്തു അച്ഛമ്മയുടെ മടിയിലിരുന്നു കരഞ്ഞു 
" അവിടെ ആരും കൊള്ളില്ല , വല്ലാത്ത മണാ അച്ചമ്മേ , എല്ലാരും കരയാ , വീട്ടിപോണംന്നു പറയ 
ടീച്ചര് പറയണത് ഒന്നും തിരിയില്ല . . . അപ്പുനു ഇനിയവടെ പോവ്വേണ്ട "
" അപ്പുനു പഠിക്കേണ്ടേ ? അച്ഛനെപ്പോലെ വെലിയാആള്‍ആവെണ്ടേ ? ന്റെ കുട്ടി കരയാതെ
വേഷം മാറി വല്ലതും കഴിക്കു , അമ്മ കാത്തിരിപ്പുണ്ട് അവിടെ "
അപ്പു  ബാഗുംഎടുത്ത് മുറിയില്‍പ്പോയി വേഷംമാറി 
വന്നിരുന്നു 
"അപ്പു . . പാല് കുടിച്ചേ , അമ്മയ്ക്ക് നാലുമണിക്ക് ഹോസ്പിറ്റലില്‍ പോവണം " 
മുറിയില്‍ ഒരുങ്ങുന്നതിനിടയില്‍ അമ്മ വിളിച്ചു പറഞ്ഞു 
"കുടിച്ചു , ഞാന്‍ പറമ്പില് പോവട്ടെ ?" യാചന പോലെയവാന്‍ ചോദിച്ചു 
"വേണ്ട , വെല്ല ജന്തുക്കള്‍ ഒക്കെ ഉണ്ടാവും അവിടെ , ടിവി കണ്ടോ ," അമ്മ ആജ്ഞാപിച്ചു 
അപ്പു മുറിയില്‍ പോയി തനിച്ചിരുന്നു 
തിരക്കിട്ട ജീവിതത്തില്‍ അമ്മ മകന് മറക്കാതെ നല്‍ക്കുന്ന ഒന്നാണ് 
ഹോസ്പിറ്റലില്‍ പോകുമ്പോള്‍ അവന്റെ ചുവന്ന കവിളത്ത് കൊടുക്കുന്ന ഉമ്മ 
തിരക്കിട്ട് അവരും പോയി , അച്ഛന്‍ ഓഫീസ്റൂമിലാണ് ചെന്നാല്‍ വഴക്ക് കേള്‍ക്കും 
അവന്‍ ടിവി വെച്ച്കണ്ടുകൊണ്ടിരുന്നു 
ഇന്ന് രാത്രിയും അപ്പുനെ അമ്മ വേഗം ഉറക്കി , നാളെ സ്കൂള്‍ ഉള്ളതല്ലേ 

തിരക്കിട്ട  ജീവിതത്തില്‍ മക്കളെ നോക്കാന്‍ നേരമില്ല 
അവന്റെ ആവിശ്യങ്ങള്‍ സാധിച്ചു കൊടുക്കാന്‍ കഴിയുന്നില്ല 
പിന്നെ കെയര്‍ കിട്ടുന്നത് പ്ലേ സ്കൂള്‍ പോലെയുള്ളവയില്‍ നിന്നുമാത്രമാണ് 
അച്ഛനും അമ്മയ്ക്കും വയസായി , അവര്‍ക്കെന്തെങ്കിലും അസുഖം വന്നാല്‍ മോന്‍ 
മാത്രമാണ് ഇവിടെ അവനെന്തു ചെയ്യാന്‍ ? അപ്പൊ പിന്നെ കെയര്‍ കിട്ടുന്നത് 
സ്കൂളില്‍ നിന്നും മാത്രമാണ് . .  
അവരുടെ  ചിന്തകള്‍ കാട്കയറവെ , നേഴ്സ് വന്നു വിളിച്ചു 
ചിന്തകള്‍ വീണ്ടും എങ്ങോ പാതി മുറിരിഞ്ഞവര്‍ തിരക്കിലേക്ക് ഊളയിട്ടു 

പിറ്റേന്നു രാവിലെതന്നെ 
വീട്ടുമുറ്റത്ത്‌ സ്കൂളില്‍ പോവാന്‍ റെഡിയായി ഇരിക്കുന്ന അപ്പുകണ്ടു 
ബട്ടര്‍ഫ്ലൈ കിന്ടെര്‍ ഗാര്‍ഡന്‍ പ്ലേ സ്കൂള്‍ 
എന്നൊരു വണ്ടി വന്നു ഗേറ്റ്നു വെളിയില്‍ നില്‍കുന്നത് 
വണ്ടിയുടെ ഹോണ്‍ കേട്ടയുടനെ അമ്മ തന്റെ ബാഗ്‌ എടുത്കൊണ്ട് പറഞ്ഞു 
"ഇന്ന് മുതല് അപ്പു സ്കൂള്വാനിലാ പോവ്വാ 
വൈകുന്നേരവും അവര് ഇവിടെ കൊണ്ടക്കും , പേടിക്കെണ്ടാട്ടോ . . "
അരുമ മകന്റെ സുരക്ഷിതത്വം ഒന്നുകൂടി ഉറപ്പാക്കി അവരവനെ വാനില്‍ കയറ്റി വിട്ടു 
മാസങ്ങള്‍ കഴിഞ്ഞു . . 
സ്കൂളിലെ ഫീസ് ടേം ബൈ ടേം കൂടിക്കൊണ്ടിരുന്നു 

ഒരു ദിവസം മകനെ ക്ലാസ്സില്‍ വിട്ടശേഷം വീട്ടുപണികള്‍ തീര്‍ത്തു ഹോസ്പിറ്റലിലേക്ക് 
ഇറങ്ങാന്‍ തുടങ്ങവേ ന്യൂസ്‌ ചാനലില്‍ ഒരു ഫ്ലാഷ് ന്യൂസ്‌ കണ്ടഅവരുടെ 
നിലവിളി എത്ര ഉച്ചത്തിലായിരുന്നു എന്ന് അവര്‍ക്ക് പോലും അറിയില്ലായിരുന്നു 
" കിന്റെര്‍ ഗാര്‍ഡന്‍ സ്കൂള്‍ വാന്‍ അപകടത്തില്‍ പെട്ട് എട്ടു കുഞ്ഞുന്ങ്ങള്‍ മരിച്ചു"
അപ്പുവിന്റെ  അച്ഛനും അമ്മയും 
ആശുപത്രിയിലെ വാര്‍ഡുകളില്‍ അരിച്ചുപെരുക്കിയെന്കിലും അവനെ കണ്ടില്ല 
അവസാനം 
ഐ സി യു  യുണിറ്റിലെ അനേകം രോഗികളുടെ കൂട്ടത്തില്‍ 
തലയിലൊരു മുറിവുമായി അവനും 
മണിക്കൂറുകളുടെ  കാത്തിരിപ്പ്‌ അവസാനിച്ചത് 
ആ കുഞ്ഞുശരീരം ഒരു വെളുത്തതുണികെട്ടായി 
പുറത്തേക്കു കൊണ്ടുവന്നു 

അവനുറങ്ങുന്നമണ്ണിലേക്ക് കണ്ണുനട്ട് നില്‍ക്കവേ 
അവരിയാതെ പറഞ്ഞു " വേണ്ടായിരുന്നു ഞാന്‍ നോക്കുന്നതുപോലെ എന്റെഅപ്പുനെ 
ആരാ നോക്കുക ? ആരെയും ഏല്‍പ്പിക്കെണ്ടായിരുന്നു ഞാന്‍ തന്നെ നോക്കിയാ മതിയായിരുന്നു "
എവിടെ നിന്നോ വന്നകാറ്റില്‍ അവരുടെ ആ തേങ്ങലും അലിഞ്ഞില്ലാതായി . . . .






Read more ...

കണ്ണുനീരിന്റെ മണമില്ലാത്ത ഒരോര്‍മ

Thursday, May 5, 2011
പുറത്തു കാലവര്‍ഷതിന്റെ വരവറിയിച്ചുകൊണ്ട് 
ഇടിയും മിന്നലും ഭൂമിയിലേക്ക്‌ ഇറങ്ങിവന്ന രാത്രിയായിരുന്നു
സമയം ഏറെ വൈകിയിട്ടും ഞാന്‍ ഉറങ്ങിയിരുന്നില്ല 
കിടന്നിട്ടും ഉറക്കം എന്നെ തേടി വന്നില്ല , ഞാന്‍ ഉറക്കാതെ തേടാന്‍ ശ്രമിക്കുമ്പോള്‍ , ഉറക്കം എന്നില്‍ നിന്നും തെന്നിമാറിക്കൊണ്ടിരുന്നു 
അവസാനം ഉറങ്ങാനുള്ള ശ്രമം അവസാനിപ്പിച്ചു
കിടക്കയില്‍ നിന്നും എഴുനേറ്റു  , 
മേശക്കു സമീപം ചെന്നു അവിടെ ഒരുകൂട്ടം പുസ്തകങ്ങള്‍ക്ക് നടുവില്‍  വെച്ചിരുന്ന എന്‍റെ ഡയറി തുറന്നു നോക്കി 
അതില്‍ മാനം കാണാത്ത മയില്‍പീലിക്കും , അമ്പലമുറ്റത്തെ ചന്ദനം പുരണ്ട 
ആലിലകള്‍ക്കും കൂടെ ചുവന്ന കടലാസില്‍ കുനു കുനെ എഴുതിയ 
എഴുത്തുകള്‍ . . . 
പതിയെ ഞാന്‍ അവ എടുത്തു . . 
എനിക്കൊരുപാടിഷ്ടമായിരുന്നു ആ അക്ഷരങ്ങള്‍ 
അര്‍ച്ചകുട്ടിക്ക് എന്ന് തുടങ്ങുന്ന കത്തുകള്‍ . .
ചെറിയ ഒരു തുണ്ട് കടലാസില്‍ ഒരുപാട് എഴുതിയിരുന്നു 
ഓരോ കത്തുകള്‍ എടുത്തു ഞാന്‍ വായിച്ചുകൊണ്ടിരുന്നു 
തമാശയും , സംഗീതവും , കവിതയും നിറഞ്ഞ എഴുത്തുകള്‍ 
ഇടയ്ക്ക് വരച്ചിരുന്ന ചിത്രങ്ങള്‍ . . 
ആ കത്തുകളുടെ കൂട്ടത്തില്‍  കടുംചുവപ്പ് കടലാസില്‍ നീലമഷിപേന കൊണ്ട് എഴുതിയ  ഒരു കത്തുണ്ടായിരുന്നു . . 
എന്‍റെ പന്ത്രണ്ടാം പിറന്നാളിന് എനിക്കയച്ച കത്ത്
ആരും ഓര്‍ക്കാത്ത എന്‍റെ പിറന്നാള്‍ ദിനങ്ങളില്‍
ആരും ആശംസകള്‍ നേരാത്ത പിറനാള്‍ ദിനങ്ങളില്‍
ആ കത്തുകള്‍ എന്നെ തേടി വന്നുകൊണ്ടിരുന്നു
ഈ വര്‍ഷവും പതിവ് തെറ്റാതെ ആ കത്തുകള്‍ എന്നെ തേടി വന്നു
പതിവുപോലെ ചുവന്നകടലാസില്‍ കുനു കുനെ എഴുതിച്ചേര്‍ത്ത ആശംസ
വാചകങ്ങളും കവിതയും . .
അതിനു കൂടെ ഒരു വെളുത്ത ഒരു കടലാസും ഉണ്ടായിരുന്നു
അതില്‍ ഒരു ചുവപ്പ് മഷികൊണ്ട് ഒരായിരം പിറന്നാള്‍ ആശംസകള്‍
എന്നാണ് ഒരു പുറം മുഴുവന്‍ എഴുതിയിരുന്നത്
അപ്പുറത്തെ പുറം നിറച്ചു കൂട്ടുകാരുടെ വിശേഷങ്ങളും . .
നാട്ടിലെ വിശേഷങ്ങളും . . .
അവസാനത്തെ വാചകം . .
" അര്‍ച്ചകുട്ടി , ചിലപ്പോള്‍ ഇതെന്‍റെ അവസാനത്തെ എഴുത്തായിരിക്കും  ,
അതിനു മുന്‍പേ നിന്നെ ഒന്ന് കാണണം എന്നുണ്ട് . . എഴുതാന്‍ വയ്യാത്ത വിധം ഞാന്‍ തളര്‍നിരിക്കുന്നു വിരലുകള്‍ എഴുതാന്‍ വിസമ്മതിക്കുന്നു . . .
അസുഖം അത്അതിന്‍റെ സര്‍വശക്തിയും കൊണ്ട് എന്നെ തളര്‍ത്തുകയാണ്  . .  പക്ഷെ ഞാനെന്നും എന്‍റെ പ്രിയപെട്ടവളുടെ കൂടെ കാണും. .
ഒരായിരം ജന്മദിനാശംസകള്‍നേരുന്നു
ഞാനറിയാതെ എന്‍റെ മനസ് നിന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു
ഒരുപാട് കാലം സന്തോഷത്തോടെ ജീവിച്ചുതീര്‍ക്കണം
ഒരിക്കല്‍ പോലും നെ കരയരുത്  
ആ ***** "
തിടുക്കത്തില്‍ എഴുതിയതുപോലെ തോന്നിയിരുന്നു
വായിച്ച കത്ത് മടക്കി ഞാന്‍ ഡയറിയില്‍ തന്നെ വെച്ചു
ഞാന്‍ നാളെ അയക്കാന്‍ വേണ്ടി എഴുതിയ കത്തും എടുത്തു നോക്കി
ഒരായിരം വട്ടം എഴുതിയവ കീറി കളഞ്ഞു , അവസാനം എഴുതിവെച്ച
എഴുത്തായിരുന്നു , വെട്ടിയും തിരുത്തിയും ആകെപ്പാടെ അത് വൃത്തികെടയത്പോലെ
ഞാന്‍ ആ എഴുത്തും കീറി കളഞ്ഞു . . .
പുതിയത് എഴുതാന്‍ എന്തോ അപ്പോള്‍ തോന്നിയില്ല . .

ഡയറിയിലെ നാളെത്തെ ദിവസത്തെ പേജില്‍ ഞാന്‍ എഴുതി
" മരിക്കില്ല നീ ഒരിക്കലും
ജീവനോടെ എന്നുമെന്‍ ഹൃദയത്തില്‍ എന്‍റെ ജീവനില്‍
നീ ജീവിക്കും "
അത്ര മാത്രം എഴുതി
ഞാന്‍ എന്‍റെ ജനാലക്കരികില്‍ ചെന്ന് നിന്നു
ചിന്നി ചിതറി താഴേക്ക് പതിക്കുന്ന മഴത്തുള്ളികളെ  നോക്കി നിന്നു
അതിലൊരു തുള്ളി മാത്രം എന്‍റെ മുഖത്തേക്ക് വന്നു പതിച്ചു
അതും എന്‍റെ കണ്ണുനീരില്‍ ഒന്നായി ലയിച്ച് ഇരുളിന്‍റെ മറയില്‍ എങ്ങോ
മറഞ്ഞു . . .
കാറ്റിന്‍റെ അലകള്‍ പുണര്‍ന്നപ്പോള്‍ എന്‍റെ ഡയറിയുടെ പേജുകള്‍ എങ്ങോട്ടൊക്കെയോ മറിഞ്ഞു . . . .
പിന്നെയും ജനഴികളിളുടെ കാറ്റുകള്‍ എന്നെയും പുണര്‍ന്നുകൊണ്ട് എങ്ങോട്ടൊക്കെയോ മറിഞ്ഞു
പിന്നെയെപ്പോഴോ എന്‍റെ കണ്ണുകളെ നിദ്രകീഴടക്കാന്‍ തുടങ്ങിയപ്പോള്‍
ഞാന്‍ തിരിഞ്ഞു കിടക്കയിലേക്ക് നടക്കാന്‍ തുടങ്ങുമ്പോള്‍
എന്‍റെ മേശയില്‍ ഞാന്‍ കണ്ടു ,
അനേകം പേജുകള്‍ മറിഞ്ഞ എന്‍റെ ഡയറിയുടെ എട്
17/05/2009 . . 
" ഇന്നൊരു സുഹൃത്തിനെ  കിട്ടി , അവിചാരിതമായി കണ്ടുമുട്ടിയതാണ് 
ഇനിയെന്നാണ് ഇയാളും പോകുന്നതെന്നറിയില്ല . . 
എല്ലാവരും പോയില്ലേ ? ഒരു ഇല പോലെ  പോഴിയുംപോലെ നിശബ്ദമായി 
ഇയാളും പോയികൂടാ  എന്നില്ല എല്ലാവരെയും പോലെ . . . 
പറഞ്ഞും പറയാതെയും എന്നായാലും നാം പിരിയും 
അത് സത്യമാണ് , ചിലര്‍ നേരത്തേ , മറ്റുചിലര്‍ വൈകി . . ."

ചിലതൊക്കെ ആ വാക്കുകള്‍ക്കു  എന്നോട് പറയാനുണ്ട് എന്ന് തോന്നുന്നു 
പക്ഷെ എന്‍റെ കണ്ണുകളെ നിദ്ര വന്നു തഴുകിയുറക്കി
ചിന്തകളും കാഴ്ചകളും എന്നില്‍ നിന്നും മുറിഞ്ഞു 

പിറ്റേന്ന് പിറന്ന പ്രഭാതം 
തലേന്ന് പെയ്തപുതു മഴയുടെ ഗന്ധവും സൌന്ദര്യവും എവിടെയും നിറഞ്ഞു 
നില്കുന്നത് കണ്ടു . . .
വീടിന്റെ ഉമ്മറത്ത്‌ അലസമായി അച്ഛന്‍ വയിച്ചിട്ട
പത്രത്തിന്‍റെ അവസാനത്തെ താളില്‍ ഞാന്‍ കണ്ടു 
" ഇന്ന് സഞ്ചയനം " 
" ആ****"

മരവിച്ച മനസുമായി മുറിയില്‍ ചെന്നിരുന്ന ഞാന്‍ കണ്ടത് 
ഇന്നലെ കാറ്റ്മറച്ചുവെച്ചു പോയ ഡയറിയിലെ 
അക്ഷരങ്ങളാണ് . . 
" ഒരു ഇല പോലെ  പോഴിയുംപോലെ നിശബ്ദമായി 
ഇയാളും പോയികൂട എന്നില്ല എല്ലാവരെയും പോലെ . . . 
പറഞ്ഞും പറയാതെയും എന്നായാലും നാം പിരിയും 
അത് സത്യമാണ് , ചിലര്‍ നേരത്തേ , മറ്റുചിലര്‍ വൈകി . . ."

നീ എന്നില്‍ നിന്നും അകന്നു പോയെങ്കിലും
നീ എന്നില്‍ ഇന്നും ജീവിക്കുന്നു
എന്നിലെ ജീവന്‍ അകലും വരെ
നീ ഞാനയും ഞാന്‍ നീയായും
ഇവിടെ  ജീവിക്കും . . .. . .









Read more ...

പലവര്‍ണങ്ങള്‍ നിറഞ്ഞ ജീവിതതാളുകള്‍

Monday, May 2, 2011

പലപ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് 
നീയൊരു മനുഷ്യ ജീവിയാണോ ? 
ഉറക്കെ ഉറക്കെ ചിരിച്ചു ഞാന്‍ പറയുന്നു ,
അല്ല ഞാന്‍ ഒരിക്കലും ഒരു മനുഷ്യ ജീവിയല്ല ,
എന്‍റെയീ അട്ടഹാസം കേട്ടന്നപോലെ എന്നെ വിട്ടകന്നവര്‍ 
ക്രുധമായി എന്നെ നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് 
ആ നോട്ടംപോലും ഇന്നെന്നെ ചിരിപ്പിക്കുന്നു ,
ഒരു കോമാളിയായി ഞാന്‍ സ്വയം മാറുന്നു 
അതിനാല്‍ എല്ലാത്തില്‍ നിന്നും ഓടിയൊളിച്ചു  എന്‍റെ ഹൃദയത്തില്‍
ഞാന്‍ സൃഷ്‌ടിച്ച ഇരുട്ടറയില്‍ ഒരു തപസിനായി കയറിഇരുന്നു
തപസ്? എന്തിനായിരുന്നുവെന്ന് ഇന്നെന്നെ
വിട്ടകലാത്തവര്‍ എന്നോട് ചോദിച്ചു
" എന്നിലെ എന്നിലേക്കുള്ള മടക്ക യാത്ര "
എന്ന് മാത്രം ഉത്തരം നല്‍കി ഞാന്‍ അവരെ തള്ളി പുറത്താക്കി , ഹൃദയത്തിന്റെ വാതില്‍ കൊട്ടിയടച്ചു "
ഹൃദയത്തിന്റെ ഇരുട്ടറയില്‍ ഇരുന്നുകൊണ്ട് ഞാന്‍ എന്‍റെ കഴിഞ്ഞ
കാലത്തിലെ വര്‍ണങ്ങള്‍ ചാലിച്ച  താളുകള്‍ ഞാന്‍ മറിച്ചു നോക്കി
അതില്‍ കാലം കോറിയിട്ട വരികള്‍ കണ്ണുനീരില്‍ രൂപം കൊണ്ട വരികള്‍
ഇന്നെന്നെ ചിരിപ്പിക്കുന്നു , ഒരു ചെകുത്താനെ പോലെ ഞാന്‍ അവ
കാണുമ്പോള്‍ അലറി അലറി ചിരിച്ചു
കാരണം ഇന്നെനിക്കു കണ്ണുനീര്‍ എന്തെന്നറിയില്ല !
കണ്ണുനീര്‍ എന്താണ് ? ഞാന്‍ സ്വയം ഇന്ന് എന്നോട് തന്നെ ചോദിച്ചു
അതിനിയും ഞാന്‍ ഒത്തിരി പുറകോട്ടു നടക്കേണ്ടി വന്നു
കാലത്തിന്റെ ചിറകിലേറി എന്‍റെ  കഴിഞ്ഞകാലത്തില്‍ ഞാന്‍  ചെന്നിറങ്ങി
അവിടെ ഞാന്‍ കണ്ടു ,
ഒരു ഹിന്ദുവിനെ സ്നേഹിച്ച കുറ്റത്തിന് ഞാന്‍ കാരണം ബെലിയാടായ
എന്‍റെ വാപ്പയെ ഉമ്മയെ ,
ഹിന്ദു പെണ്‍കുട്ടിയെ വഴി തെറ്റിച്ചു എന്നാ കുറ്റത്തിന് നിക്കാഹ് സ്വപ്നം കണ്ടുറങ്ങിയ എന്‍റെ കുഞ്ഞുപെങ്ങളുടെ
മാനം നിഷ്കരുണം എന്‍റെ മുന്നില്‍ വെച്ച് പിച്ചികീറുന്നത്
ജീവനുറ്റ എന്‍റെ പെങ്ങളുടെയും മാതപിതാകളുടെയും ശരീരം നെഞ്ചോടു ചേര്‍ത്തുപിടിച്ചു തേങ്ങുന്ന എന്നെ !
മതങ്ങള്‍ തമ്മില്‍ കലഹമായി എന്‍റെ ഉപ്പയും ഉമ്മയും പെങ്ങളും കൊല്ലപെട്ടതുപോലെ അനേകം മനുഷ്യര്‍ കൊല്ലപെട്ടു ,
കരുണയുടെയും സ്നേഹത്തിന്റെയും നേര് കാണിച്ചു
തരുന്ന പുണ്യഗ്രന്ഥങ്ങളെ ,
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും
സന്ദേശം ഭൂമിയിലെ മാനവന്മാര്‍ക്ക് പകര്‍ന്നു നല്കാന്‍അവതരിച്ചവരെ
ഞാന്‍ വെറുത്തു , മതങ്ങളെ വെറുത്തു
അന്ന് വരെ എന്നിലുണ്ടായ പച്ചയായ മനുഷ്യനിലെ കരുണയും സ്നേഹത്തെയും ഞാന്‍ എന്‍റെ ഹൃദയത്തില്‍ നിന്നും തുടച്ചുമാറ്റി
പകരം പകയും പ്രതികാരവും ഞാന്‍ എന്‍റെ ഹൃദയത്തില്‍ വിതച്ചു
അവ വളര്‍ന്നപ്പോള്‍
ഞാന്‍ ഒരു രാജദ്രോഹിയായി , മനസ്സില്‍ കരുണയില്ലാതവനായി
ഒരായിരം മനുഷ്യരുടെ രക്തം എന്‍റെ കരങ്ങളില്‍ പുരണ്ടു
എന്നിലെ പകയാളിക്കത്തികാന്‍ ആരൊക്കെയോ ഉണ്ടായിരുന്നു
അവര്‍ക്ക് വേണ്ടി ആരെയോക്കോ കൊന്നു
പതിയെ ഞാനൊരു  മരവിച്ച മനസിനുഉടമയായി
മഞ്ഞുപുതച്ച മനസിന്റെ താഴ്വരയിലേക്ക് ഞാന്‍ നടന്നിറങ്ങി
ഇന്നിതാ ഇരുട്ടിന്റെ ലോകത്ത് , ഇരുള്‍ മാത്രം നിറഞ്ഞ മനസുമായി ഞാന്‍
ഓര്‍മകളില്‍ നിന്നും ഞാന്‍ തിരകെ എന്‍റെ വര്‍ത്തമാനകാലത്തിലേക്ക് നടക്കുമ്പോള്‍ ഞാന്‍ പോലുമറിയാതെ  എന്‍റെ കണ്ണില്‍ നിന്നും നീര്‍തുള്ളികള്‍ എന്‍റെ കവിളുകളില്‍കൂടി ഒഴുകാന്‍ തുടങ്ങി . .
ഇരുട്ടിന്റെ ലോകത്ത് തളച്ചിട്ട എന്‍റെ ജീവിതത്തിന്റെ താളുകളില്‍
അവസാന വാക്കുകളും കോറിയിട്ട് ഞാനിന്നു യാത്രയാവുകയാണ്
തൂക്കുമരത്തില്‍ ജീവനര്‍പിച്ചു
ഞാന്‍ ഇന്ന് യാത്രയാവുകയാണ് , ആരും വെറുപ്പോടെ മാത്രം ഓര്‍ക്കുന്ന  രാജ്യദ്രോഹികളുടെ കൂട്ടത്തില്‍ ഇനി ഞാനും . . .


 





Read more ...