Pages

ഇതുമൊരു ലോകം

Monday, April 18, 2011
നഗരത്തിന്റെ കാപട്യങ്ങള്‍ അണിഞ്ഞ മുഖങ്ങളില്‍നിന്നും തീര്‍ത്തും വെത്യസ്തയയിരുന്നു അവള്‍
നാഗരികതയുടെ ചമയങ്ങള്‍ അണിയാത്ത അവളെ ഞാന്‍ എന്ന് തുടങ്ങി ശ്രദ്ധിച്ചു എന്നറിയില്ല
യാത്രയുടെ വിശ്രമ വേളകളില്‍ ചില വഴിയോരകാഴ്ചകളില്‍ ഒരു ചിത്രമായി അവളും എന്റെ മനസ്സില്‍ കടന്നു വന്നിരുന്നോ? അറിയില്ല . .
ഒരുപക്ഷെ അവളുടെ പുഞ്ചിരികള്‍ എന്റെ കണ്ണുകള്‍ കൂടുതല്‍കാണുവാന്‍ ശ്രമിചിരിക്കില്ല
പക്ഷെ എന്നോ ഒരു ദിവസം ഐശ്വര്യമണിഞ്ഞ ആ സുന്ദരമുഖം
പെട്ടന്ന് ഒരു വിഷാധതിന്റെ മൂടുപടം എടുത്തണിഞ്ഞ പോലെ തോന്നി

അവള്‍ എനിക്കും ഞാന്‍ അവള്‍ക്കും ഒരു അപരിചിതയയിരുന്നു , അവള്‍ കേവലം ഒരു പൂകച്ചവിടക്കാരി ,  അവളെന്നും ഒരുചിരി സമ്മാനിച്ച്‌ പൂകുടയുമായി വരുമ്പോള്‍  ഒരു മുഴംപൂവ് വാങ്ങാന്‍ ഞാന്‍ ഒരിക്കലും മറന്നില്ല
അതുകൊണ്ട് തന്നെ എന്നെകാണുമ്പോള്‍ ഒന്ന് ചിരിക്കാനും അവളും  മറന്നില്ല
ഇങ്ങനെ മിണ്ടാതെ അവളോട്‌ ഞാന്‍ മിണ്ടികൊണ്ടിരുന്നു , ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഞാന്‍ മിഴികളാല്‍ ഞാന്‍ അവളോട്‌ ചോദിച്ചു ചോദിച്ചുകൊണ്ടിരുന്നു
 അങ്ങിനെ എന്റെ യാത്രയില്‍ ഒരുദിവസം
ഞാന്‍ അവിചാരിതമായി അവളെ ബസ്‌സ്റ്റോപ്പില്‍ വെച്ച് കണ്ടു . . 
ആളുകള്‍ തിങ്ങിനിറഞ്ഞു നിന്ന ആ ബസ്‌സ്റ്റോപ്പില്‍ അവളോട്‌ ഒന്ന് മിണ്ടുക 
എന്നത്  അസാധ്യമാണ് , അവളുടെ അടുത്തേക്ക് എത്താന്‍ ശ്രമിച്ചു എങ്കിലും വിഫലമായി 
എങ്ങിലും  ഞെങ്ങി ഞെരുങ്ങി ഒരു വിധം അവള്‍ക്കു കാണാന്‍ ആവും വിധം തലപുറത്തിട്ടു 
അവളെന്നെ  കണ്ടു ഞങ്ങള്‍ പരസ്പരം ഒരു പുഞ്ചിരി കയ്യ്മാറി
കുറച്ചു നിമിഷങ്ങള്‍കൊണ്ട് തിരകൊന്നുഒതുങ്ങി , ഞാന്‍ ഒരുവിധം അവളുടെ അടുതെത്തി 
ഒരു ചിരിയോടെ ഒട്ടും അപരിചിതത്വം ഇല്ലാതെ അവള്‍ എന്നോട് ചോദിച്ചു
"ചേച്ചി ഈ ബസ്‌സ്റ്റോപ്പില്‍ നിന്നാണോ ബസ്‌ കയറുന്നെ ?"
"അതെ , നീ എന്താ ഇവിടെ? സാധാരണ നീ പറവൂര്‍ സ്റ്റാന്‍ഡില്‍ വെച്ചല്ലേ കേരുന്നെ ?
ഇന്നെന്തു പറ്റി ഇവിടെ?" ഞാന്‍ അവളോട്‌ ചോദിച്ചു 
പക്ഷെ ഒരു വിഷാദത്തില്‍ ചാലിച്ച ഒരു പുഞ്ചിരി മാത്രമയിരുന്നു എനിക്കവളുടെ മറുപടി 
ഉടനെ വന്നൊരു ബസില്‍ കയറി അവള്‍എങ്ങോട്ടോ മറഞ്ഞു 
ഞാന്‍ അപ്പോളും അവളെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു  , കുറച്ചു നിമിഷങ്ങല്കുളില്‍
എനിക്ക് പോകുവാനുള്ള ബസും വന്നതിനാല്‍ അധികം ചിന്തകള്‍ക് ഇട കൊടുകാതെ 
തിരക്ക് പിടിച്ച ആ ബസില്‍  അനേകം മനുഷ്യവാവലുകള്‍ക്കിടയില്‍ ഞാനും ചേര്‍ന്ന് കൊണ്ട് 
തിരിച്ചുള്ള യാത്ര തുടങ്ങി . .
എങ്കിലും വീട്ടില്‍എത്തിയ ശേഷവും അവളുടെ ആ പുഞ്ചിരി എന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോയില്ല, നാളെ കാണുമ്പൊള്‍ സമയം കിട്ടിയാല്‍ ചോദിക്കാം എന്ന്ഉറപ്പിച്ചു ഞാന്‍ 
ഉറങ്ങാന്‍ കിടന്നു , 
പിറ്റേന്ന് പതിവുപോലെ യാത്ര തുടങ്ങിയപോള്‍ പതിവിലേറെ മനസു എന്തിനോ വേണ്ടി
തിടുക്കം കൂട്ടും പോലെ തോന്നി 
എന്നത്തേയും പോലെ പറവൂര്‍സ്റ്റാന്റ് എത്തിയപ്പോള്‍ അനേകം പേര്‍ ബസില്‍ നിന്നും ഇറങ്ങി 
അതിനാല്‍ ഞാന്‍ എന്നും ഇഷ്ടപെട്ടിരുന്ന സൈഡ് സീറ്റ് തന്നെ എനിക്ക് കിട്ടി 
കയ്യില്‍ കരുതിയ പുസ്തകതാളുകള്‍ മറിച്ചും , വാച്ചില്‍ സമയം നോക്കിയും ഞാനിരുന്നു 
കുറച്ചു കഴിയെ തന്റെ വെള്ളികൊലുസ് കിലുക്കിക്കൊണ്ട് അവള്‍ ബസിലേക്ക് കയറി വന്നു 
കുറച്ചുപേര്‍ പൂക്കള്‍ വാങ്ങിയപ്പോള്‍ മറ്റുചിലര്‍ അവളെ ശ്രദിച്ചത്പോലുമില്ല 
ഞാനും പതിവുപോലെ ഒരു മുഴം പൂവ് വാങ്ങി , അവളെന്നോട് ചിരിച്ചു 
അന്നുപക്ഷേ അവള്‍ ബസില്‍ നിന്നും ഇറങ്ങിയില്ല  , പകരം അവളും ഒരു ടിക്കറ്റ്‌ എടുത്തു 
എന്റെ അടുക്കല്‍ ഒഴിഞ്ഞുകിടന്ന സീറ്റില്‍ വന്നിരുന്നു . . 
കുറച്ചു നേരത്തെ മുനതിനു വിരാമമിട്ടു അവള്‍ തന്നെ എന്നോട് സംസാരിക്കാന്‍ തുടങ്ങി 
പഠനം മുടങ്ങിയതും അപ്പന്റെ മരണത്തെ കുറിച്ചും അമ്മവേറെ ഒരാളുടെ ഭാര്യയതും അവളും ഒരു
കുഞ്ഞനുജന്‍ മാത്രം വീട്ടില്‍ തനിച്ചയാതും എല്ലാം അവള്‍ പറഞ്ഞു
പക്ഷെ അവയെല്ലാം എന്നോട് വിശദീകരിച്ചു പറയുമ്പോള്‍ ഒരിക്കല്‍ പോലും അവളുടെ കണ്ണുകള്‍
നിറഞ്ഞിരുന്നില്ല പകരം ഒരു നിര്‍വികാരതയിരുന്നു . .
അങ്ങിനെ എന്നെകുറിച്ചും അവള്‍ ചോദിച്ചു . . ഓരോ കാര്യങ്ങള്‍ ചോതിച്ചും അറിഞ്ഞും സമയം നീങ്ങവേ തലേന്ന് ചോദിച്ച ആ ചോദ്യം ഞാന്‍ വീണ്ടും അവള്‍ക് മുന്നിലേക്ക്‌ എറിഞ്ഞിട്ടു 
കൂടെ എന്തിനാണ് നീയപ്പോള്‍ ചിരിച്ചതും എന്നും ആരഞ്ഞു 
കുറച്ചു നേരം എന്തോ ആലോചിക്കുമ്പോള്‍ഇരുന്നു അവള്‍ പറയാന്‍ തുടങ്ങി
അവളുടെ ഒന്‍പതാമത്തെ വയസില്‍ അവളും അനിയനും തനിച്ചു ജീവിക്കാന്‍ തുടങ്ങിയതാണ്
അവര്‍ താമസികുന്നത് ആരുടെ ഭൂമി എന്നുപോലുമറിയാതെ കുറെയേറെ നാടോടികളും ഭിക്ഷകാരുകളും തിങ്ങിപാര്കുന്ന പ്രദേശം , കുറച്ചു വര്‍ഷങ്ങളായി അവിടെ ആരും 
അവിടെ ഉടമസ്ഥാവകാശം പറഞ്ഞു വന്നില്ല , അങ്ങിനെയയപ്പോള്‍ അനേകം നാടോടികള്‍ അവിടെ താമസക്കാരായി അതില്‍ ഒരാളായി അവളും അനിയനും 
പൂമാല വിറ്റു കിട്ടുന്ന പണവും പിന്നെ അല്ലറ ചില്ലറ വീട്ടുജോലിയും ചെയ്തു 
സ്വന്തം അനിയനെ വിശപ്പിന്റെ വിളിയറിയാതെ വളര്‍ത്താന്‍ അവള്‍ അവളെകൊണ്ടാവും 
വിധം പണിയെടുത്തു . . 
അങ്ങനെ ഉടമസ്ഥാവകാശംഇല്ലാതെ ഉടമസ്താരായി അവര്‍ അവിടെ ജീവിച്ചുപോന്നു 
കുറച്ചുനാള്‍ മുന്‍പ്  കുറെയാളുകള്‍ വന്നു അവരുടെ കുടിലുകള്‍ക് തീവെയ്കുകയും 
തല്ലുകയും ചെയ്തു , പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ ഉപദ്രവിച്ചും 
അവരെ അവിടെ നിന്നും തുരത്താന്‍ അവര്‍ ഒരു മടിയും കാണിച്ചില്ല 
അങ്ങിനെ അനെകംപെര്‍ക്ക് കുടിലുകള്‍ നഷ്ടപെട്ടു 
അവളും അനിയനും കിട്ടിയതൊക്കെ വാരി പെറുക്കി അവിടെ നിന്നും ഇറങ്ങി
ഇറങ്ങി ഒരു വഴിയോരത്ത് ഇരിക്കവേ ഒരു കാര്‍ അവരുടെ മുന്‍പില്‍ വന്നു നിന്ന് 
അതില്‍ നിന്നും ഒരു മധ്യവയസ്കന്‍ ഇറങ്ങി വന്നു 
അവരുടെ അവസ്ഥകള്‍ അയാള്‍ ചോതിച്ചു മനസിലാക്കി
അവരെ സഹായിക്കാം എന്നും അയാള്‍ ഉറപ്പിച്ചു 
അനിയനെ സ്കൂളില്‍ അയക്കാം എന്നുകൂടി പറഞ്ഞപ്പോള്‍ അവള്‍ എല്ലാം മറന്നു 
കൂടെ പോകുവാന്‍ തയ്യാറായി 
അയാള്‍ അവരെ മറ്റൊരു കൊച്ചുവീടിലേക്ക്‌ കൊണ്ടുപോയി 
അതൊരു ഗസ്റ്റ്ഹൌസ് ആയിരുന്നു , അവിടെ അവള്‍ക്കു ജോലി കൊടുത്തു 
താമസിക്കാനുമുള്ള സൌകര്യവും ചെയ്തു കൊടുത്തു 
അവളെ സംബന്ധിച്ച് അതൊരു ആശ്വാസമായിരുന്നു 
പക്ഷെ ജോലിയുടെ ആദ്യദിവസം തന്നെ അവിടെ താമസിക്കുന്ന ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് 
ചായ കൊണ്ടുകൊടുക്കാന്‍ മുറിയില്‍ പോയതായിരുന്നു ആ പതിമൂന്നു വയസുകാരി 
അന്നവള്‍ ആ മുറിക്കു പുറത്തുവന്നത് കീറിപരിഞ്ഞവസ്ത്രങ്ങളും , പാറിപറന്നമുടിയും പിന്നെ   അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകേട്ടുകല്കൊണ്ടായിരുന്നു  . . കണ്ണില്‍നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് 
ആ നോട്ടുകള്‍ അവള്‍ മുഖത്തോട് ചേര്‍ത്തുവെച്ചു 
പിന്നീട് അതൊരു പതിവായി ഒരു കളിപാവയെപോലെ പലരും അവളെ ഉപയോഗിച്ച്  വലിച്ചെറിഞ്ഞു 
ഇടറുന്ന വാകുകളില്‍ ഇവയെല്ലാം പറഞ്ഞുകൊണ്ടവള്‍ തുടര്‍ന്നു
എനിക്ക് വിഷമമില്ല ചേച്ചി കാരണം എന്റെയനിയന്‍നു പഠിക്കാന്‍ പറ്റുന്നുവേല്ലോ
അവന്‍ വിശപ്പ്‌എന്തെന്ന് അറിയുന്നില്ല 
നിറഞ്ഞകണ്ണുകള്‍ തുടച്ചുകൊണ്ട്അവള്‍ തുടര്‍ന്നു . . 
ഒരു മാറാരോഗം അവളെ ഈ ചെറുപ്രായത്തില്‍ പിടികൂടിയിരിക്കുന്നു 
ഇനി ദിവസങ്ങളും വര്‍ഷങ്ങളും ഒന്നുമില്ല , കാത്തിരിക്കാന്‍ ആകെയുള്ളത് 
ഒന്നുമാത്രം മരണം , എങ്കിലും അവള്‍ ഒരു പരമാണുകൊണ്ടുപോലും ആരെയും വെറുത്തില്ല
അവസാനമായി ഒരു ചിരി സമ്മാനിച്ച്‌   എല്ലാം കേട്ട് സ്തബ്ധയായി ഇരിക്കുന്ന എന്നോട് അവള്‍ യാത്രപറഞ്ഞിറങ്ങിപോകുമ്പോള്‍
ഒരു തരം മരവിപ്പായിരുന്നു എന്റെ മനസ്സില്‍ കൂടെ ഈ സമൂഹത്തിനോടുള്ള വെറുപ്പും 
അമ്മയെ അമ്മയും പെങ്ങളെ പെങ്ങള്‍ആയും കാനുള്ള കഴിവ് 
നമ്മുടെ സമൂഹത്തിനു നഷ്ടപെട്ടുകൊണ്ടിരികുകയാണ് 
അല്ലെങ്ങില്‍ നാമ്പിട്ടു വിടരാന്‍ കൊതിച്ചു തപസില്‍ കഴിഞ്ഞിരുന്ന ഈ പാവം 
പൂവിനെ നാം നശിപിച്ചു കളയുമായിരുന്നോ ?
പിന്നീട് കുറച്ചുനാള്‍ ഞാന്‍ അവളെ കണ്ടില്ല , എങ്കിലും പ്രതീക്ഷയോടെ ഞാന്‍ എന്നും അവള്‍ക്കു
വേണ്ടി കാത്തിരുന്നു , ആ കാത്തിരിപ്പവസാനിപ്പിച്ചുകൊണ്ട് 
ഒരു ദിവസം ഞാന്‍ പത്രത്താളില്‍ വായിച്ചറിഞ്ഞു അവള്‍ ഈ ലോകം വിട്ട്പോയെന്നു . . .
 

 








5 comments:

  1. നല്ല തീമാണ് .ഒരു എട്ടാംക്ലാസ്സുകാരിയുടെ എഴുതാണെന്ന് തോന്നില്ല.നന്നായിട്ടുണ്ട്
    കഥ കുറച്ചു വലിച്ചു നീട്ടിയോ എന്നൊരു സംശയം . കുറച്ചുകൂടി ചെറുതാക്കിയാല്‍ നന്നായിരിക്കും എന്ന് കരുതുന്നു.ചിലയിടത് അക്ഷരത്തെറ്റുകളും കാണാനുണ്ട് . ആശംസകള്‍ .

    ReplyDelete
  2. അക്ഷരതെറ്റ് പരമാവധി തിരുത്താന്‍ശ്രമിക്കുന്നുണ്ട്
    കമന്റിനു നന്ദി
    പറഞ്ഞ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാം

    ReplyDelete
  3. നന്നായിരിക്കുന്നു.ആശംസകൾ...

    അക്ഷരതെറ്റുകൾ ഒഴിവാക്കാൻ ഒന്നുകൂടെ എഡിറ്റ് ചെയ്ത ശേഷം പോസ്റ്റ് ഇടുക.

    അതെ ഇതുമൊരു ലോകമാണ്,ദൈവത്തോട് എനിക്കൊരു പരിഭവമുണ്ട്,ഇവരുടെ കണ്ണുനീരിനെ അവിടുന്നു കാണുന്നില്ലെ എന്നൊരു പരിഭവം......

    ReplyDelete
  4. mole 8thilaano padikkane...eniyum ezhuthanam ..
    ezhuthumthorum nannavm..ellaa aashamsakalum.

    ReplyDelete