Pages

ആരാധന

Tuesday, March 1, 2011

സോപാനത്തിന്‍റെകല്‍പടികളില്‍ കണ്ടുഞ്ഞാന്‍
തൂക്കുവിളക്കില്‍നിന്നും തൂവിതെറിച്ച എണ്ണപാടുകള്‍
ആ എണ്ണപാടുകളില്‍ പതിഞ്ഞ പാദമുദ്രകള്‍
ആരുടെയാവം അത് ?
 പൂജകഴിഞ്ഞടച്ചു പോയ പൂജാരിയുടെയോ
അതോ വാവലും എലികളും സ്വര്യവിഹാരം നടത്തി
പോകവേ പതിഞ്ഞ കാല്‍പാടോ?
 പൊടിപിടിച്ചുതുടങ്ങിയാ ഒട്ടുമണികള്‍ അതില്‍അതാ ഒരു
ചിലന്തികൂട്കൂട്ടികൊണ്ടിരിക്കുന്നു . . ഇന്നത്‌ ആരും ചലിപ്പികുന്നില
അതിന്‍റെയാ ഇമ്പമാര്‍ന്ന  സ്വരം എങ്ങും അയലടിക്കുന്നില്ല
അത് നിര്ജീവമയിരികുന്നു
ഞാന്‍ എന്‍റെ കയ്യ്കളാല്‍ ശ്രീകോവിലിന്‍ വാഥയാനം തള്ളിത്തുറന്നു
കണ്ടു ഞാന്‍  ആ അഞ്ജനവിഗ്രഹം
കളഭകൂട്ടാല്‍  അലകരിച്ച ആ ചൈതന്യം വര്‍ഷിക്കുന്ന സുന്ദരരൂപം
ഇന്നിതാ അതുവെറുമൊരു കരികഘല്‍ ശിലയായിമാറി
വെയിലും മഴയും മഞ്ഞും കൊള്ളുന്ന വെറുമൊരു ശില
ചന്ദനസുഗന്ധവും പൂജാദ്രവ്യങ്ങളും മാത്രം മണത്തിരുന്ന ആ ശ്രീകോവില്‍
ഇന്നിതാ ചീഞ്ഞളിഞ്ഞ പൂജവസ്തുകളുടെയും ,
ജീവികളുടെ അവശിഷ്ടതാല്‍  ദുര്‍ഗന്ധം വമിക്കുന്നു
പൂജികുവാന്‍ പൂജാരികളില്ല ആരാധിക്കാന്‍ ഭക്തന്മാരില ,
പള്ളിയുറങ്ങാന്‍ പള്ളിയറസംഗീതമില്ല 
ഉണര്‍ത്തുവാന്‍ സോപാനസംഗീതമില്ല
ഉടുക്കുവാന്‍ പട്ടുചേലയില ,
അണിയുവാന്‍ തിരുവാഭരണമില്ല
എങ്ങും കനത്ത നിശബ്ധതയും ഏകാന്തതയും മാത്രം
എങ്ങു നിന്നോ വളര്‍ന്നു വന്ന വള്ളിച്ചെടികള്‍ മാത്രം
ആ വിഗ്രഹത്തെ പൊതിഞ്ഞു നിന്നൂ
ഒരു പട്ടുചെല പോലെ . .
 ഈ കല്‍ശിലയെ  ഇനി പൂജികുവാന്‍ പ്രകൃതി മാത്രം
മഴയും വെയിലും മഞ്ഞും , ഗ്രീഷ്മവും , ഹേമന്തവും , ശിശിരവും മാത്രം  . .






2 comments:

  1. ചിത്രത്തിനു പറ്റിയ രചന.

    അക്ഷരത്തെറ്റുകള്‍ ഇനിയും ഒഴിവാക്കാനുണ്ട്.
    [
    വാഥയാനം - വാതായനം
    അലകരിച്ച - അലങ്കരിച്ച
    കരികഘല്‍ - കരിങ്കല്‍
    നിശബ്ധത - നിശ്ശബ്ദത
    ]

    ReplyDelete
  2. Thanks :) , ozhivaakan paramavadhi sremikunnund
    pakshe chilapolokke thettu pattunnu

    ReplyDelete